ആപ്പ്ജില്ല

ഒമ്പതു വര്‍ഷം ഒളിവില്‍, വീട്ടിലെത്തിയ വിവരമറിഞ്ഞ് പോലീസെത്തി, അടിപിടി കേസ് പ്രതി ഒടുവില്‍ പിടിയില്‍

കുറിയന്നൂര്‍ അന്താരിമണ്ണ് സ്വദേശി റിജോ മാത്യു എന്നയാളിനെയാണ് ഇയാളും മറ്റൊരു പ്രതിയും കൂടി മര്‍ദ്ദിക്കുകയും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുഖത്തും ഇടതു കൈത്തണ്ടയിലും പരിക്കേല്‍പ്പിച്ചത്.

Samayam Malayalam 11 Aug 2022, 12:00 pm
പത്തനംതിട്ട: ദേഹോപദ്രവ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കോയിപ്രം പുല്ലാട് കുറവന്‍ കുഴി പേക്കാവുങ്കല്‍ സുരേന്ദ്രന്റെ മകന്‍ അരവിന്ദ് എന്ന സുജിത് (35) ആണ് അറസ്റ്റിലായത്. ഇയാള്‍ വീട്ടിലെത്തിയ വിവരമറിഞ്ഞ പോലീസ് സംഘം ബുധനാഴ്ച രാത്രി പിടികൂടുകയായിരുന്നു. ഒമ്പത് വര്‍ഷമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
Samayam Malayalam Sujith (1)
അറസ്റ്റിലായ സുജിത്


Also Read: ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്, കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത

2013 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം. കുറിയന്നൂര്‍ അന്താരിമണ്ണ് സ്വദേശി റിജോ മാത്യു എന്നയാളിനെയാണ് ഇയാളും മറ്റൊരു പ്രതിയും കൂടി മര്‍ദ്ദിക്കുകയും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുഖത്തും ഇടതു കൈത്തണ്ടയിലും പരിക്കേല്‍പ്പിച്ചത്. കുറവന്‍ കുഴിയില്‍ വച്ച് പ്രതികള്‍ യാത്ര ചെയ്തുവന്ന മോട്ടോര്‍ സൈക്കിളിന്റെ മുന്നിലൂടെ റിജോ മാത്യുവും സുഹൃത്തും സഞ്ചരിച്ച ഇരുചക്ര വാഹനം ഇന്‍ഡിക്കേറ്റര്‍ ഇടാതെ തിരിഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

undefined

Also Read: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐയ്ക്ക് അപകടം

സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി ഇന്നലെ വീട്ടില്‍ എത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ എസ് ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എ എസ് ഐ വിനോദ് കുമാര്‍, സി പി ഓ ശരത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്