കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയ അഖിലിന് എസ്എസ്എൽസിക്ക് 60% മാർക്ക്
എല്ലാ പരീക്ഷകളും അഖിൽ എഴുതിയിരുന്നില്ല. അഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതി കോടതി നൽകിയിരുന്നു. വിജനമായ റബ്ബർ തോട്ടത്തിലാണ് അഖിലിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി കുഴിച്ചു മൂടിയത്.
Samayam Malayalam 1 Jul 2020, 10:46 pm
കൊടുമൺ: ലോക് ഡൗൺ കാലത്ത് പത്തനംതിട്ട കൊടുമണ്ണിനെ നടുക്കിയ കൊലപാതകമായിരുന്നു അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധിഷ് - മിനി ദമ്പതികളുടെ മകനായ അഖിലിൻ്റേത്. കൂട്ടുകാർ ചേർന്ന് മുൻ വൈരാഗ്യത്തിൻ്റെ പേരിലായിരുന്നു അഖിലിനെ കൊന്ന് കുഴിച്ചുമൂടിയത്. കഴിഞ്ഞ ദിവസം എസ്എസ്എൽസി പരീക്ഷാ ഫലം വന്നപ്പോൾ അഖിൽ എഴുതിയ വിഷയങ്ങൾക്കെല്ലാം അറുപത് ശതമാനം മാർക്ക് നേടി.
കൈപ്പട്ടൂർ സെൻ്റ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അഖിൽ ഏഴു പരീക്ഷകൾ എഴുതിക്കഴിഞ്ഞപ്പോഴാണ് കൊല്ലപ്പെട്ടത്. അതേ സമയം പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ കോടതി അനുവാദം നൽകിയിരുന്നു. ഫിസിക്സ്, കണക്ക്, കെമിസ്ട്രി, പരീക്ഷകളായിരുന്നു ബാക്കിയുണ്ടായിരുന്നത്. പരീക്ഷ എഴുതിയ രണ്ടു പ്രതികളും വിജയിച്ചു.
Also Read: ആദിവാസി ഊരുകളിലെ 'മക്കാ' ഡോക്ടർ'; വ്യത്യസ്തനായി വിൻസെന്‍റ് സേവ്യർ
അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്. സ്കൂളിനു സമീപമുള്ള റബ്ബർ തോട്ടത്തിൽ ഏപ്രിൽ 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഖിലും പ്രതികളും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമായത്. സംഭവസ്ഥലത്തെ വിജനമായ പറമ്പിൽ വെച്ച് മൂവരും വഴക്കുണ്ടാകുകയും പ്രതികൾ ചേർന്ന് അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം സമീപത്തുണ്ടായിരുന്ന മഴു ഉപയോഗിച്ച് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംശയാസ്പദമായ നിലയിൽ പ്രതികൾ റബ്ബർ തോട്ടത്തിൽ നിൽക്കുന്നത് കണ്ട് നാട്ടുകാർ ഇരുവരെയും പിടിച്ച് ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്.
കൈപ്പട്ടൂർ സെൻ്റ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അഖിൽ ഏഴു പരീക്ഷകൾ എഴുതിക്കഴിഞ്ഞപ്പോഴാണ് കൊല്ലപ്പെട്ടത്. അതേ സമയം പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ കോടതി അനുവാദം നൽകിയിരുന്നു. ഫിസിക്സ്, കണക്ക്, കെമിസ്ട്രി, പരീക്ഷകളായിരുന്നു ബാക്കിയുണ്ടായിരുന്നത്. പരീക്ഷ എഴുതിയ രണ്ടു പ്രതികളും വിജയിച്ചു.
Also Read: ആദിവാസി ഊരുകളിലെ 'മക്കാ' ഡോക്ടർ'; വ്യത്യസ്തനായി വിൻസെന്‍റ് സേവ്യർ
അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്. സ്കൂളിനു സമീപമുള്ള റബ്ബർ തോട്ടത്തിൽ ഏപ്രിൽ 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഖിലും പ്രതികളും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമായത്. സംഭവസ്ഥലത്തെ വിജനമായ പറമ്പിൽ വെച്ച് മൂവരും വഴക്കുണ്ടാകുകയും പ്രതികൾ ചേർന്ന് അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം സമീപത്തുണ്ടായിരുന്ന മഴു ഉപയോഗിച്ച് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംശയാസ്പദമായ നിലയിൽ പ്രതികൾ റബ്ബർ തോട്ടത്തിൽ നിൽക്കുന്നത് കണ്ട് നാട്ടുകാർ ഇരുവരെയും പിടിച്ച് ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്.