ആപ്പ്ജില്ല

ആറന്മുള പീഡനം; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി: പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് എസ്‌പി

കൊവിഡ് രോഗിയായ പെൺകുട്ടിയെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത്. കായംകുളം സ്വദേശിയായ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ ഉള്ള നടപടികൾ കൈക്കൊള്ളുമെന്ന് പത്തനംതിട്ട എസ്‌പി വ്യക്തമാക്കി.

Lipi 20 Sept 2020, 8:26 am
പത്തനംതിട്ട: കൊവിഡ് രോഗിയായ പെൺകുട്ടിയെ ആറന്മുളയിൽ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ കൃത്യസ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഈ മാസം 20 വരെയുള്ള കാലയളവിലേക്കാണ് പോലീസ് കസ്റ്റഡിയില്‍ പ്രതിയെ വിട്ടുനല്‍കി കോടതി ഉത്തരവായത്. പ്രതിക്ക് കൊവിഡ് ടെസ്റ്റുകള്‍ ചെയ്തു റിസള്‍ട്ട് വന്ന ശേഷമാണ് പോലീസിന് കൂടുതല്‍ തെളിവെടുപ്പിനും മറ്റുമായി വിട്ടുകിട്ടിയത്.
Samayam Malayalam noufal driver
പീഡനക്കേസിൽ അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ നൗഫൽ


Also Read: പോലീസ് ഉദ്യോഗസ്ഥർ രചിച്ച 19 കഥകളുടെ സമാഹാരം 'സല്യൂട്ടി'ന്‍റെ പ്രകാശനം അടുത്ത മാസം

സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ കൃത്യസ്ഥലത്തും മറ്റും എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന്, സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞു.

Also Read: ജോലിക്ക് പോയി മടങ്ങുന്ന സ്ത്രീകൾക്ക് ഭയം, വഴിവിളക്കുകൾ തെളിയുന്നില്ല; അടൂരിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമെന്ന് പരാതി

അന്വേഷണം തുടരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കേസില്‍ പഴുതടച്ച അന്വേഷണം നടത്തി നിശ്ചിതസമയത്തിനകം പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയതായും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്