പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ എൽ ഡി എഫിലെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാർഥി വിജയിച്ചപ്പോൾ 2020 നേക്കാൾ കുറഞ്ഞത് 6598 വോട്ടുകൾ. രണ്ടാമതെത്തിയ യു ഡി എഫ് സ്ഥാനാർഥി ക്ക് 3913ഉം ബി ജെ പിക്ക് കുറഞ്ഞത് 4179 വോട്ടും ആണ്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ ഇത് പാർട്ടികൾക്കുള്ളിൽ ആരോപണത്തിന് കാരണമായിട്ടുണ്ട്.
ആകെ ഉള്ള 66,533 വോട്ടറന്മാരിൽ 32913 പേർ മാത്രമാണ് വോട്ടുചെയ്തത്. പോളിങ് ശതമാനം കഴിഞ്ഞ തവണത്തെ 71.4 ൽ നിന്നും 49.47 ആയി കുറഞ്ഞു. 66643 വോട്ടുകളിൽ 47587 വോട്ട് ആണ് 2020 ൽ പോൾ ചെയ്തിരുന്നത്.
Also Read: ബിൽ മാറാൻ കരാറുകാരനോട് കൈക്കൂലി ചോദിച്ചു; അസിസ്റ്റൻ്റ് എഞ്ചിനീയർ അറസ്റ്റിൽ
21.93 ശതമാനം പോളിങ് കുറവാണു ഇക്കുറി ഉണ്ടായത്, 2020ൽ വിജയിച്ച എൽ ഡി എഫിലെ ഡാലിയ സുരേഷിന് 21370 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാമതെത്തിയ യുഡിഎഫിന് 16900 വോട്ടുകളും എൻഡിഎ സ്ഥാനാർഥിക്ക് 9317 വോട്ടുകളും ആണ് ലഭിച്ചിരുന്നത്. ഇത്തരത്തിൽ മുന്നണികൾക്കെല്ലാം വോട്ടുകൾ കുറഞ്ഞത് പാർട്ടികൾക്കുള്ളിലെ അസ്വാരസ്യം ആണെന്നത് പരസ്യമായ രഹസ്യമാണ്. പ്രചാരണ മോഡി കൂട്ടാൻ ശ്രമിച്ചതല്ലാതെ താഴെ തട്ടിലേക്കുള്ള പ്രവർത്തനം നടന്നില്ല എന്ന ആരോപണവും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു.പ്രവർത്തനത്തിലെ അപാകതയാണ് വോട്ടർന്മാർ പോളിങ് ബൂത്തിലേക്ക് എത്താതിരുന്നത് എന്നതാണ് പ്രധാന ആരോപണം.
Also Read: രണ്ടു തോടുകള്‍ക്ക് നടുവില്‍ ഒരു ചെറു തുരുത്തില്‍ അകപ്പെട്ട വീട്; തങ്കപ്പനും ഓമനയും ജീവിക്കുന്നത് സാഹസികമായി
എൽഡിഎഫിലെ മായ അനിൽകുമാർ (കേരള കോൺ– എം) 1785 വോട്ടുകൾക്കാണ് ജയിച്ചത്. ഇവർക്ക് 14772 വോട്ടുകൾ ലഭിച്ചു. യുഡിഎഫിലെ കേരള കോൺഗ്രസ് സ്ഥാനാർഥി ആനി തോമസിന് 12987 വോട്ടും സ്ഥാനാർഥി ബിജെപിയിലെ സന്ധ്യാമോൾക്ക് 5138 വോട്ടുകളുമാണ് ലഭിച്ചത്. ആദ്യ 3 റൗണ്ടിലും മുന്നിട്ടു നിന്ന ശേഷമാണ് യുഡിഎഫ് പിന്നിലായത്. നെടുമ്പ്രം പഞ്ചായത്തിൽ 1455 വോട്ടുകളുടെ മുൻ തൂക്കം എൽഡിഎഫിന് ലഭിച്ചതാണ് വിജയത്തിലേക്ക് എത്തിച്ചത്. പെരിങ്ങര– 878, നിരണം– 45, കുറ്റൂർ– 164 വോട്ടിന്റെ ഭൂരിപക്ഷവും എൽഡിഎഫ് ലഭിച്ചു. ആകെ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത് കടപ്ര പഞ്ചായത്തിൽ 245 മാത്രമാണ്. ബി ജെ പി ശക്തി കേന്ദ്രങ്ങളിൽ പോലും ഇവർക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല.
എൽഡിഎഫ് സ്ഥാനാർഥിക്ക് കടപ്ര, കുറ്റൂർ, പെരിങ്ങര പഞ്ചായത്തുകളിൽ വോട്ടു കുറഞ്ഞതും പോളിങ് കുറഞ്ഞതും വിഭാഗീയത മൂലമാണെന്ന് പറയുന്നുണ്ട്. പാർട്ടി പ്രവർത്തകർ പോലും ചില സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല എന്നതും ആരോപണത്തിന് കാരണമായിട്ടുണ്ട്.
കോൺഗ്രസ് ഇത്തവണ ഈ ഡിവിഷനിൽ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത് നടന്നില്ല. ഇത് അണികൾക്കിടയിൽ ആശയ കുഴപ്പത്തിന് കാരണമായി. ഇതിനു പുറമെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിരണത്തും കടപ്രയിലും പാർട്ടി അണികളെ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിന് തടസമായെന്നു പറയുന്നുണ്ട്. ഡി സി സി പ്രസിഡന്റിന്റെ സ്വന്തം തട്ടകം കൂടിയാണ് പുളിക്കീഴ്. പ്രസിഡണ്ട് ആയ ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ഇവിടെ ഉണ്ടായ പരാജയം ക്ഷീണമാണ് ഉണ്ടാക്കുക. സംസ്ഥാത്ത് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് നേട്ടം ഉണ്ടാക്കിയപ്പോൾ ജില്ലയിൽ രണ്ടു സീറ്റുകളും നഷ്ടമായത് കൂടുതൽ വിമർശനങ്ങൾക്ക് കാരണം.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ആകെ ഉള്ള 66,533 വോട്ടറന്മാരിൽ 32913 പേർ മാത്രമാണ് വോട്ടുചെയ്തത്. പോളിങ് ശതമാനം കഴിഞ്ഞ തവണത്തെ 71.4 ൽ നിന്നും 49.47 ആയി കുറഞ്ഞു. 66643 വോട്ടുകളിൽ 47587 വോട്ട് ആണ് 2020 ൽ പോൾ ചെയ്തിരുന്നത്.
Also Read: ബിൽ മാറാൻ കരാറുകാരനോട് കൈക്കൂലി ചോദിച്ചു; അസിസ്റ്റൻ്റ് എഞ്ചിനീയർ അറസ്റ്റിൽ
21.93 ശതമാനം പോളിങ് കുറവാണു ഇക്കുറി ഉണ്ടായത്, 2020ൽ വിജയിച്ച എൽ ഡി എഫിലെ ഡാലിയ സുരേഷിന് 21370 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാമതെത്തിയ യുഡിഎഫിന് 16900 വോട്ടുകളും എൻഡിഎ സ്ഥാനാർഥിക്ക് 9317 വോട്ടുകളും ആണ് ലഭിച്ചിരുന്നത്. ഇത്തരത്തിൽ മുന്നണികൾക്കെല്ലാം വോട്ടുകൾ കുറഞ്ഞത് പാർട്ടികൾക്കുള്ളിലെ അസ്വാരസ്യം ആണെന്നത് പരസ്യമായ രഹസ്യമാണ്. പ്രചാരണ മോഡി കൂട്ടാൻ ശ്രമിച്ചതല്ലാതെ താഴെ തട്ടിലേക്കുള്ള പ്രവർത്തനം നടന്നില്ല എന്ന ആരോപണവും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു.പ്രവർത്തനത്തിലെ അപാകതയാണ് വോട്ടർന്മാർ പോളിങ് ബൂത്തിലേക്ക് എത്താതിരുന്നത് എന്നതാണ് പ്രധാന ആരോപണം.
Also Read: രണ്ടു തോടുകള്‍ക്ക് നടുവില്‍ ഒരു ചെറു തുരുത്തില്‍ അകപ്പെട്ട വീട്; തങ്കപ്പനും ഓമനയും ജീവിക്കുന്നത് സാഹസികമായി
എൽഡിഎഫിലെ മായ അനിൽകുമാർ (കേരള കോൺ– എം) 1785 വോട്ടുകൾക്കാണ് ജയിച്ചത്. ഇവർക്ക് 14772 വോട്ടുകൾ ലഭിച്ചു. യുഡിഎഫിലെ കേരള കോൺഗ്രസ് സ്ഥാനാർഥി ആനി തോമസിന് 12987 വോട്ടും സ്ഥാനാർഥി ബിജെപിയിലെ സന്ധ്യാമോൾക്ക് 5138 വോട്ടുകളുമാണ് ലഭിച്ചത്. ആദ്യ 3 റൗണ്ടിലും മുന്നിട്ടു നിന്ന ശേഷമാണ് യുഡിഎഫ് പിന്നിലായത്. നെടുമ്പ്രം പഞ്ചായത്തിൽ 1455 വോട്ടുകളുടെ മുൻ തൂക്കം എൽഡിഎഫിന് ലഭിച്ചതാണ് വിജയത്തിലേക്ക് എത്തിച്ചത്. പെരിങ്ങര– 878, നിരണം– 45, കുറ്റൂർ– 164 വോട്ടിന്റെ ഭൂരിപക്ഷവും എൽഡിഎഫ് ലഭിച്ചു. ആകെ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത് കടപ്ര പഞ്ചായത്തിൽ 245 മാത്രമാണ്. ബി ജെ പി ശക്തി കേന്ദ്രങ്ങളിൽ പോലും ഇവർക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല.
എൽഡിഎഫ് സ്ഥാനാർഥിക്ക് കടപ്ര, കുറ്റൂർ, പെരിങ്ങര പഞ്ചായത്തുകളിൽ വോട്ടു കുറഞ്ഞതും പോളിങ് കുറഞ്ഞതും വിഭാഗീയത മൂലമാണെന്ന് പറയുന്നുണ്ട്. പാർട്ടി പ്രവർത്തകർ പോലും ചില സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല എന്നതും ആരോപണത്തിന് കാരണമായിട്ടുണ്ട്.
കോൺഗ്രസ് ഇത്തവണ ഈ ഡിവിഷനിൽ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത് നടന്നില്ല. ഇത് അണികൾക്കിടയിൽ ആശയ കുഴപ്പത്തിന് കാരണമായി. ഇതിനു പുറമെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിരണത്തും കടപ്രയിലും പാർട്ടി അണികളെ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിന് തടസമായെന്നു പറയുന്നുണ്ട്. ഡി സി സി പ്രസിഡന്റിന്റെ സ്വന്തം തട്ടകം കൂടിയാണ് പുളിക്കീഴ്. പ്രസിഡണ്ട് ആയ ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ഇവിടെ ഉണ്ടായ പരാജയം ക്ഷീണമാണ് ഉണ്ടാക്കുക. സംസ്ഥാത്ത് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് നേട്ടം ഉണ്ടാക്കിയപ്പോൾ ജില്ലയിൽ രണ്ടു സീറ്റുകളും നഷ്ടമായത് കൂടുതൽ വിമർശനങ്ങൾക്ക് കാരണം.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News