ശബരിമല: ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശി സുരേഷ് (45) ശബരിമലയിൽ എത്തിയത് 74 ദിവസം നടന്ന്, അതും ഒറ്റക്കാലിൽ. കൊവിഡ് പ്രതിസന്ധികൾക്കിടെയാണ് 800 കിലോമീറ്ററോളം താണ്ടി സുരേഷ് ശബരിമല സന്നിധാനത്തെത്തിയത്. അപകടത്തെ തുടർന്ന് ഒരു കാൽ നഷ്ടപ്പെട്ട സുരേഷ് ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. 10 വർഷം മുൻപ് നടന്ന അപകടത്തിന് ശേഷം ജീവൻ തിരികെക്കിട്ടിയപ്പോൾ അയ്യപ്പനോടുള്ള വഴിപാടായിട്ടാണ് കാൽനടയായി സന്നിധാനത്തെത്തിയത്.
Also Read: ജില്ലയിൽ 2015നേക്കാൾ കുറഞ്ഞ പോളിംഗ് ശതമാനം, തല പുകച്ച് മുന്നണികൾ
കഴിഞ്ഞ 22 വർഷമായി സുരേഷ് മുടങ്ങാതെ സന്നിധാനത്തെത്തുന്നുണ്ട്. സുരേഷ് നെല്ലൂരിൽ നിന്ന് കാൽനട യാത്ര തുടങ്ങി തിരുപ്പതിയിൽ എത്തിയപ്പോഴാണ് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാണെന്ന് അറിഞ്ഞത്. ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബുക്കിങ് ലഭിച്ചില്ലെങ്കിലും യാത്ര തുടർന്ന് കമ്പത്ത് എത്തിയപ്പോഴാണ് തീർത്ഥാടകരുടെ എണ്ണം രണ്ടായിരമായി ഉയർത്തിയെന്ന് സുരേഷ് അറിയുന്നത്. കമ്പത്ത് വെച്ച് കണ്ടുമുട്ടിയ ഒരു ഭക്തൻ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് നൽകുകയും ചെയ്തു. നിലക്കൽ നിന്ന് ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് സുരേഷ് സന്നിധാനത്തെത്തിയത്.
Also Read: ജില്ലയിൽ 2015നേക്കാൾ കുറഞ്ഞ പോളിംഗ് ശതമാനം, തല പുകച്ച് മുന്നണികൾ
കഴിഞ്ഞ 22 വർഷമായി സുരേഷ് മുടങ്ങാതെ സന്നിധാനത്തെത്തുന്നുണ്ട്. സുരേഷ് നെല്ലൂരിൽ നിന്ന് കാൽനട യാത്ര തുടങ്ങി തിരുപ്പതിയിൽ എത്തിയപ്പോഴാണ് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാണെന്ന് അറിഞ്ഞത്. ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബുക്കിങ് ലഭിച്ചില്ലെങ്കിലും യാത്ര തുടർന്ന് കമ്പത്ത് എത്തിയപ്പോഴാണ് തീർത്ഥാടകരുടെ എണ്ണം രണ്ടായിരമായി ഉയർത്തിയെന്ന് സുരേഷ് അറിയുന്നത്. കമ്പത്ത് വെച്ച് കണ്ടുമുട്ടിയ ഒരു ഭക്തൻ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് നൽകുകയും ചെയ്തു. നിലക്കൽ നിന്ന് ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് സുരേഷ് സന്നിധാനത്തെത്തിയത്.