പത്തനംതിട്ട (Pathanamthitta): ചരിത്ര പ്രസിദ്ധമായ ആറന്മുള ശ്രീ പാർഥസാരഥി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് മാസം നാലാം തീയതി മുതൽ ഒക്‌ടോബർ ഒൻപത് വരെയാണ് വള്ളസദ്യകൾ നടക്കുക. ഏറ്റവും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന നദിയുമായി ബന്ധപ്പെട്ട ഉത്സവമെന്ന നിലയിൽ ലിംകാ ബുക്ക് ഓഫ് റെക്കാഡ്സിലും ആറന്മുള വള്ളസദ്യ ഇടം പിടിച്ചിട്ടുണ്ട്.
2018 ൽ ഉണ്ടായ മഹാപ്രളയവും തുടർന്നുണ്ടായ കൊവിഡ് മഹാമാരിയും കാരണം കഴിഞ്ഞ നാല് വർഷങ്ങളായി മുടങ്ങി നിറം മങ്ങിയ വള്ളസദ്യകൾ ഈ വർഷം മുതൽ പൂർവ്വാധികം ഭംഗിയോടെ നടത്താനാണ് സംഘാടകരായ പള്ളിയോടം സേവാസംഘത്തിന്റെ ശ്രമം. ക്ഷേത്രത്തിന്റെ കിഴക്കെ നടയ്ക്ക് സമീപം പ്രവർത്തിക്കുന്ന പള്ളിയോട സേവാസംഘം ഓഫീസായ പാഞ്ചജന്യത്തിൽ വള്ളസദ്യ വഴിപാടിനുള്ള ബുക്കിങ് തുടരുകയാണ്. നിലവിൽ മുന്നൂറിലധികം വള്ളസദ്യകൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പാർഥസാരഥി പറഞ്ഞു.
തിരുവാറന്മുളയപ്പന് ഉദ്ദിഷ്ടകാര്യലബ്ധിക്കായി ഭക്തർ നടത്തുന്ന ഈ വഴിപാട് സദ്യയിൽ 64 കൂട്ടം വിഭവങ്ങളാണ് ഒരുക്കുന്നത്. പള്ളിയോട കരക്കാർ വള്ളപ്പാട്ട് പാടി ആവശ്യപ്പെടുന്ന ഏത് വിഭവങ്ങളും നൽകണം എന്നാണ് ഐതീഹ്യം.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 പള്ളിയോട കരക്കാരാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. പള്ളിയോടങ്ങളുടെ സുഗമമായ യാത്രക്കായി പമ്പയിലെ മൺതിട്ടകൾ നീക്കം ചെയ്യുന്ന ജോലികളും വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Topic: Pathanamthitta News, Aranmula Vallasadya 2022, Vallasadya
2018 ൽ ഉണ്ടായ മഹാപ്രളയവും തുടർന്നുണ്ടായ കൊവിഡ് മഹാമാരിയും കാരണം കഴിഞ്ഞ നാല് വർഷങ്ങളായി മുടങ്ങി നിറം മങ്ങിയ വള്ളസദ്യകൾ ഈ വർഷം മുതൽ പൂർവ്വാധികം ഭംഗിയോടെ നടത്താനാണ് സംഘാടകരായ പള്ളിയോടം സേവാസംഘത്തിന്റെ ശ്രമം. ക്ഷേത്രത്തിന്റെ കിഴക്കെ നടയ്ക്ക് സമീപം പ്രവർത്തിക്കുന്ന പള്ളിയോട സേവാസംഘം ഓഫീസായ പാഞ്ചജന്യത്തിൽ വള്ളസദ്യ വഴിപാടിനുള്ള ബുക്കിങ് തുടരുകയാണ്. നിലവിൽ മുന്നൂറിലധികം വള്ളസദ്യകൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പാർഥസാരഥി പറഞ്ഞു.
തിരുവാറന്മുളയപ്പന് ഉദ്ദിഷ്ടകാര്യലബ്ധിക്കായി ഭക്തർ നടത്തുന്ന ഈ വഴിപാട് സദ്യയിൽ 64 കൂട്ടം വിഭവങ്ങളാണ് ഒരുക്കുന്നത്. പള്ളിയോട കരക്കാർ വള്ളപ്പാട്ട് പാടി ആവശ്യപ്പെടുന്ന ഏത് വിഭവങ്ങളും നൽകണം എന്നാണ് ഐതീഹ്യം.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 പള്ളിയോട കരക്കാരാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. പള്ളിയോടങ്ങളുടെ സുഗമമായ യാത്രക്കായി പമ്പയിലെ മൺതിട്ടകൾ നീക്കം ചെയ്യുന്ന ജോലികളും വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Topic: Pathanamthitta News, Aranmula Vallasadya 2022, Vallasadya