Please enable javascript.Thiruvalla Attack,വഴിത്തര്‍ക്കം: തിരുവല്ലയിൽ അര്‍ധരാത്രിയിൽ ആക്രമണം; ഗൃഹനാഥന് വെട്ടേറ്റു! - attack against house owner at kuttoor of thiruvalla over dispute on land - Samayam Malayalam

വഴിത്തര്‍ക്കം: തിരുവല്ലയിൽ അര്‍ധരാത്രിയിൽ ആക്രമണം; ഗൃഹനാഥന് വെട്ടേറ്റു!

Lipi 10 Aug 2021, 12:50 am
Subscribe

തിരുവല്ല കുറ്റൂരിൽ അർധരാത്രിയിൽ ആക്രമണം. സംഭവത്തിൽ ഗൃഹനാഥന് വെട്ടേറ്റു. തെങ്ങേലി സ്വദേശി രമണനാണ് വെട്ടേറ്റത്. ആക്രമണത്തിനു പിന്നിൽ കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തില്‍ എത്തിയ സിപിഎം പ്രവർത്തകരാണെന്ന് ആരോപണം.

ഹൈലൈറ്റ്:

  • തിരുവല്ല കുറ്റൂരിൽ ആക്രമണം.
  • ഗൃഹനാഥന് വെട്ടേറ്റു.
  • സിപിഎമ്മിനെതിരെ കുടുംബം.
തിരുവല്ല: വഴിത്തർക്കം നിലനിന്നിരുന്ന വസ്തുവിൽ തിരുവല്ല കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തില്‍ കയ്യേറ്റ ശ്രമമെന്ന് പരാതി. കയ്യേറ്റം തടയാന്‍ ശ്രമിച്ച ഉടമയെ ക്രൂരമായി മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണനാണ് (71) വെട്ടേറ്റത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമണൻ്റെ വസ്തുവിലെ മതില്‍ പൊളിച്ച സംഘം ഭൂമിയിലുള്ള മരങ്ങളും വെട്ടിമുറിച്ചു. രമണനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മകനെയും ഗര്‍ഭിണിയായ മരുമകളെയും ഗുണ്ടകൾ ആക്രമിച്ചു. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി സഞ്ജുവിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് വീട്ടുകാർ ആരോപിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തിരിഞ്ഞ് നോക്കാനാളില്ല...സുഗതകുമാരിയുടെ തറവാട് കാട് കയറുന്നു

ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. അയല്‍വാസികള്‍ക്ക് മൂന്നടി വീതിയില്‍ വഴി നല്‍കാന്‍ കോടതി രമണനോടും കുടുംബത്തോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാലടി സ്ഥലം നല്‍കിയിട്ടാണ് മതില്‍ പണിതതെന്നാണ് വീട്ടുകാര്‍ പറയുന്നത്. വഴിക്ക് വീതി കൂട്ടി നല്‍കണമെന്ന് പറഞ്ഞ് വീണ്ടും തര്‍ക്കമുന്നയിച്ചിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പ്രശ്നത്തിൽ ഇടപെട്ടിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. രാത്രി മാരകായുധങ്ങളുമായി എത്തിയ സംഘം വീടാക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് രമണന് അക്രമത്തിൽ പരിക്കേൽക്കുന്നത്. അക്രമി സംഘം എത്തിയത് പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും വൈകിയാണ് എത്തിയതെന്നും കുടുംബം പറഞ്ഞു.

കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം; പണവുമായി ബിവറേജിലേക്ക്! കള്ളന്മാരെ കൈയോടെ പൊക്കി പോലീസ്

ജെസിബി അടക്കമുള്ള വാഹനങ്ങളുമായി എത്തിയാണ് സംഘം മതില്‍ പൊളിച്ചത്. ഈ സമയം പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. ബഹളം വെച്ചപ്പോള്‍ വീട്ടിലേക്ക് നാടന്‍ ബോംബെന്ന് തോന്നിക്കുന്ന വസ്തു എറിഞ്ഞതായും അത് പൊട്ടി മരുമകള്‍ക്ക് പരിക്കേറ്റതായും രമണൻ്റെ കുടുംബം പറഞ്ഞു. ഇതിനിടയിൽ പോലീസ് എത്തിയപ്പോഴേക്കും സംഘം വഴിവെട്ടിക്കഴിഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ വ്യക്തമാക്കി. വടിവാളും മാരകായുധങ്ങളുമായെത്തിയ സംഘം പോലീസിൻ്റെ സാന്നിധ്യത്തിൽ വധഭീഷണി മുഴക്കി, പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയതെന്നും കുടുംബം പറഞ്ഞു.

വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾ മറിച്ചു വിൽക്കും; സംഘത്തിലെ പ്രധാനി പിടിയിൽ

അതേസമയം തനിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി സഞ്ജു രംഗത്തെത്തി. തനിക്ക് ഈ വിവരത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് എത്തിയ ശേഷമാണ് താൻ സ്ഥലത്ത് എത്തിയതെന്നുമാണ് സഞ്ജുവിൻ്റെ വിശദീകരണം. തനിക്ക് പരിചയമില്ലാത്ത ആളുകളാണ് സ്ഥലത്ത് എത്തിയത്. പ്രദേശവാസികൾ പ്രശ്‌നമുണ്ടെന്ന് വിളിച്ചു പറഞ്ഞിട്ടാണ് താന്‍ ചെന്നതെന്നും സഞ്ജു പറയുന്നു. എന്നാല്‍ തുടക്കം മുതല്‍ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് രമണൻ്റെ കുടുംബം ആരോപിക്കുന്നത്. മാരകായുധങ്ങളുമായി 25 ആളുകളാണ് എത്തിയത്. പ്രാദേശിക സിപിഎം പ്രവർത്തകരായ മൂന്നു പേർ സംഘത്തിലുണ്ടായിരുന്നുവെന്നും അവരെ തിരിച്ചറിഞ്ഞതായും കുടുംബം വ്യക്തമാക്കി. സ്ഥലത്തുനിന്ന് ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ