പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്ക് മുമ്പ് ലോട്ടറി വില്പനക്കാരിയായ മറ്റൊരു സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായിരുന്നെന്ന് പോലീസ്. യുവതിയെ രക്ഷപെടുത്തിയ ഓട്ടോ ഡ്രൈവര്‍ പോലീസിന് ഇതു സംബന്ധിച്ച മൊഴി നല്കി. യുവതിയെ കെട്ടിയിട്ടാണ് ഉപദ്രവിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. രക്ഷപെട്ടോടിയ സ്ത്രീയുടെ പിന്നാലെ ലൈല ഓടിയെത്തിയെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. Also Read: 'അവന്മാരെ ഇങ്ങോട്ട് ഇറക്കിവിട് സാറേ, എന്തിനാ തീറ്റിപ്പോറ്റുന്നേ'; പൊട്ടിത്തെറിച്ച് നാട്ടുകാർ, ഇലന്തൂരിൽ നാടകീയരംഗങ്ങൾ
ലൈംഗിക പീഡനത്തിന് ഇരയായ യുവതിയെ രക്ഷപെടുത്തിയതിനെ കുറിച്ച് 24 ന്യസിനോടാണ് പത്തനംതിട്ടയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ വെളിപ്പെടുത്തിയത്. 'ഞാന്‍ പത്തനംതിട്ട ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു ഓട്ടോ ഡ്രൈവറാണ്. ഒരു ദിവസം 5.30 ന് എനിക്കൊരു കോള്‍ വന്നു. ഒരു യുവതിയാണ് വിളിച്ചത്. എന്നെ എത്രയും പെട്ടെന്ന് രക്ഷപെടുത്തണമെന്ന് ആ യുവതി വിളിച്ചിട്ട് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന്. അപ്പോള്‍ ഇലന്തൂരില്‍ ഒരു വീട്ടിലാണെന്ന് പറഞ്ഞു. കൃത്യമായ വിലാസം പറഞ്ഞുതന്നു. അവിടെ വന്ന് എന്നെ സ്റ്റാന്‍ഡില്‍ കൊണ്ടുവന്ന് രക്ഷപെടുത്തണമെന്ന് പറഞ്ഞു. അതനുസരിച്ച് ഞാന്‍ അവിടെയെത്തി. അവിടെ ചെല്ലുമ്പോള്‍ സ്ത്രീ ഓടിവന്ന് എന്റെ ഓട്ടോയില്‍ കയറി. ആ സ്ത്രീയുടെ പിറകെ വേറോരു സ്ത്രീ ഉണ്ടായിരുന്നു. സ്ത്രീയുടെ പേരെന്താണെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. സ്ത്രീയെ പത്തനംതിട്ടയിലെ സ്റ്റാന്റില്‍ കൊണ്ടു വിടുകയും ചെയ്തു'.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: മനുഷ്യ മാംസം തിന്നോയെന്ന് ചോദിച്ചപ്പോൾ ചിരി മാത്രം; വേവിച്ച കുക്കർ ലൈല ചൂണ്ടിക്കാട്ടി; വീട്ടിൽ ആഭിചാരവുമായി ബന്ധപ്പെട്ട 2 പുസ്തകവും
'എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, തന്റെ കൈയൊക്കെ പിടിച്ചു കെട്ടി വായില്‍ പ്ലാസ്റ്റര്‍ എല്ലാം ഒട്ടിച്ചു. ഒരുപാട് പീഡനത്തിന് താന്‍ ഇരയായി. പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. കേസ് കൊടുത്താല്‍ തന്റെ മാനം നഷ്ടപെടുമെന്ന് പറഞ്ഞ് പരാതി കൊടുക്കില്ലെന്ന് വ്യക്തമാക്കി. ഞാനവിടെ ചെന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ രക്ഷപെടില്ലായിരുന്നു. പത്രത്തിലൊക്കെ നരബലി എന്ന് വായിച്ചപ്പോള്‍ ആദ്യത്തെ നരബലി ഇവരാവാനാണ് സാധ്യതയെന്ന് ഞാന്‍ മനസില്‍ കരുതി. പിന്നീടാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിക്കുന്നതും പോലീസില്‍ മൊഴി നല്‍കുന്നതും', ഓട്ടോ ഡ്രൈവര്‍ 24 ന്യൂസിനോട് പറഞ്ഞു.
Read Latest Local News and Malayalam News
ലൈംഗിക പീഡനത്തിന് ഇരയായ യുവതിയെ രക്ഷപെടുത്തിയതിനെ കുറിച്ച് 24 ന്യസിനോടാണ് പത്തനംതിട്ടയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ വെളിപ്പെടുത്തിയത്. 'ഞാന്‍ പത്തനംതിട്ട ഓട്ടോറിക്ഷ ഓടിക്കുന്ന ഒരു ഓട്ടോ ഡ്രൈവറാണ്. ഒരു ദിവസം 5.30 ന് എനിക്കൊരു കോള്‍ വന്നു. ഒരു യുവതിയാണ് വിളിച്ചത്. എന്നെ എത്രയും പെട്ടെന്ന് രക്ഷപെടുത്തണമെന്ന് ആ യുവതി വിളിച്ചിട്ട് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന്. അപ്പോള്‍ ഇലന്തൂരില്‍ ഒരു വീട്ടിലാണെന്ന് പറഞ്ഞു. കൃത്യമായ വിലാസം പറഞ്ഞുതന്നു. അവിടെ വന്ന് എന്നെ സ്റ്റാന്‍ഡില്‍ കൊണ്ടുവന്ന് രക്ഷപെടുത്തണമെന്ന് പറഞ്ഞു. അതനുസരിച്ച് ഞാന്‍ അവിടെയെത്തി. അവിടെ ചെല്ലുമ്പോള്‍ സ്ത്രീ ഓടിവന്ന് എന്റെ ഓട്ടോയില്‍ കയറി. ആ സ്ത്രീയുടെ പിറകെ വേറോരു സ്ത്രീ ഉണ്ടായിരുന്നു. സ്ത്രീയുടെ പേരെന്താണെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. സ്ത്രീയെ പത്തനംതിട്ടയിലെ സ്റ്റാന്റില്‍ കൊണ്ടു വിടുകയും ചെയ്തു'.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: മനുഷ്യ മാംസം തിന്നോയെന്ന് ചോദിച്ചപ്പോൾ ചിരി മാത്രം; വേവിച്ച കുക്കർ ലൈല ചൂണ്ടിക്കാട്ടി; വീട്ടിൽ ആഭിചാരവുമായി ബന്ധപ്പെട്ട 2 പുസ്തകവും
'എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, തന്റെ കൈയൊക്കെ പിടിച്ചു കെട്ടി വായില്‍ പ്ലാസ്റ്റര്‍ എല്ലാം ഒട്ടിച്ചു. ഒരുപാട് പീഡനത്തിന് താന്‍ ഇരയായി. പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. കേസ് കൊടുത്താല്‍ തന്റെ മാനം നഷ്ടപെടുമെന്ന് പറഞ്ഞ് പരാതി കൊടുക്കില്ലെന്ന് വ്യക്തമാക്കി. ഞാനവിടെ ചെന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ രക്ഷപെടില്ലായിരുന്നു. പത്രത്തിലൊക്കെ നരബലി എന്ന് വായിച്ചപ്പോള്‍ ആദ്യത്തെ നരബലി ഇവരാവാനാണ് സാധ്യതയെന്ന് ഞാന്‍ മനസില്‍ കരുതി. പിന്നീടാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിക്കുന്നതും പോലീസില്‍ മൊഴി നല്‍കുന്നതും', ഓട്ടോ ഡ്രൈവര്‍ 24 ന്യൂസിനോട് പറഞ്ഞു.
Read Latest Local News and Malayalam News