പത്തനംതിട്ട: കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി ആക്കിയതോടെ സമീപത്തെ വ്യാപാരികൾ പ്രതിസന്ധിയിലായി.ഹോട്ടലുകളും ചെറിയ ചായ പീടികകളും അടച്ചു.മറ്റ് ചെറുകിട കച്ചവടക്കാരും ഇതേ പാത പിന്തുടരുകയാണ്.മെഡിക്കൽ ലാബുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെ പ്രവർത്തിക്കുന്നത് ഈ കൊവിഡ് പരിശോധനാകേന്ദ്രം മാത്രമാണ്. ഇരുനൂറിലധികം കിടപ്പ് രോഗികളും അവരുടെ കൂട്ടിരുപ്പുകാരും 1000 മുതൽ 1500 വരെ ഒപിയും ഉണ്ടായിരുന്ന ആശുപത്രി ഇപ്പോൾ കൊവിഡ് ചികിത്സാ കേന്ദ്രം മാത്രമാണ്. ഇതോടെ ഇവിടേക്ക് പുറമെ നിന്നും ആരും വരാതെയായി.
അകത്തുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുമാണ്.ഇതാണ് ആശുപത്രിക്ക് സമീപത്തെ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയത്. രോഗികൾ എത്താതായതോടെ കച്ചവടം കുറഞ്ഞു. ഇപ്പോൾ തീരെ ഇല്ലാതായതായി ഉടമകൾ പറയുന്നു. കൂടാതെ ജില്ലാ ആശുപത്രിയിലെ മിക്ക ഡോക്ടറമാരെയും മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റി. ഇതോടെ ഇവരുടെ സ്വാകാര്യ പ്രാക്ടീസും നിലച്ചു.ആശുപത്രിപരിസരങ്ങളിലെ കെട്ടിടങ്ങളിൽ ആയിരുന്നു ഏതാണ്ട് മുപ്പതോളം ഡോക്ടറമാർ സ്വകാര്യ ചികിത്സ നടത്തിയിരുന്നത്. ഇവിടെയും നിരവധി പേർ ദിനംപ്രതി എത്തിയിരുന്നു.ആശുപത്രി പ്രവർത്തനം നിലച്ചതോടെ ഇവരും വരാതെയായി.
ദൂരെ ദേശങ്ങളിൽ നിന്നുമായിരുന്നു പലരും പ്രധാന ഡോക്ടറമാരെ തേടി എത്തിയിരുന്നത്.ഇവരിൽ നിന്നെല്ലാം ലഭിച്ചിരുന്ന വരുമാനം ആയിരുന്നു ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലുകൾക്കും ചായക്കടകൾക്കും ഉണ്ടായിരുന്നത്. തൊഴിലാളികൾക്ക് വേതനം പോലും കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് ഇവ പൂർണ്ണമായും പ്രവർത്തനം നിർത്തിയത്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ഇവർ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് വരുകയും ചെയ്യുന്നതോടെ ഇനി എന്ന് പൂർവ സ്ഥിതിയിൽ എത്താൻ കഴിയുമെന്ന് ആർക്കും പ്രവചിക്കാൻ പോലും കഴിയുന്നില്ല. സമീപത്തെ ലാബുകളിലും നിരവധി പേരാണ് ജീവനക്കാരായി ഉണ്ടായിരുന്നത്.
ഡോക്ടർമാർ ഇല്ലാതായതോടെ ഇവിടെയും പരിശോധനക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ജീവനക്കാരെ കുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവരും. ആശുപത്രിയിലേക്ക് വരാനും പോകാനും നിരവധി പേര് ഈ പ്രദേശത്തെ ഓട്ടോറിക്ഷകളെ ആശ്രയിച്ചിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ഓട്ടമൊന്നും ലഭിക്കുന്നില്ലെന്ന് തൊഴിലാളികളും പറയുന്നു. മെഡിക്കൽ സ്റ്റോറുകളിലും മരുന്ന് വാങ്ങാൻ എത്തുന്നവർ കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ജില്ലാ ആശുപത്രി.കാൻസർ കെയർ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കാൻസർ സെന്ററില് ചികിത്സ തേടി എത്തുന്നവർക്കും ഇപ്പോഴത്തെ അവസ്ഥ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അകത്തുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുമാണ്.ഇതാണ് ആശുപത്രിക്ക് സമീപത്തെ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയത്. രോഗികൾ എത്താതായതോടെ കച്ചവടം കുറഞ്ഞു. ഇപ്പോൾ തീരെ ഇല്ലാതായതായി ഉടമകൾ പറയുന്നു. കൂടാതെ ജില്ലാ ആശുപത്രിയിലെ മിക്ക ഡോക്ടറമാരെയും മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റി. ഇതോടെ ഇവരുടെ സ്വാകാര്യ പ്രാക്ടീസും നിലച്ചു.ആശുപത്രിപരിസരങ്ങളിലെ കെട്ടിടങ്ങളിൽ ആയിരുന്നു ഏതാണ്ട് മുപ്പതോളം ഡോക്ടറമാർ സ്വകാര്യ ചികിത്സ നടത്തിയിരുന്നത്. ഇവിടെയും നിരവധി പേർ ദിനംപ്രതി എത്തിയിരുന്നു.ആശുപത്രി പ്രവർത്തനം നിലച്ചതോടെ ഇവരും വരാതെയായി.
ദൂരെ ദേശങ്ങളിൽ നിന്നുമായിരുന്നു പലരും പ്രധാന ഡോക്ടറമാരെ തേടി എത്തിയിരുന്നത്.ഇവരിൽ നിന്നെല്ലാം ലഭിച്ചിരുന്ന വരുമാനം ആയിരുന്നു ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലുകൾക്കും ചായക്കടകൾക്കും ഉണ്ടായിരുന്നത്. തൊഴിലാളികൾക്ക് വേതനം പോലും കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് ഇവ പൂർണ്ണമായും പ്രവർത്തനം നിർത്തിയത്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ഇവർ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് വരുകയും ചെയ്യുന്നതോടെ ഇനി എന്ന് പൂർവ സ്ഥിതിയിൽ എത്താൻ കഴിയുമെന്ന് ആർക്കും പ്രവചിക്കാൻ പോലും കഴിയുന്നില്ല. സമീപത്തെ ലാബുകളിലും നിരവധി പേരാണ് ജീവനക്കാരായി ഉണ്ടായിരുന്നത്.
ഡോക്ടർമാർ ഇല്ലാതായതോടെ ഇവിടെയും പരിശോധനക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ജീവനക്കാരെ കുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവരും. ആശുപത്രിയിലേക്ക് വരാനും പോകാനും നിരവധി പേര് ഈ പ്രദേശത്തെ ഓട്ടോറിക്ഷകളെ ആശ്രയിച്ചിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ഓട്ടമൊന്നും ലഭിക്കുന്നില്ലെന്ന് തൊഴിലാളികളും പറയുന്നു. മെഡിക്കൽ സ്റ്റോറുകളിലും മരുന്ന് വാങ്ങാൻ എത്തുന്നവർ കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ജില്ലാ ആശുപത്രി.കാൻസർ കെയർ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കാൻസർ സെന്ററില് ചികിത്സ തേടി എത്തുന്നവർക്കും ഇപ്പോഴത്തെ അവസ്ഥ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.