ആപ്പ്ജില്ല

എൻസിപിയുടെ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന്? മുന്നണികളുടെ സ്ഥാനാർഥി ചർച്ച അന്തിമഘട്ടത്തിൽ

ജില്ലയിലെ സീറ്റ് വിഭജനത്തെ കുറിച്ച് മൂന്ന് മുന്നണികളിലും തീപാറുന്ന ചർച്ചകളാണ് നടക്കുന്നത്. എൻസിപിക്ക് ലഭിച്ച ഏക സീറ്റ് ഇത്തവണ ജോസ് കെ മാണി വിഭാഗത്തിന് ലഭിക്കാൻ സാധ്യതയേറെയാണെന്നാണ് സൂചന

Lipi 9 Nov 2020, 7:32 am
പത്തനംതിട്ട: തെരഞ്ഞെടുപ്പിൻ്റെ ആരവം ഉയർന്നതോടെ പത്തനംതിട്ട ജില്ലയിലെ സീറ്റ് വിഭജന ചർച്ചകളും ചൂടുപിടിച്ചിരിക്കുകയാണ് പഞ്ചായത്ത്-നഗരസഭാ തലങ്ങളിലെ സീറ്റ് നിർണയമാണ് പുരോഗമിക്കുന്നത്. ഇടതുപാളയത്തിൽ ചർച്ചകൾ ശരവേഗത്തിലാണ്. നാലു നഗരസഭകളിലെ സ്ഥാനാർഥി പ്രഖ്യാപനവും ഉടനുണ്ടാകും . ജില്ലാ പഞ്ചായത്തിലേക്ക് 10 സീറ്റിൽ സിപിഐഎം മത്സരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. മൂന്നു സീറ്റുകളിൽ സിപിഐയും ഒന്നിൽ ജനതാദളും മത്സരിക്കും. രണ്ടു സീറ്റുകൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് കൈമാറുമെന്നാണ് വിവരം.
Samayam Malayalam pathanamthitta
സ്ഥാനാർഥി ചർച്ച അവസാനഘട്ടത്തിൽ


Also Read: ജെസ്‌നയുടെ തിരോധാനം: പുതിയ വഴിത്തിരിവ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേൾക്കും

എൻസിപിയുടെ ഒരു സീറ്റാണ് അധികമായി ജോസ് വിഭാഗത്തിന് നൽകാൻ ഉദ്ദേശിക്കുന്നത്. ഈ സീറ്റിന്മേലുള്ള തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകും. യുഡിഎഫിലെ ചർച്ചകൾ ചൊവ്വാഴ്ചയോടെ ആരംഭിക്കും. മുന്നണിയുടെ സംസ്ഥാന നേതാക്കൾ ജില്ലയിലേക്ക് എത്തിയി ശേഷമായിരിക്കും ചർച്ച. ജോസഫ് വിഭാഗം ഉൾപ്പെടെയുള്ള ജില്ലയിലെ ഘടകകക്ഷികളുമായിട്ടും സംസ്ഥാന നേതൃത്വം ചർച്ച നടത്തും . അതേ സമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നേട്ടം കൊയ്യാനുള്ള ശ്രമങ്ങളാണ് എൻഡിഎയും ബിജെപിയും നടത്തുന്നത്.

Also Read: ബിഷപ്പിനെ അപകീർത്തിപ്പെടുത്താൻ ശ്രമം; കള്ളപ്പണ ഇടപാടുകൾക്ക് പിന്നിൽ മെഡിക്കൽ കോളേജ് മാനേജരെന്ന് ബിലീവേഴ്സ് ഈസ്റ്റൺ ചർച്ച് സേവ് ഫോറം

നഗരസഭകളിലെയും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പെട്ടന്ന് പൂർത്തിയാക്കി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് ബിജെപിയുടെ പടപ്പുറപ്പാട് ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് ജില്ലാ പഞ്ചായത്തിലെ നാല് ഡിവിഷനുകളിലാണ് പ്രാതിനിധ്യം നൽകിയിട്ടുള്ളത്. ബിജെപി ജില്ലാ പ്രസിഡന്റും നിലവിൽ കുളനട പഞ്ചായത്ത് പ്രസിഡന്റുമായ അശോകൻ കുളനട ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടാനാണ് തീരുമാനം . നാമനിർദേശപത്രികാ സമർപ്പണം അവസാനിക്കാൻ പന്ത്രണ്ട് ദിവസം മുന്നിലുള്ളതിനാൽ പരമാവധി നേരത്തെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി വോട്ട് പെട്ടിയിലാക്കാനുള്ള ശ്രമങ്ങളാണ് മൂന്നു മുന്നണികളും നടത്തുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്