പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ പത്തനംതിട്ട പ്ലാപ്പള്ളിയിലാണ് അപകടം. കാറിൽ ഉണ്ടായിരുന്ന നാല് തീർഥാടകർക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈദരാബാദ് സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാറാണ് ശബരിമല പാതയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ചത്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും തീർഥാടകർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പ്ലാപ്പള്ളിയിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. പോലീസും മറ്റ് വാഹനങ്ങളിൽ വന്ന അയ്യപ്പ ഭക്തരും രക്ഷാ പ്രവർത്തനത്തിൽ സജീവമായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അയ്യപ്പ ഭക്തരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല.
മണ്ഡലകാലം ആരംഭിച്ച ശേഷം ളാഹയിൽ രണ്ട് വാഹന അപകടങ്ങൾ ഉണ്ടായി. ബസുകൾ മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റിരുന്നു.
അതേസമയം, മണ്ഡല പൂജ കഴിഞ്ഞു. ഉച്ചക്ക് കളഭം എഴുന്നെള്ളിപ്പിനും അഭിഷേകത്തിനും ശേഷമാണ് തങ്ക അങ്കി ചാർത്തി അയ്യപ്പന് മണ്ഡല പൂജ നടത്തിയത്. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു കലശം എഴുന്നെള്ളിപ്പും മണ്ഡല പൂജയും നടന്നത്. ആറന്മുള നിന്നും ആഘോഷപൂർവം തിങ്കളാഴ്ച സന്നിധാനത്ത് എത്തിച്ച തങ്ക അങ്കി ചാർത്തി ആയിരുന്നു ഉച്ചക്ക് മണ്ഡല പൂജ.
വന്‍ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നത് എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പറയത്തക്ക രീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞുവെന്നും ശബരിമലയിലെ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗശേഷം മന്ത്രി പറഞ്ഞു.
Read Latest Local News and Malayalam News
ഹൈദരാബാദ് സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാറാണ് ശബരിമല പാതയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ചത്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും തീർഥാടകർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പ്ലാപ്പള്ളിയിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. പോലീസും മറ്റ് വാഹനങ്ങളിൽ വന്ന അയ്യപ്പ ഭക്തരും രക്ഷാ പ്രവർത്തനത്തിൽ സജീവമായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അയ്യപ്പ ഭക്തരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല.
മണ്ഡലകാലം ആരംഭിച്ച ശേഷം ളാഹയിൽ രണ്ട് വാഹന അപകടങ്ങൾ ഉണ്ടായി. ബസുകൾ മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റിരുന്നു.
അതേസമയം, മണ്ഡല പൂജ കഴിഞ്ഞു. ഉച്ചക്ക് കളഭം എഴുന്നെള്ളിപ്പിനും അഭിഷേകത്തിനും ശേഷമാണ് തങ്ക അങ്കി ചാർത്തി അയ്യപ്പന് മണ്ഡല പൂജ നടത്തിയത്. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു കലശം എഴുന്നെള്ളിപ്പും മണ്ഡല പൂജയും നടന്നത്. ആറന്മുള നിന്നും ആഘോഷപൂർവം തിങ്കളാഴ്ച സന്നിധാനത്ത് എത്തിച്ച തങ്ക അങ്കി ചാർത്തി ആയിരുന്നു ഉച്ചക്ക് മണ്ഡല പൂജ.
വന്‍ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നത് എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പറയത്തക്ക രീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞുവെന്നും ശബരിമലയിലെ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗശേഷം മന്ത്രി പറഞ്ഞു.
Read Latest Local News and Malayalam News