ആപ്പ്ജില്ല

ജിൻസി ട്രെയിനിൽ നിന്നും ചാടിയതോ, തള്ളിയിട്ടതോ? അധ്യാപികയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് സഹയാത്രികരും സംഘടനകളും

തിരുവല്ലയിൽ അധ്യാപിക ട്രെയിനിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ദുരൂഹത. അന്വേഷണം ആവശ്യപ്പെട്ട് സഹയാത്രികരും സംഘടനകളും രംഗത്തെത്തി. മേലുകാവ് സ്വദേശി ജിന്‍സി ജോൺ ആണ് മരിച്ചത്.

Samayam Malayalam 30 Jun 2022, 2:13 pm
പത്തനംതിട്ട: അധ്യാപിക ട്രെയിനിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ദുരൂഹത. ഒപ്പം ട്രെയിനിൽ യാത്ര ചെയ്തവരും ട്രെയിൽ യാത്രക്കാരുടെ സംഘടനയും ദുരൂഹത ആരോപിച്ചു പരാതികൾ ഉന്നയിച്ചതോടെ ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ടു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മരിച്ച മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി ജോണിന്റെ (37) അപകടമാണ് ഇപ്പോൾ ദുരൂഹമായി നിൽക്കുന്നത്. അപകടത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
Samayam Malayalam co passengers and organisations demands probe on teacher jincy john lost life incident in train
ജിൻസി ട്രെയിനിൽ നിന്നും ചാടിയതോ, തള്ളിയിട്ടതോ? അധ്യാപികയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് സഹയാത്രികരും സംഘടനകളും



​അപകടം എങ്ങനെ? ദുരൂഹത ഉണ്ടോ?

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് വീണ് തലയടിച്ചായിരുന്നു അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം. തിരുവല്ലയിൽ ട്രെയിൻ എത്തുമ്പോൾ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ജിന്‍സി മാത്രമാണ് യാത്ര ചെയ്തിരുന്നത്. ഈ സമയം ബോഗിയിലേക്ക് പുരുഷൻ കയറിയെന്നും തുടർന്നാണ് അപകടം ഉണ്ടായതെന്നും ഇതാണ് ദുരൂഹത സംശയിക്കുവാൻ കാരണമെന്നും പറയുന്നു. എന്നാല്‍ ഈ വാദം റെയില്‍വെ പോലീസ് തള്ളിക്കളഞ്ഞു.

​സംഭവം തിങ്കളാഴ്ച രാത്രിയിൽ

കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്ന യുവതി ആരില്‍ നിന്നോ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. ഗാര്‍ഡ് റൂമിനോട് ചേര്‍ന്നായിരുന്നു ലേഡീസ് കമ്പാര്‍ട്ട്‌മെൻ്റ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്യമായി ഒന്നും വ്യക്തമാകുന്നില്ല. ഈ ഭാഗത്തേക്ക് സിസിടിവിയുടെ കാഴ്ച കുറവാണ്. തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ആയിരുന്നു സംഭവം.

​കേസെടുത്ത് പോലീസ്

നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിന്‍സി. സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ വിട്ടതിന് പിന്നാലെ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു എന്നും തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

​യാത്രക്കാര്‍ക്ക് സുരക്ഷ കുറവ്

കെട്ടുറപ്പില്ലാത്തതിനാൽ ആര്‍ക്കു വേണമെങ്കിലും കടന്നു കയറാവുന്ന പ്ലാറ്റ്‌ഫോമാണ് തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലുള്ളത്. ഇതു കാരണം യാത്രക്കാര്‍ക്ക് സുരക്ഷ കുറവാണ്. ഗുഡ്‌സ് യാര്‍ഡിന്റെ ഭാഗം തുറന്നു കിടക്കുന്നതിനാല്‍ സാമൂഹിക വിരുദ്ധര്‍ക്ക് കടന്നു കയറുകയോ കൃത്യം നടത്തി വേഗം ഇറങ്ങിപ്പോവുകയോ ചെയ്യാന്‍ കഴിയും. വേണ്ടത്ര ആർപിഎഫും ഇല്ല. പ്ലാറ്റ്‌ഫോമില്‍ നടന്ന സംഭവമായതിനാല്‍ ലോക്കല്‍ പോലീസിന് അന്വേഷിക്കാനും കഴിയില്ല. ഇപ്പോൾ നിരവധി സംഘടനകൾ ജിൻസിയുടെ മരണം മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്