പത്തനംതിട്ട: കഴിഞ്ഞ കുറെ നാളായി പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിൽ നടന്നു വന്ന തർക്കങ്ങളാണ് എക്സിക്യൂട്ടീവ് യോഗത്തിൽ മറ നീക്കി പുറത്തു വന്നത്. ഇത് കയ്യാങ്കളിയിൽ കലാശിക്കുക ആയിരുന്നു. മർദനമേറ്റ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.വി.ആർ.സോജി ചികിത്സ തേടുകയും പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പുറത്ത് നിന്ന് ഗുണ്ടകളെ ഇറക്കി തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് സോജി ആരോപിച്ചു. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സംഭവങ്ങൾ എല്ലാം നടന്നത് കെ പി സി സി നിരീക്ഷകൻ എം.എം. നസീറിന്റെ സാന്നിധ്യത്തിലും. രാഷ്ട്രീയ കാര്യ സമതി അംഗം പി.ജെ.കുര്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, മുതിർന്ന നേതാക്കളായ കെ.ശിവദാസൻ നായർ, പി.മോഹൻ രാജ്, തുടങ്ങിയവർ എല്ലാം ഡി സി സി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിലിൻറെ പ്രത്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവരാണ് നിർവാഹക സമിതിയിൽ ഉണ്ടായിരുന്നത്. യോഗത്തിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോൾ തന്നെ തർക്കങ്ങളും ആരംഭിച്ചു. കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്ത മുൻ ഡി സി സി പ്രസിഡണ്ട് ബാബു ജോർജിന്റെ പ്രശ്നങ്ങളാണ് ആദ്യം ഉയർന്നത്. തനിക്കെതിരെ ആണ് ബാബു ജോർജ് പ്രതികരിക്കുന്നത് എന്ന് പി ജെ കുര്യൻ യോഗത്തിൽ പറഞ്ഞു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയവരോടെല്ലാം 5000 രൂപ വീതം വാങ്ങിയെന്നും ഇതിന്റെ കണക്ക് ചോദിച്ചതാണ് ഇതിനു കാരണമെന്നും കുര്യൻ യോഗത്തിൽ തുറന്നടിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവർക്കും ഈ പണം മടക്കി നൽകണമെന്ന ആവശ്യവും മുൻ പ്രസിഡണ്ട് തള്ളി. തുടർന്നാണ് തനിക്കെതിരെ തള്ള് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡി സി സി പ്രസിഡണ്ട് മാർ എല്ലാം തന്നിൽ നിന്നും പല തരത്തിലുള്ള ആനുകൂല്യം നേടിയവരാണെന്നും ഇതിൽ പദവി, നിയമസഭ, ജില്ലാ പഞ്ചായത്തു് സീറ്റ് എന്നിവയുമുണ്ട്. ഡൽഹിയിലും തിരുവനന്തപുരത്തും ഇതിനായി പല ഇടപെടലും നടത്തിയത് ഇവരാരും മറക്കരുതെന്നും അക്കമിട്ട് കാര്യങ്ങൾ പറഞ്ഞ കുര്യൻ ഞെട്ടിച്ചു. ഇതിനു മറുപടി പറയാൻ നേതാക്കൾ തയ്യാറായതുമില്ല.
രാവിലെ ഭാരവാഹികളുടെ യോഗവും ഉച്ചയ്ക്ക് ശേഷം ഡിസിസി എക്‌സിക്യൂട്ടീവ് യോഗവുമാണ് നടന്നത്. ഉച്ചയ്ക്ക് ശേഷം നടന്ന യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എ. നസീര്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. ശിവദാസന്‍ നായര്‍ പ്രസംഗിച്ചു. പ്രസിഡന്റിനെയും നേതൃത്വത്തെ അദ്ദേഹം കണക്കിന് പരിഹസിച്ചു. പിന്നീട് പി. മോഹന്‍രാജ് പ്രസംഗിച്ചു. ഒരാളെയും തനിക്ക് ഭയമില്ലെന്നും പറയേണ്ട കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് ശേഷം കുളനടയില്‍ നിന്നുള്ള വനിതാ നേതാവ് ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍. സോജിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനു പറയാൻ ആരംഭിച്ചപ്പോഴാണ് സജിക്ക് നേരെ അക്രമം ഉണ്ടായത്.
തന്നോട് ആലോചിച്ചല്ല നിലവിലെ പ്രസിഡന്റ് ഓരോന്ന് ചെയ്യുന്നത്. 22 മണ്ഡലം പ്രസിഡന്റുമാരെ അദ്ദേഹം നിയമിച്ചു. കൊറ്റനാടിന്റെ കാര്യത്തില്‍ മാത്രമാണ് തന്നോട് അഭിപ്രായം ചോദിച്ചത്. പുനഃസംഘടനാ ചര്‍ച്ചയില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കണമെന്നാണ് ശിവദാസന്‍ നായര്‍ അടക്കമുള്ളവര്‍ പറഞ്ഞത്. അപ്പോഴും താന്‍ പറഞ്ഞത് കഴിവുള്ളവരെ നോക്കിയാണ് വയ്‌ക്കേണ്ടത് എന്നാണ്. രാഷ്ട്രീയത്തില്‍ സത്യം മാത്രം പറയുന്നയാളാണ് താനെന്നും കുര്യന്‍ പറഞ്ഞു.ഇത്തരത്തിൽ നടന്ന ചർച്ചകൾ യഥാർഥ വിഷയത്തിൽ നിന്നും യോഗത്തെ വ്യക്തി ചലിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയവരോടെല്ലാം 5000 രൂപ വീതം വാങ്ങിയെന്നും ഇതിന്റെ കണക്ക് ചോദിച്ചതാണ് ഇതിനു കാരണമെന്നും കുര്യൻ യോഗത്തിൽ തുറന്നടിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർക്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവർക്കും ഈ പണം മടക്കി നൽകണമെന്ന ആവശ്യവും മുൻ പ്രസിഡണ്ട് തള്ളി. തുടർന്നാണ് തനിക്കെതിരെ തള്ള് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡി സി സി പ്രസിഡണ്ട് മാർ എല്ലാം തന്നിൽ നിന്നും പല തരത്തിലുള്ള ആനുകൂല്യം നേടിയവരാണെന്നും ഇതിൽ പദവി, നിയമസഭ, ജില്ലാ പഞ്ചായത്തു് സീറ്റ് എന്നിവയുമുണ്ട്. ഡൽഹിയിലും തിരുവനന്തപുരത്തും ഇതിനായി പല ഇടപെടലും നടത്തിയത് ഇവരാരും മറക്കരുതെന്നും അക്കമിട്ട് കാര്യങ്ങൾ പറഞ്ഞ കുര്യൻ ഞെട്ടിച്ചു. ഇതിനു മറുപടി പറയാൻ നേതാക്കൾ തയ്യാറായതുമില്ല.
രാവിലെ ഭാരവാഹികളുടെ യോഗവും ഉച്ചയ്ക്ക് ശേഷം ഡിസിസി എക്‌സിക്യൂട്ടീവ് യോഗവുമാണ് നടന്നത്. ഉച്ചയ്ക്ക് ശേഷം നടന്ന യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എ. നസീര്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. ശിവദാസന്‍ നായര്‍ പ്രസംഗിച്ചു. പ്രസിഡന്റിനെയും നേതൃത്വത്തെ അദ്ദേഹം കണക്കിന് പരിഹസിച്ചു. പിന്നീട് പി. മോഹന്‍രാജ് പ്രസംഗിച്ചു. ഒരാളെയും തനിക്ക് ഭയമില്ലെന്നും പറയേണ്ട കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് ശേഷം കുളനടയില്‍ നിന്നുള്ള വനിതാ നേതാവ് ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍. സോജിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനു പറയാൻ ആരംഭിച്ചപ്പോഴാണ് സജിക്ക് നേരെ അക്രമം ഉണ്ടായത്.
തന്നോട് ആലോചിച്ചല്ല നിലവിലെ പ്രസിഡന്റ് ഓരോന്ന് ചെയ്യുന്നത്. 22 മണ്ഡലം പ്രസിഡന്റുമാരെ അദ്ദേഹം നിയമിച്ചു. കൊറ്റനാടിന്റെ കാര്യത്തില്‍ മാത്രമാണ് തന്നോട് അഭിപ്രായം ചോദിച്ചത്. പുനഃസംഘടനാ ചര്‍ച്ചയില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കണമെന്നാണ് ശിവദാസന്‍ നായര്‍ അടക്കമുള്ളവര്‍ പറഞ്ഞത്. അപ്പോഴും താന്‍ പറഞ്ഞത് കഴിവുള്ളവരെ നോക്കിയാണ് വയ്‌ക്കേണ്ടത് എന്നാണ്. രാഷ്ട്രീയത്തില്‍ സത്യം മാത്രം പറയുന്നയാളാണ് താനെന്നും കുര്യന്‍ പറഞ്ഞു.ഇത്തരത്തിൽ നടന്ന ചർച്ചകൾ യഥാർഥ വിഷയത്തിൽ നിന്നും യോഗത്തെ വ്യക്തി ചലിപ്പിക്കുകയും ചെയ്തു.