പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ എൽഡിഎഫ്- എസ്ഡിപിഐ രഹസ്യ ധാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി പ്രതിഷേധം. നഗരത്തിൽ കോൺഗ്രസും ബിജെപിയും പ്രതിഷേധ മാർച്ചും ധർണയും നടത്തി. അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചുകൾ പത്തനംതിട്ട നഗരസഭാ കാര്യാലയത്തിനു മുന്നിൽ അവസാനിച്ചു . കോൺഗ്രസിൻ്റെ പ്രതിഷേധ ധർണ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജും ബിജെപി നടത്തിയ മാർച്ചിൻ്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനടയും നിർവഹിച്ചു.
വർഗീയതക്കെതിരെ ഉറഞ്ഞു തുള്ളുന്ന സിപിഐഎമ്മിൻ്റെ കപടമുഖമാണ് പത്തനംതിട്ടയിൽ അഴിഞ്ഞു വീണതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സിസിസി പ്രസിഡൻറ് ബാബു ജോർജ് ആരോപിച്ചു. ഭരണം നേടാനും നിലനിർത്താനും എന്തും ചെയ്യുന്ന സിപിഐഎമ്മിന് ജനങ്ങൾ മാപ്പു നൽകില്ലെന്നും നഗരസഭാ ചെയർമാനായ ഇടതു മുന്നണിയുടെ സക്കീർ ഹുസൈൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിൻ്റെ വർഗീയ താൽപര്യം മറനീക്കി പുറത്തുവന്ന സംഭവമാണ് പത്തനംതിട്ട നഗരസഭയിലേതെന്ന് ബിജെപിയുടെ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനട പറഞ്ഞു. പകൽ സിപിഐഎമ്മും രാത്രി എസ്ഡിപിഐകാരനുമാകുന്ന സ്വഭാവസവിശേഷതയാണ് നഗരസഭാ ചെയർമാൻ്റേതെന്ന് അശോകൻ കുളനട പരിഹസിച്ചു.
അതേസമയം പത്തനംതിട്ട നഗരസഭാ ഭരണത്തിൽ എസ്ഡിപിഐ ബന്ധത്തിെൻ്റെ പേരിൽ സിപിഎം- സിപിഐ വാക്പോര് തുടരുകയാണ്. സിപിഎമ്മിൽ തന്നെ ഒരുവിഭാഗവും എസ്ഡിപിഐ ബന്ധത്തെ വിമർശിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.
എൽഡിഎഫ് നേതൃയോഗം കൂടാതെ സിപിഎമ്മിലെ ചില നേതാക്കൾ എല്ലാം തീരുമാനിക്കുന്നതായാണ്
സിപിഐയുടെ പ്രധാന ആരോപണം. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ സിപിഐ നിലപാട് തിരുത്തണമെന്നും
അല്ലെങ്കിൽ മേൽഘടകം ഇടപെട്ട് തിരുത്തിക്കണമെന്നുമാണ് സിപിഎമ്മിൻ്റെ നിലപാട്. എന്നാൽ പാർട്ടിക്കുള്ളിൽ തന്നെ എസ്ഡിപിഐ ബന്ധത്തിനെതിരെ ശക്തമായ വികാരമാണ് നിലവിലുള്ളത്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വർഗീയതക്കെതിരെ ഉറഞ്ഞു തുള്ളുന്ന സിപിഐഎമ്മിൻ്റെ കപടമുഖമാണ് പത്തനംതിട്ടയിൽ അഴിഞ്ഞു വീണതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സിസിസി പ്രസിഡൻറ് ബാബു ജോർജ് ആരോപിച്ചു. ഭരണം നേടാനും നിലനിർത്താനും എന്തും ചെയ്യുന്ന സിപിഐഎമ്മിന് ജനങ്ങൾ മാപ്പു നൽകില്ലെന്നും നഗരസഭാ ചെയർമാനായ ഇടതു മുന്നണിയുടെ സക്കീർ ഹുസൈൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിൻ്റെ വർഗീയ താൽപര്യം മറനീക്കി പുറത്തുവന്ന സംഭവമാണ് പത്തനംതിട്ട നഗരസഭയിലേതെന്ന് ബിജെപിയുടെ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനട പറഞ്ഞു. പകൽ സിപിഐഎമ്മും രാത്രി എസ്ഡിപിഐകാരനുമാകുന്ന സ്വഭാവസവിശേഷതയാണ് നഗരസഭാ ചെയർമാൻ്റേതെന്ന് അശോകൻ കുളനട പരിഹസിച്ചു.
അതേസമയം പത്തനംതിട്ട നഗരസഭാ ഭരണത്തിൽ എസ്ഡിപിഐ ബന്ധത്തിെൻ്റെ പേരിൽ സിപിഎം- സിപിഐ വാക്പോര് തുടരുകയാണ്. സിപിഎമ്മിൽ തന്നെ ഒരുവിഭാഗവും എസ്ഡിപിഐ ബന്ധത്തെ വിമർശിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.
എൽഡിഎഫ് നേതൃയോഗം കൂടാതെ സിപിഎമ്മിലെ ചില നേതാക്കൾ എല്ലാം തീരുമാനിക്കുന്നതായാണ്
സിപിഐയുടെ പ്രധാന ആരോപണം. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ സിപിഐ നിലപാട് തിരുത്തണമെന്നും
അല്ലെങ്കിൽ മേൽഘടകം ഇടപെട്ട് തിരുത്തിക്കണമെന്നുമാണ് സിപിഎമ്മിൻ്റെ നിലപാട്. എന്നാൽ പാർട്ടിക്കുള്ളിൽ തന്നെ എസ്ഡിപിഐ ബന്ധത്തിനെതിരെ ശക്തമായ വികാരമാണ് നിലവിലുള്ളത്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ