പത്തനംതിട്ട: കോന്നിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനിടയിൽ തർക്കങ്ങൾ തുടരുന്നു. പ്രമാടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും നിലവിലെ ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിൻ പീറ്ററെ കോന്നിയിൽ സ്ഥാനാർഥിയാക്കാനുള്ള ചരടുവലികൾ നടന്നിരുന്നു. എന്നാൽ അടൂർ പ്രകാശ് എംപിയുടെ ബിനാമിയായ റോബിൻ പീറ്ററെ കോന്നിക്ക് വേണ്ട എന്ന കോൺഗ്രസ് സംരക്ഷണ വേദിയുടെ പോസ്റ്ററുകൾ മണ്ഡലത്തിലുടനീളം പ്രത്യക്ഷപ്പെട്ടു. ഇതോടെ കോന്നിയിൽ പരാജയം മണത്ത ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ സീറ്റ് തിരിച്ചു പിടിക്കാൻ അടൂർ പ്രകാശ് തന്നെ വരണമെന്നാണ് ഇപ്പോൾ ആവശ്യമുന്നയിക്കുന്നത്.
അടൂർ പ്രകാശിൻ്റെ കാര്യത്തിൽ പ്രത്യേക ഇളവ് നൽകാൻ കേന്ദ്ര നേതൃത്വം ഇടപെടണം എന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ഒരു വിഭാഗം പ്രവർത്തകർ സമീപിച്ചതായാണ് വിവരം. മണ്ഡലത്തിൽ പൊതുസ്വീകാര്യനായ ഒരു വ്യക്തിയെ മത്സരിപ്പിച്ചാൽ മാത്രമേ കോന്നി പിടിച്ചെടുക്കാൻ സാധിക്കുകയുള്ളൂവെന്നും പ്രവർത്തകർ പറയുന്നു. കോന്നിയിൽ ഉയർന്നു കേൾക്കുന്ന പേരുകളായ റോബിൻ പീറ്റർ, മോഹൻ രാജ്, എൻ ഷൈലാജ് എന്നിവർക്കു പകരം അടൂർ പ്രകാശ് വന്നാൽ മാത്രമേ സീറ്റ് ജെനീഷ് കുമാറിൽ നിന്നു പിടിച്ചെടുക്കാൻ സാധിക്കുയുള്ളൂവെന്നും അല്ലെങ്കിൽ വൻ പരാജയം മണ്ഡലത്തിൽ നേരിടേണ്ടിവരുമെന്നും ഇവർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന നിലപാടിൽ നേതൃത്വം ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഇതെങ്ങനെ പ്രാവർത്തികമാകും, എല്ലാവർക്കും ഒരുപോലെ നീതി നടപ്പാകണ്ടേ എന്ന ചോദ്യമാണ് മറുവിഭാഗം ഉയർത്തുന്നത്. എന്നാൽ എഐസിസി നേതൃത്വം അടൂർ പ്രകാശിന് അനുവാദം നൽകിയാൽ കോന്നി മാത്രമല്ല, അത് മറ്റ് മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ. മാർച്ച് പത്തിന് മുൻപ് സ്ഥാനാർഥി നിർണയം പൂർത്തിയാകുമ്പോൾ അടൂർ പ്രകാശ് മണ്ഡലത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയേറെയാണെന്നും നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
അടൂർ പ്രകാശിൻ്റെ കാര്യത്തിൽ പ്രത്യേക ഇളവ് നൽകാൻ കേന്ദ്ര നേതൃത്വം ഇടപെടണം എന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ഒരു വിഭാഗം പ്രവർത്തകർ സമീപിച്ചതായാണ് വിവരം. മണ്ഡലത്തിൽ പൊതുസ്വീകാര്യനായ ഒരു വ്യക്തിയെ മത്സരിപ്പിച്ചാൽ മാത്രമേ കോന്നി പിടിച്ചെടുക്കാൻ സാധിക്കുകയുള്ളൂവെന്നും പ്രവർത്തകർ പറയുന്നു. കോന്നിയിൽ ഉയർന്നു കേൾക്കുന്ന പേരുകളായ റോബിൻ പീറ്റർ, മോഹൻ രാജ്, എൻ ഷൈലാജ് എന്നിവർക്കു പകരം അടൂർ പ്രകാശ് വന്നാൽ മാത്രമേ സീറ്റ് ജെനീഷ് കുമാറിൽ നിന്നു പിടിച്ചെടുക്കാൻ സാധിക്കുയുള്ളൂവെന്നും അല്ലെങ്കിൽ വൻ പരാജയം മണ്ഡലത്തിൽ നേരിടേണ്ടിവരുമെന്നും ഇവർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന നിലപാടിൽ നേതൃത്വം ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഇതെങ്ങനെ പ്രാവർത്തികമാകും, എല്ലാവർക്കും ഒരുപോലെ നീതി നടപ്പാകണ്ടേ എന്ന ചോദ്യമാണ് മറുവിഭാഗം ഉയർത്തുന്നത്. എന്നാൽ എഐസിസി നേതൃത്വം അടൂർ പ്രകാശിന് അനുവാദം നൽകിയാൽ കോന്നി മാത്രമല്ല, അത് മറ്റ് മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ. മാർച്ച് പത്തിന് മുൻപ് സ്ഥാനാർഥി നിർണയം പൂർത്തിയാകുമ്പോൾ അടൂർ പ്രകാശ് മണ്ഡലത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയേറെയാണെന്നും നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ