പത്തനംതിട്ട: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തൊഴിലാളികൾക്കായി റോഡ് ഉപരോധ സമരം നടത്തിയ നേതാക്കൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. സിപിഎം പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടിയുമായിരുന്ന എസ്. മീരാസാഹിബ്, സിപിഎം നേതാവ് കെഎല്‍ മത്തായി, സിഐടിയു എരിയാ കമ്മറ്റിയംഗം പിആര്‍ പുരുഷോത്തമന്, സിപിഎം ഏരിയാ കമ്മറ്റിയംഗവും കര്‍ഷക സംഘം നേതാവുമായിരുന്ന പി ഷംസുദ്ദീന്, സിപിഎം കോന്നി ഏരിയാ കമ്മറ്റിയംഗം ഇകെ ബാഹുലേയന്, സിപ.എം പന്തളം ഏരിയാ കമ്മറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമായിരുന്ന വിപി രാജേശ്വരന് നായര്‍ എന്നിവരടക്കം എട്ടു പേരായിരുന്നു പ്രതികള്‍. ഇതില്‍ എസ്. മീരാസാഹിബ്, കെ.എല്‍. മത്തായി എന്നിവര്‍ വിചാരണയ്ക്കിടെ മരിച്ചു. Also Read: പോലീസുകാരന്റെ പിതാവ് മരിച്ചത് ഒരു വർഷം മുമ്പ്, ഇടിച്ചത് അജ്ഞാത വാഹനം, എല്ലാ തലത്തിലും പോലീസ് അന്വേഷണം, 363 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയിൽ
ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസിയില്‍ പെന്ഷന് മുടങ്ങിയതിനെതിരേ റോഡ് ഉപരോധിച്ച് സമരം ചെയ്ത എട്ട് സി.പി.എം, സി.ഐ.ടി.യു നേതാക്കളെ കോടതി ശിക്ഷിച്ചു. 2019 ല്‍ നടന്ന കേസിലാണ് സി.ജെ.എം കോടതി ബുധനാഴ്ച വിധി പറഞ്ഞത്. 400 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമായിരുന്നു ശിക്ഷ. നേതാക്കള്‍ പിഴ അടച്ച് ശിക്ഷയും അനുഭവിച്ചാണ് മടങ്ങിയത്. പെന്ഷന് മുടങ്ങിയതിനെതിരേ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ എന്ന പേരിലാണ് ഇവര്‍ പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചത്.
Also Read: തിരുവനന്തപുരം നഗരസഭയില്‍ കൂടുതല്‍ തട്ടിപ്പ്; അഴിമതിയുടെ മാലിന്യ കൂമ്പാരമായെന്ന് കുമ്മനം, 12 കെട്ടിടങ്ങൾക്ക് അനധികൃത മാർഗത്തിലൂടെ നമ്പർ
ഗതാഗതം തടസപ്പെടുത്തിയതിനാണു പോലീസ് കേസെടുത്തിരുന്നത്. തൊഴിലാളികൾക്ക് വേണ്ടി സമരം നടത്തിയവർ സിപിഎം നേതാക്കളായിട്ടും ശിക്ഷ അനുഭവിക്കേണ്ടി വന്നത് പാര്‍ട്ടിയുടെ സംരക്ഷണം ലഭിക്കാത്തത് മൂലമെന്ന് ആരോപണമുണ്ടായിട്ടുണ്ട്. വെറും റോഡ് ഉപരോധത്തിന് പോലീസ് ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. ശിക്ഷ നിസാരമാണെങ്കിലും ഇത് പ്രാദേശിക തലത്തിൽ പാർട്ടിക്ക് ക്ഷീണമാണെന്ന വിലയിരുത്തലുമുണ്ട്.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസിയില്‍ പെന്ഷന് മുടങ്ങിയതിനെതിരേ റോഡ് ഉപരോധിച്ച് സമരം ചെയ്ത എട്ട് സി.പി.എം, സി.ഐ.ടി.യു നേതാക്കളെ കോടതി ശിക്ഷിച്ചു. 2019 ല്‍ നടന്ന കേസിലാണ് സി.ജെ.എം കോടതി ബുധനാഴ്ച വിധി പറഞ്ഞത്. 400 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമായിരുന്നു ശിക്ഷ. നേതാക്കള്‍ പിഴ അടച്ച് ശിക്ഷയും അനുഭവിച്ചാണ് മടങ്ങിയത്. പെന്ഷന് മുടങ്ങിയതിനെതിരേ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ എന്ന പേരിലാണ് ഇവര്‍ പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചത്.
Also Read: തിരുവനന്തപുരം നഗരസഭയില്‍ കൂടുതല്‍ തട്ടിപ്പ്; അഴിമതിയുടെ മാലിന്യ കൂമ്പാരമായെന്ന് കുമ്മനം, 12 കെട്ടിടങ്ങൾക്ക് അനധികൃത മാർഗത്തിലൂടെ നമ്പർ
ഗതാഗതം തടസപ്പെടുത്തിയതിനാണു പോലീസ് കേസെടുത്തിരുന്നത്. തൊഴിലാളികൾക്ക് വേണ്ടി സമരം നടത്തിയവർ സിപിഎം നേതാക്കളായിട്ടും ശിക്ഷ അനുഭവിക്കേണ്ടി വന്നത് പാര്‍ട്ടിയുടെ സംരക്ഷണം ലഭിക്കാത്തത് മൂലമെന്ന് ആരോപണമുണ്ടായിട്ടുണ്ട്. വെറും റോഡ് ഉപരോധത്തിന് പോലീസ് ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. ശിക്ഷ നിസാരമാണെങ്കിലും ഇത് പ്രാദേശിക തലത്തിൽ പാർട്ടിക്ക് ക്ഷീണമാണെന്ന വിലയിരുത്തലുമുണ്ട്.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം