പത്തനംതിട്ട: സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ഉറപ്പിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വപ്നയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുവാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും എന്ത് നടപടിക്കാണ് തയ്യാറെടുക്കുന്നതെന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറി കൃത്യമായ മറുപടി നൽകിയില്ല.
സ്വപ്ന സുരേഷിനെതിരെ മാനഷ്ടക്കേസ് കൊടുക്കുമെന്നാണ് എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബിജെപിക്ക് ഹിന്ദുത്വ നിലപാട്. കോൺഗ്രസിന് മൃദു ഹിന്ദുത്വം. എത് സമയത്തും കോൺഗ്രസിന് ബിജെപിയാകാം. കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹം നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസ് ആഭ്യന്തര കലഹം മറച്ചുവയ്ക്കുകയാണ്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ മാറ്റാൻ പാർട്ടിയിൽ തന്നെ ശബ്ദം ഉയരുന്നു. കെ മുരളീധരന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. കോൺഗ്രസ് പിളർന്നാൽ ഒരു വിഭാഗം ബിജെപിയിൽ പോകുമെന്നതിൽ സംശയമില്ല. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ വൻ ജനപങ്കാളിത്തമാണെന്നും എം വി ഗോവിന്ദൻ പത്തനംതിട്ടയിൽ പറഞ്ഞു.
മതവിരുദ്ധരെന്നു പറഞ്ഞ് സിപിഎമ്മിനെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ സിപിഎമ്മിനെ അളക്കാനാകില്ല .
കേരളത്തിലെ മതനിരപേക്ഷത ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീം അനുപാതത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത് വേറെയില്ല. ഇവിടെ വിഷം കലക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ആ അപകടത്തെ സിപിഎം ചെറുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
Read Latest Local News and Malayalam News
സ്വപ്ന സുരേഷിനെതിരെ മാനഷ്ടക്കേസ് കൊടുക്കുമെന്നാണ് എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബിജെപിക്ക് ഹിന്ദുത്വ നിലപാട്. കോൺഗ്രസിന് മൃദു ഹിന്ദുത്വം. എത് സമയത്തും കോൺഗ്രസിന് ബിജെപിയാകാം. കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹം നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസ് ആഭ്യന്തര കലഹം മറച്ചുവയ്ക്കുകയാണ്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ മാറ്റാൻ പാർട്ടിയിൽ തന്നെ ശബ്ദം ഉയരുന്നു. കെ മുരളീധരന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. കോൺഗ്രസ് പിളർന്നാൽ ഒരു വിഭാഗം ബിജെപിയിൽ പോകുമെന്നതിൽ സംശയമില്ല. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ വൻ ജനപങ്കാളിത്തമാണെന്നും എം വി ഗോവിന്ദൻ പത്തനംതിട്ടയിൽ പറഞ്ഞു.
മതവിരുദ്ധരെന്നു പറഞ്ഞ് സിപിഎമ്മിനെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ സിപിഎമ്മിനെ അളക്കാനാകില്ല .
കേരളത്തിലെ മതനിരപേക്ഷത ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീം അനുപാതത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത് വേറെയില്ല. ഇവിടെ വിഷം കലക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ആ അപകടത്തെ സിപിഎം ചെറുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
Read Latest Local News and Malayalam News