പത്തനംതിട്ട: പാർട്ടി അംഗം കൂടിയായ തന്നെ സമ്മർദ്ദത്തിലാക്കുന്ന നിലപാടാണ് സിപിഎം (CPM) കൊക്കൊണ്ടത് എന്നെഴുതിവെച്ചായിരുന്നു പത്തനംതിട്ട പെരുനാട്ടിലെ ബാബു ആത്മഹത്യ (Suicide) ചെയ്തത്. വലിയ പാലത്തോട് ചേര്‍ന്നുള്ള വെയിറ്റിങ് ഷെഡ് പൊളിച്ച് പുതിയത് ഞങ്ങളുടെ സ്ഥലത്ത് നിര്‍മിക്കണമെന്നും വീടിരിക്കുന്ന പരിമിതമായ സ്ഥലം ഇതിനായി വിട്ടു നല്‍കണമെന്നാണ് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിരുന്നത് എന്നാണ് ബാബുവിന്റെ ഭാര്യ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. Also Read: ജോലി മൈക്കാട് പണി; ഡോക്ടറെന്ന് പറഞ്ഞ് യുവാവ് തട്ടിയത് ലക്ഷങ്ങള്‍; പണം പിരിക്കുന്നത് ഭാര്യയും കാമുകിയും ചേര്‍ന്ന്... ഇത് അനീഷിന്റെ സിനിമ കഥയെ വെല്ലുന്ന ജീവിതം
വേനല്‍ക്കാലത്ത് പൊതുജനങ്ങള്‍ അടക്കം ഉപയോഗിക്കുന്ന ഞങ്ങളുടെ കിണറിനോട് ചേര്‍ന്ന് കക്കൂസുകളും സെപ്റ്റിക് ടാങ്കും നിര്‍മിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. സ്ഥലം വിട്ടു നല്‍കാന്‍ ഞങ്ങള്‍ വിസമ്മതിക്കുകയും ടോയ്‌ലറ്റ് കോംപ്ലക്‌സ് കിണറിനോട് ചേര്‍ന്ന് പണിയുന്നത് എതിര്‍ക്കുകയും ചെയ്തപ്പോള്‍ നേതാക്കൾ ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനന്‍, സിപിഎം പെരുനാട് ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ. തോമസ്, വിശ്വന്‍ (ശ്യാം എംഎസ്) എന്നിവര്‍ തുടര്‍ച്ചയായി ഞങ്ങളെ സമ്മര്‍ദം ചെലുത്തുകയും ഉപദ്രവിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
Also Read: എകെജി സെന്റർ ആക്രമണം; ഡിയോ സ്കൂട്ടറും പോലീസ് കണ്ടെത്തി, സ്കൂട്ടർ എത്തിച്ച വനിത നേതാവ് ഇപ്പോഴും ഒളിവിൽ
ഇതിന് പിന്നാലെയാണ് തർക്ക ഭൂമിയിൽ ബിജെപി വേലികെട്ടി തിരിച്ചത്. പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വേണ്ടി അളന്ന ഭൂമിയിലാണ് വേലി കെട്ടിയത്. ഈ സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഎം നേതാക്കൾ മാനസികമായി ഉപദ്രവിച്ചെന്നായിരുന്നു ബാബുവിന്റെ ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്. ബാബുവിന്റെ സംസ്കാര ചടങ്ങിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
അതേസമയം രഷ്ട്രീയ വിശദീകരണ യോഗവുമായാണ് ഈ ആരോപണത്തെ എതിർക്കാൻ സിപിഎം തയ്യാറെടുക്കുന്നത്. ഞായറാഴ്ച സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ബാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്ന സിപിഎം നേതാക്കൾക്കെതിരെ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
വേനല്‍ക്കാലത്ത് പൊതുജനങ്ങള്‍ അടക്കം ഉപയോഗിക്കുന്ന ഞങ്ങളുടെ കിണറിനോട് ചേര്‍ന്ന് കക്കൂസുകളും സെപ്റ്റിക് ടാങ്കും നിര്‍മിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. സ്ഥലം വിട്ടു നല്‍കാന്‍ ഞങ്ങള്‍ വിസമ്മതിക്കുകയും ടോയ്‌ലറ്റ് കോംപ്ലക്‌സ് കിണറിനോട് ചേര്‍ന്ന് പണിയുന്നത് എതിര്‍ക്കുകയും ചെയ്തപ്പോള്‍ നേതാക്കൾ ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനന്‍, സിപിഎം പെരുനാട് ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ. തോമസ്, വിശ്വന്‍ (ശ്യാം എംഎസ്) എന്നിവര്‍ തുടര്‍ച്ചയായി ഞങ്ങളെ സമ്മര്‍ദം ചെലുത്തുകയും ഉപദ്രവിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
Also Read: എകെജി സെന്റർ ആക്രമണം; ഡിയോ സ്കൂട്ടറും പോലീസ് കണ്ടെത്തി, സ്കൂട്ടർ എത്തിച്ച വനിത നേതാവ് ഇപ്പോഴും ഒളിവിൽ
ഇതിന് പിന്നാലെയാണ് തർക്ക ഭൂമിയിൽ ബിജെപി വേലികെട്ടി തിരിച്ചത്. പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വേണ്ടി അളന്ന ഭൂമിയിലാണ് വേലി കെട്ടിയത്. ഈ സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഎം നേതാക്കൾ മാനസികമായി ഉപദ്രവിച്ചെന്നായിരുന്നു ബാബുവിന്റെ ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്. ബാബുവിന്റെ സംസ്കാര ചടങ്ങിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
അതേസമയം രഷ്ട്രീയ വിശദീകരണ യോഗവുമായാണ് ഈ ആരോപണത്തെ എതിർക്കാൻ സിപിഎം തയ്യാറെടുക്കുന്നത്. ഞായറാഴ്ച സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ബാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്ന സിപിഎം നേതാക്കൾക്കെതിരെ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News