പത്തനംതിട്ട: ഹിന്ദു മതപാഠശാലാ വേദിയിൽ കുട്ടികൾക്ക് രാമായണ കഥയുമായി കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന നിയമസഭാ ഡെപ്യുട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ. സ്വാർഥത വെടിയണമെന്നതാണ് ഇതിഹാസ കാവ്യത്തിന്റെ പ്രധാന സന്ദേശമെന്ന് ചിറ്റയം പറഞ്ഞു. സ്വാർഥത മൂലം താൽകാലിക വിജയം മാത്രമാണ് ഉണ്ടാവുക, ഇത് മൂലം ഒരാൾക്കും ആരും ആകാനോ എങ്ങും എത്താനോ കഴിയില്ല. ദശരഥന് രാമൻ കൊടുത്ത വാക്കിനപ്പുറം കൈകേകി മാതാവിന്റെ സ്വാർഥത മൂലമാണ് അദ്ദേഹത്തിന് വനവാസത്തിന് പോകേണ്ടി വന്നത്. സ്വന്തം മകൻ രാജാവാകണം എന്ന സ്വാർഥതയാണ് ഇവിടെ നിഴലിക്കുന്നതെന്ന് ചിറ്റയം പറഞ്ഞു.
അമ്മക്ക് മക്കൾ എല്ലാം ഒരുപോലെയാണ്, ഇവിടെ വേർതിരിവ് പാടില്ല. രാജമാതാവാകാനുള്ള സ്വാർഥതയാണ് ഇത്. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചതിനുള്ള വരം ഇവിടെ മുതലാക്കുകയായിരുന്നു. തിന്മയിൽ നിന്നും നന്മയിലേക്കുള്ള പ്രയാണമാണ് ഉണ്ടാകേണ്ടത്. ഇത് എല്ലാവരും ഉൾക്കൊള്ളണം. എന്നാൽ ഭരതൻ ചെയ്തതാണ് ത്യാഗമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ രാമായണ കഥയുടെ ആശയം കൈമാറിയാണ് പ്രസംഗം പൂർണമാക്കിയത്.
നാനാത്വത്തിൽ ഏകത്വമാണ് ഭാരത മതം. എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ഹിന്ദുമതം. ഭഗവത് ഗീതയിൽ ഭഗവാൻ ഉപദേശിക്കുന്നതും ഇത് തന്നെ, മറ്റുള്ളവർക്ക് ഉപകാരം ചെയ്യണം. വേദേതിഹാസങ്ങളെ സംശീകരിച്ച് ആശയം ഉൾക്കൊണ്ടാകണം ജീവിതം മുന്നോട്ട് കൊണ്ടുപോകണം. ഇതിന് മതപാഠശാലകൾക്ക് കഴിയണമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
കേരള ഹിന്ദു മതപാഠശാല അധ്യാപക പരിഷത്തിൻ്റെ മതപാഠശാലാ സ്ഥാപക ദിനാചരണം അടൂർ ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അധ്യാപക പരിഷത്ത് പ്രസിഡൻ്റ് വി കെ രാജഗോപാൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി രാമചന്ദ്രൻ ഉണ്ണിത്താൻ, മേഖലാ സെക്രട്ടറി വെങ്കിടാചലശർമ്മ, സബ് ഗ്രൂപ്പ് ഓഫീസർ ബി പ്രമോദ് ലാൽ, സിന്ധു രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ദേവസ്വം ബോർഡ് പരീക്ഷകളുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
അമ്മക്ക് മക്കൾ എല്ലാം ഒരുപോലെയാണ്, ഇവിടെ വേർതിരിവ് പാടില്ല. രാജമാതാവാകാനുള്ള സ്വാർഥതയാണ് ഇത്. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചതിനുള്ള വരം ഇവിടെ മുതലാക്കുകയായിരുന്നു. തിന്മയിൽ നിന്നും നന്മയിലേക്കുള്ള പ്രയാണമാണ് ഉണ്ടാകേണ്ടത്. ഇത് എല്ലാവരും ഉൾക്കൊള്ളണം. എന്നാൽ ഭരതൻ ചെയ്തതാണ് ത്യാഗമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ രാമായണ കഥയുടെ ആശയം കൈമാറിയാണ് പ്രസംഗം പൂർണമാക്കിയത്.
നാനാത്വത്തിൽ ഏകത്വമാണ് ഭാരത മതം. എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ഹിന്ദുമതം. ഭഗവത് ഗീതയിൽ ഭഗവാൻ ഉപദേശിക്കുന്നതും ഇത് തന്നെ, മറ്റുള്ളവർക്ക് ഉപകാരം ചെയ്യണം. വേദേതിഹാസങ്ങളെ സംശീകരിച്ച് ആശയം ഉൾക്കൊണ്ടാകണം ജീവിതം മുന്നോട്ട് കൊണ്ടുപോകണം. ഇതിന് മതപാഠശാലകൾക്ക് കഴിയണമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
കേരള ഹിന്ദു മതപാഠശാല അധ്യാപക പരിഷത്തിൻ്റെ മതപാഠശാലാ സ്ഥാപക ദിനാചരണം അടൂർ ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അധ്യാപക പരിഷത്ത് പ്രസിഡൻ്റ് വി കെ രാജഗോപാൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി രാമചന്ദ്രൻ ഉണ്ണിത്താൻ, മേഖലാ സെക്രട്ടറി വെങ്കിടാചലശർമ്മ, സബ് ഗ്രൂപ്പ് ഓഫീസർ ബി പ്രമോദ് ലാൽ, സിന്ധു രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ദേവസ്വം ബോർഡ് പരീക്ഷകളുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.