ശബരിമല (Pathanamthitta): മകരവിളക്ക് ദിനമായ വെള്ളിയാഴ്ച ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി സന്നിധാനം മകരവിളക്ക് ദര്‍ശനത്തിന് സജ്ജമായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് കെ അനന്തഗോപന്‍. 75,000 അയ്യപ്പഭക്തരെയാണ് ഇക്കൊല്ലം മകരവിളക്ക് ദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദര്‍ശനം. അതുകൊണ്ട് തന്നെ പര്‍ണശാലകള്‍ ഇക്കൊല്ലം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകഴിഞ്ഞ് നാലു മണിയോടെ മരക്കൂട്ടത്തിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ഉപചാരപൂര്‍വം സ്വീകരിച്ച് ആനയിക്കും. വൈകിട്ട് ആറിന് സന്നിധാനത്തെത്തുന്ന തിരുവാഭരണം ഭഗവാനെ അണിയിച്ചായിരിക്കും 6.45 ന് ദീപാരാധന നടത്തുക. തുടർന്ന് എല്ലാ ഭക്തര്‍ക്കും മകരജ്യോതി ദര്‍ശനം നടത്താന്‍ സാധിക്കും വിധമാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളതെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുരക്ഷിതമായ മകരവിളക്ക് ദര്‍ശനമാണ് ലക്ഷ്യമിടുന്നതെന്നും അനന്തഗോപന്‍ പറഞ്ഞു.
ഇക്കൊല്ലം നടവരവ് ഇതുവരെ 128,84,57,458 രൂപയാണ്. ഇതില്‍ അപ്പം, അരവണ വിൽപനയിലൂടെയുള്ള വരവ് 5,98,09960 രൂപയും 51,4742230 രൂപയും ഉള്‍പ്പെടും. അതേസമയം മകരവിളക്ക് ദിനമായ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നിലയ്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. 12 മണിക്ക് ശേഷം പമ്പയില്‍ നിന്നും ഭക്തരെ കയറ്റിവിടില്ല. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയതിന് ശേഷം മാത്രമേ ഭക്തരെ തുടർന്ന് കയറ്റിവിടുകയുള്ളു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Pathanamthitta News, Sabarimala News, Makaravilakku
ഉച്ചകഴിഞ്ഞ് നാലു മണിയോടെ മരക്കൂട്ടത്തിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ഉപചാരപൂര്‍വം സ്വീകരിച്ച് ആനയിക്കും. വൈകിട്ട് ആറിന് സന്നിധാനത്തെത്തുന്ന തിരുവാഭരണം ഭഗവാനെ അണിയിച്ചായിരിക്കും 6.45 ന് ദീപാരാധന നടത്തുക. തുടർന്ന് എല്ലാ ഭക്തര്‍ക്കും മകരജ്യോതി ദര്‍ശനം നടത്താന്‍ സാധിക്കും വിധമാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളതെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുരക്ഷിതമായ മകരവിളക്ക് ദര്‍ശനമാണ് ലക്ഷ്യമിടുന്നതെന്നും അനന്തഗോപന്‍ പറഞ്ഞു.
ഇക്കൊല്ലം നടവരവ് ഇതുവരെ 128,84,57,458 രൂപയാണ്. ഇതില്‍ അപ്പം, അരവണ വിൽപനയിലൂടെയുള്ള വരവ് 5,98,09960 രൂപയും 51,4742230 രൂപയും ഉള്‍പ്പെടും. അതേസമയം മകരവിളക്ക് ദിനമായ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നിലയ്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. 12 മണിക്ക് ശേഷം പമ്പയില്‍ നിന്നും ഭക്തരെ കയറ്റിവിടില്ല. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയതിന് ശേഷം മാത്രമേ ഭക്തരെ തുടർന്ന് കയറ്റിവിടുകയുള്ളു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Pathanamthitta News, Sabarimala News, Makaravilakku