ശബരിമല: ദേവസ്വം ബോർഡിനെ സഹായിക്കാൻ ഭക്തർ മുന്നോട്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ സഹായങ്ങളാകും വിധം ബോർഡിന് നൽകുന്നുണ്ട്. കൊവിഡ് സാഹചര്യത്തിൽ ക്ഷേത്ര ജീവനക്കാരെ ഉൾപ്പടെ സർക്കാർ സംരക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തെത്തിയ മന്ത്രി ദർശനത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. ശബരിമലയില്‍ ഈ വര്‍ഷത്തെ വരുമാനം ഇതുവരെ 15 കോടി രൂപയോളം മാത്രമാണ്. വരുമാനം കുറയുന്നത് ബോര്‍ഡിൻ്റെ മറ്റ് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. വരുമാനമില്ലാത്ത ചെറിയ ക്ഷേത്രങ്ങള്‍ നടത്തിപ്പോരുന്നത് ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ്. വരുമാന നഷ്ടം നികത്താന്‍ മാസപൂജ സമയത്ത് കൂടുതല്‍ ദിവസങ്ങളില്‍ നട തുറക്കണമെന്ന് ആലോചനയുണ്ട്. ഇതിലൂടെ കൂടുതൽ പേരെ പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് ബോര്‍ഡ് ഇപ്പോള്‍ കടന്നുപോകുന്നത്. തീര്‍ഥാടകരുടെ എണ്ണത്തിലെ കുറവ് വരുമാനത്തിലുമുണ്ട്. കഴിഞ്ഞ വര്‍ഷം 200 കോടിയോളം ലഭിച്ച സ്ഥാനത്ത് ഇത്തവണ 15 കോടി മാത്രമാണ് ലഭിച്ചത്. അതിനാൽ ഭക്തരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സഹായ സഹകരണങ്ങൾ കൊണ്ടു മാത്രമേ മുന്നോട്ടു പോകാൻ സാധിക്കു എന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ശബരീശ ദര്‍ശനത്തിന് ശേഷം മന്ത്രി ദേവസ്വം ഓഫീസിലെത്തി മകരവിളക്കിനോട് അനുബന്ധിച്ച് നടത്തിയ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. തന്ത്രി കണ്ഠര് രാജീവരുമായും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയുമായും കൂടിക്കാഴ്ച നടത്തി. തിരുനടയില്‍ കാണിക്കയര്‍പ്പിച്ച് തൊഴുത മന്ത്രിക്ക്, തന്ത്രി അഭിഷേകം നടത്തിയ നെയ്യും മേല്‍ശാന്തി പ്രസാദവും കൈമാറി. ഇതിന് ശേഷമാണ് മന്ത്രി സോപാനത്ത് നിന്നും മടങ്ങിയത്. പിന്നീട് സന്നിധാനത്തെ വാവര് നടയിലും മന്ത്രി ദര്‍ശനം നടത്തി. ഇവിടെയും കാണിക്കയര്‍പ്പിച്ച് പ്രസാദവും വാങ്ങിയാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്.
മന്ത്രിയോടൊപ്പം രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് അഡ്വ. എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ എസ് രവി, പി എം തങ്കപ്പന്, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍,
ശബരിമല സ്പെഷല്‍ കമ്മീഷണര്‍ എം മനോജ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി എസ് തിരുമേനി തുടങ്ങിയവരുമുണ്ടായിരുന്നു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് ബോര്‍ഡ് ഇപ്പോള്‍ കടന്നുപോകുന്നത്. തീര്‍ഥാടകരുടെ എണ്ണത്തിലെ കുറവ് വരുമാനത്തിലുമുണ്ട്. കഴിഞ്ഞ വര്‍ഷം 200 കോടിയോളം ലഭിച്ച സ്ഥാനത്ത് ഇത്തവണ 15 കോടി മാത്രമാണ് ലഭിച്ചത്. അതിനാൽ ഭക്തരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സഹായ സഹകരണങ്ങൾ കൊണ്ടു മാത്രമേ മുന്നോട്ടു പോകാൻ സാധിക്കു എന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ശബരീശ ദര്‍ശനത്തിന് ശേഷം മന്ത്രി ദേവസ്വം ഓഫീസിലെത്തി മകരവിളക്കിനോട് അനുബന്ധിച്ച് നടത്തിയ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. തന്ത്രി കണ്ഠര് രാജീവരുമായും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയുമായും കൂടിക്കാഴ്ച നടത്തി. തിരുനടയില്‍ കാണിക്കയര്‍പ്പിച്ച് തൊഴുത മന്ത്രിക്ക്, തന്ത്രി അഭിഷേകം നടത്തിയ നെയ്യും മേല്‍ശാന്തി പ്രസാദവും കൈമാറി. ഇതിന് ശേഷമാണ് മന്ത്രി സോപാനത്ത് നിന്നും മടങ്ങിയത്. പിന്നീട് സന്നിധാനത്തെ വാവര് നടയിലും മന്ത്രി ദര്‍ശനം നടത്തി. ഇവിടെയും കാണിക്കയര്‍പ്പിച്ച് പ്രസാദവും വാങ്ങിയാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്.
മന്ത്രിയോടൊപ്പം രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് അഡ്വ. എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ എസ് രവി, പി എം തങ്കപ്പന്, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍,
ശബരിമല സ്പെഷല്‍ കമ്മീഷണര്‍ എം മനോജ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി എസ് തിരുമേനി തുടങ്ങിയവരുമുണ്ടായിരുന്നു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ