പത്തനംതിട്ട (Pathanamthitta): വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തു പെയ്തതിനാൽ മൂഴിയാർ ഡാമിൽ ജലനിരപ്പ് അനുവദനീയമായ അളവിലേക്ക് എത്തുകയാണ്. ജലനിരപ്പ് ഇതിലും അധീകരിച്ചാൽ ഡാം തുറന്നു വിടേണ്ടി വരുമെന്ന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.
കെഎസ്ഇബി ലിമിറ്റഡിൻ്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ റിസര്‍വോയറിൻ്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിൻ്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം ഇത് 192. 25 മീറ്ററിൽ എത്തി. റിസര്‍വോയറിൻ്റെ പരമാവധി ശേഷി 192.63 മീറ്ററാണ്. ഈ നിരപ്പിലേക്ക് വെള്ളം എത്തുമ്പോൾ ഡാമിന്റെ മൂന്ന് ഷട്ടറുകൾ പരമാവധി 30 സെൻ്റിമീറ്റർ വീതം ഉയർത്തി 51 കുമെക്സ് എന്ന നിരക്കിൽ ഏത് സമയത്തും കക്കാട്ടാറിലേക്ക് ഒഴുക്കി വിടുന്നതാണ്.
ഇപ്രകാരം തുറന്നു വിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ 15 സെൻ്റിമീറ്റർ വരെ ജല നിരപ്പ് ഉയർന്നേക്കാം. അതിനാൽ മൂഴിയാർ മുതൽ കക്കാട്ടാർ വരെയുള്ളവരും നദിയുടെയും കക്കാട്ടാറിൻ്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും ആണെന്നും അധികൃതർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Pathanamthitta News, Pathanamthitta Rain, Moozhiyar Dam
കെഎസ്ഇബി ലിമിറ്റഡിൻ്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ റിസര്‍വോയറിൻ്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിൻ്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം ഇത് 192. 25 മീറ്ററിൽ എത്തി. റിസര്‍വോയറിൻ്റെ പരമാവധി ശേഷി 192.63 മീറ്ററാണ്. ഈ നിരപ്പിലേക്ക് വെള്ളം എത്തുമ്പോൾ ഡാമിന്റെ മൂന്ന് ഷട്ടറുകൾ പരമാവധി 30 സെൻ്റിമീറ്റർ വീതം ഉയർത്തി 51 കുമെക്സ് എന്ന നിരക്കിൽ ഏത് സമയത്തും കക്കാട്ടാറിലേക്ക് ഒഴുക്കി വിടുന്നതാണ്.
ഇപ്രകാരം തുറന്നു വിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ 15 സെൻ്റിമീറ്റർ വരെ ജല നിരപ്പ് ഉയർന്നേക്കാം. അതിനാൽ മൂഴിയാർ മുതൽ കക്കാട്ടാർ വരെയുള്ളവരും നദിയുടെയും കക്കാട്ടാറിൻ്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും ആണെന്നും അധികൃതർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Pathanamthitta News, Pathanamthitta Rain, Moozhiyar Dam