പത്തനംതിട്ട(palakkad): ശബരിമലയിൽ മകര വിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ
തിരുവാഭരണം 21 ന് മടക്ക യാത്ര നടത്താനിരിക്കെ പാരമ്പര്യ പാതയിൽ സ്‌ഫോടനത്തിന്
ഉപയോഗിക്കാവുന്ന വസ്തുക്കൾ കണ്ടെത്തിയത് ആശങ്ക ഉയർത്തി. റാന്നി പേരങ്ങാട്ട് കടവ് പാലത്തിനു സമീപമാണ് വസ്തുക്കൾ കണ്ടെത്തിയത്. ശബരിമലയിലേക്ക് കൊണ്ടുപോയിട്ടുള്ള തിരുവാഭരണം അടങ്ങിയ പേടകങ്ങൾ ഇരുപത്തി ഒന്നാം തീയതി പുലർച്ചെ നാലുമണിക്കാണ് തിരികെ ഇത് വഴി കടന്നു പോകുന്നത്.
തമ്പടിച്ചിരുന്നു. സീസൺ പൂർത്തിയാകുന്നതോടെ മിക്കവരും മടങ്ങുകയും ചെയ്തു.
സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമുണ്ടോയെന്ന അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പോലീസ് മഹസർ തയ്യാറാക്കി സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു. പോലീസ് സൂപ്രണ്ട് ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നു. തിരുവാഭരണ പാതാ സംരക്ഷണ സമിതി വിഷയത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പ്രസിഡന്റ് പി ജി ശശികുമാര വർമ്മയും, ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലയും പേങ്ങാട്ടു കടവിൽ സന്ദർശനം നടത്തി പോലീസുമായി വിവരങ്ങൾ
ചോദിച്ചറിഞ്ഞു. ബിജെപി നേതാക്കളും അന്വേഷണം ആവശ്യപ്പെട്ടു. മീൻ പിടിക്കുന്നതിനായി ഈ ഭാഗങ്ങളിൽ ചില ആളുകൾ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Topic: Pathanamthitta, Thiruvabharana patha, sabarimala