പത്തനംതിട്ട: കള്ളനോട്ടും പ്രിന്ററും കിട്ടി. അച്ചടിക്കാരൻ മുങ്ങി. അടൂർ ഏഴകുളത്താണ് വാടകക്ക് നൽകിയിരുന്ന വീട്ടിൽ നിന്നും കള്ള നോട്ടുകളും അച്ചടി ഉപകരണങ്ങളും കണ്ടെത്തിയത്. എന്നാൽ വീട് വാടകക്ക് എടുത്തിരുന്ന ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വ്യാജ നോട്ടുകൾ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ലാപ്ടോപ് തുടങ്ങിയവയും കള്ളനോട്ടിനൊപ്പം കണ്ടെടുത്തു. പത്തനാപുരം മാങ്കോട് സ്വദേശി അനസ് വാടകയ്ക്കെടുത്ത വീട്ടിൽനിന്ന് ആണ് ഇവ കണ്ടെത്തിയത്. 2000, 500, 100 രൂപയുടെ ഏതാനും കള്ളനോട്ടുകളും ഇവക്കൊപ്പം പേപ്പറിൽ നോട്ടുകൾ പ്രിന്റ് ചെയ്തു വച്ചിരുന്നതുമാണ് പോലീസ് പരിശോധനയിൽ വീട്ടിനുള്ളിൽ നിന്ന് ലഭിച്ചത്. നോട്ട് അടിക്കാനുപയോഗിച്ച പ്രിന്ററിൽ നിരവധി തവണ മഷി മാറ്റിയതിന്റെ പാക്കറ്റുകളും തെളിവുകളും പോലീസിന് ലഭിച്ചു.
പല തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും എടുത്തുമില്ല. വീട് മറ്റാർക്കെങ്കിലും നൽകുന്നതിനു മുന്നോടിയായി കെട്ടിടം വൃത്തിയാക്കാനായി തുറന്നു നോക്കിയപ്പോഴാണ് നോട്ടുകൾ കണ്ടെത്തിയത്. കൂടുതൽ പരിശോധിച്ചപ്പോഴാണ് പ്രിന്റ് ചെയ്തു വച്ചിരിക്കുന്നവയും ശ്രദ്ധയിൽപെട്ടത്. ഇതേ തുടർന്ന് ഏഴംകുളം പഞ്ചായത്ത് അംഗം എ.എസ്.ഷമിനിനെ വിവരമറിയിച്ചു.ഇതോടെ പോലീസ് എത്തി. ഡിവൈഎസ്പി ആർ.ബിനു, ഇൻസ്പെക്ടർ ടി.ഡി.പ്രജീഷ്, എസ്ഐ വിപിൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോഴാണ് പ്രിന്റ് ചെയ്യാനായി ഉപയോഗിച്ചിരുന്ന യന്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Latest Local News and Malayalam News
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം