പത്തനംതിട്ട: പ്രസവത്തിനിടെ കുട്ടി മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. അടൂർ ജനറൽ ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടി മരിച്ചത്. ഇത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്നാണ് ബന്ധുക്കൾ ആരോഗ്യ വകുപ്പിന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ആശുപത്രിയിൽ ഡോക്ടർമാർ വേണ്ടത്ര പരിശോധനകൾ നടത്തിയിരുന്നതായി സൂപ്രണ്ടും പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ അടൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കുട്ടി മരിക്കാൻ ഇടയായത് ഡോക്ടറുടെ അനാസ്ഥ മൂലമാണെന്നാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്. പരാതിയും കേസും ആയതോടെ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. അടൂർ കടമ്പനാട് ഐവർകാല പുത്തനമ്പലം വിഷ്ണുഭവനിൽ വിനീതിൻ്റെയും രേഷ്മയുടെയും കുട്ടി ആണ് പ്രസവത്തിനിടെ മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് രേഷ്മ പ്രസവ പരിചരണത്തിനായി അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചത്.
എന്നാൽ കുഞ്ഞിന് അനക്കമില്ലെന്ന് വ്യാഴാഴ്ച രാവിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെടുത്തപ്പോൾ മരിച്ച നിലയിലായിരുന്നു. രാത്രി രേഷ്മയ്ക്ക് ശക്തമായ വേദന അനുഭവപ്പെട്ടിരുന്നു. അപ്പോൾ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന പരാതി.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പിന്നീട് അടുത്ത ദിവസം രാവിലെ 11 നാണ് കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചത്. എന്നാൽ പരിശോധന നടത്തിയ ഡോക്ടർ അറിയിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെയെത്തിയതെന്നും രേഷ്മയുടെ ഭർത്താവ് വിനീത് പറയുന്നു. എന്നാൽ രേഷ്മയെ പരിശോധിച്ച ഡോക്ടറുടെ അനാസ്ഥ ഉണ്ടായിട്ടില്ലെന്നും വേണ്ട ചികിത്സകൾ നൽകിയിരുന്നതായും മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Read Latest Local News and Malayalam News
കുട്ടി മരിക്കാൻ ഇടയായത് ഡോക്ടറുടെ അനാസ്ഥ മൂലമാണെന്നാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്. പരാതിയും കേസും ആയതോടെ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. അടൂർ കടമ്പനാട് ഐവർകാല പുത്തനമ്പലം വിഷ്ണുഭവനിൽ വിനീതിൻ്റെയും രേഷ്മയുടെയും കുട്ടി ആണ് പ്രസവത്തിനിടെ മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് രേഷ്മ പ്രസവ പരിചരണത്തിനായി അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചത്.
എന്നാൽ കുഞ്ഞിന് അനക്കമില്ലെന്ന് വ്യാഴാഴ്ച രാവിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെടുത്തപ്പോൾ മരിച്ച നിലയിലായിരുന്നു. രാത്രി രേഷ്മയ്ക്ക് ശക്തമായ വേദന അനുഭവപ്പെട്ടിരുന്നു. അപ്പോൾ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന പരാതി.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പിന്നീട് അടുത്ത ദിവസം രാവിലെ 11 നാണ് കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചത്. എന്നാൽ പരിശോധന നടത്തിയ ഡോക്ടർ അറിയിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെയെത്തിയതെന്നും രേഷ്മയുടെ ഭർത്താവ് വിനീത് പറയുന്നു. എന്നാൽ രേഷ്മയെ പരിശോധിച്ച ഡോക്ടറുടെ അനാസ്ഥ ഉണ്ടായിട്ടില്ലെന്നും വേണ്ട ചികിത്സകൾ നൽകിയിരുന്നതായും മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Read Latest Local News and Malayalam News