പത്തനംതിട്ട: മഹാപ്രളയത്തിന് ശേഷം തകർന്ന മധ്യ തിരുവിതാംകൂറിലെ കാർഷിക വിപണിക്ക് കൂടുതൽ വിനാശമുണ്ടാക്കി കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ ഇത്തവണയും ഓമല്ലൂർ വയൽ വാണിഭം നടക്കാതെ പോയത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. പത്തനംതിട്ട ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും കർഷകർ ഒരു വർഷത്ത കാർഷിക വിളവെടുപ്പ് നടത്തി ഓമല്ലൂർ വയലിൽ നടക്കുന്ന വിപണിയിലാണ് വിൽക്കുന്നത്. ഇതാണ് കർഷകരുടെ ഒരു വർഷത്തെ ആദായം.
കാർഷിക വിഭവങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വാണിഭം പ്രയോജനപ്പെട്ടിരുന്നു.വിപണി നഷ്ടമായതോടെ കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്.60 രൂപ വരെ വില ഉണ്ടായിരുന്ന ഏത്തക്ക ഇപ്പോൾ 20 രൂപക്ക് ലഭിക്കും.120 രൂപയുണ്ടായിരുന്ന ചേനക്ക് 30 ഉം കാച്ചിലിന് 40 രൂപയുമായി വില താഴ്ന്നു. ഇത്തരത്തിൽ മിക്ക നാടൻ കാർഷിക വിഭവങ്ങളും വിലയില്ലാതെ ആയതോടെ ചെറുകിട വിപണികളെ കർഷകർ ആശ്രയിച്ചു തുടങ്ങി. എന്നാൽ ഇവിടെ അധികം ആവശ്യക്കാർ വരാത്തത് മൂലം വില വീണ്ടും താഴുകയാണ്.
കാർഷിക വിഭവങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വാണിഭം പ്രയോജനപ്പെട്ടിരുന്നു.വിപണി നഷ്ടമായതോടെ കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്.60 രൂപ വരെ വില ഉണ്ടായിരുന്ന ഏത്തക്ക ഇപ്പോൾ 20 രൂപക്ക് ലഭിക്കും.120 രൂപയുണ്ടായിരുന്ന ചേനക്ക് 30 ഉം കാച്ചിലിന് 40 രൂപയുമായി വില താഴ്ന്നു. ഇത്തരത്തിൽ മിക്ക നാടൻ കാർഷിക വിഭവങ്ങളും വിലയില്ലാതെ ആയതോടെ ചെറുകിട വിപണികളെ കർഷകർ ആശ്രയിച്ചു തുടങ്ങി. എന്നാൽ ഇവിടെ അധികം ആവശ്യക്കാർ വരാത്തത് മൂലം വില വീണ്ടും താഴുകയാണ്.