ആപ്പ്ജില്ല

തട്ടിപ്പിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വെല്ലും പോസ്റ്റ് ഓഫീസ്

പാസ് ബുക്ക് അനുസരിച്ച് 25000 രൂപ നിക്ഷേപിച്ച ആൾ എത്തിയപ്പോൾ ഓഫീസ് രേഖകൾ പ്രകാരം 2000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാ മാസവും പണം അടക്കുകയും അത് പാസ് ബുക്കിൽ രേഖപ്പെടുത്തി നൽകുകയും ചെയ്തിരുന്നു. എന്നാൽ തുക തിരികെ എടുക്കാൻ ചെന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യമായത്.

Samayam Malayalam 22 Oct 2021, 8:09 pm
പത്തനംതിട്ട: തട്ടിപ്പിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വെല്ലും വിധമാണ് ജില്ലയിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ കുറിച്ചുള്ള പരാതികൾ. കേന്ദ്ര സർക്കാർ പൂർണ്ണ സുരക്ഷിതം എന്ന് പറയുന്ന പോസ്റ്റൽ നിക്ഷേപങ്ങളിലും വലിയ തട്ടിപ്പാണ് വെളിപ്പെടുന്നത്. കിടങ്ങന്നൂർ നാൽക്കാലിക്കൽ പോസ്റ്റ് ഓഫിസിൽ വിവിധ സ്ഥിരനിക്ഷേപങ്ങളിലായി ലക്ഷങ്ങളുടെ തിരി മറിയാണ് നടന്നിരിക്കുന്നത്. കൃതൃമം കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. നാരങ്ങാനം, കുളനട പോസ്റ്റ് ഓഫീസുകളിൽ അടുത്തിടെയാണ് സമാനമായ തട്ടിപ്പുകൾ കണ്ടെത്തിയത്.
Samayam Malayalam financial fraud issue in kidangallur nalkkalikkal post office
തട്ടിപ്പിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വെല്ലും പോസ്റ്റ് ഓഫീസ്


​സംഘടന പിൻബലം


എന്നാൽ സംഘടനാ പിൻബലത്തിൽ ഇതെല്ലാം ഒഴിവാക്കുകയും പ്രതികൾ രക്ഷപെടുകയുമാണ് ചെയ്യുന്നത്.ഇതോടെ സ്വാകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് അപ്പുറം സർക്കാർ സുരക്ഷ പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങളിലും നിക്ഷേപിക്കാൻ കഴിയാത്ത അവസ്ഥയെന്നാണ് സാധാരണക്കാർ വിലയിരുത്തുന്നത്. നൽക്കാലിക്കൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ പണം നിക്ഷേപിച്ച നൂറിലധികം പേരുടെ പണം നഷ്ട്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ആദ്യ പരാതി എത്തിയെങ്കിലും ഇത്ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്‌ഥർ ഒതുക്കിയതായും പരാതി ഉയർന്നിരുന്നു.

​നിരവധി പേരുടെ പണം നഷ്ടമായി

പാസ് ബുക്ക് അനുസരിച്ച് 25000 രൂപ നിക്ഷേപിച്ച ആൾ എത്തിയപ്പോൾ ഓഫീസ് രേഖകൾ പ്രകാരം 2000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാ മാസവും പണം അടക്കുകയും അത് പാസ് ബുക്കിൽ രേഖപ്പെടുത്തി നൽകുകയും ചെയ്തിരുന്നു. എന്നാൽ തുക തിരികെ എടുക്കാൻ ചെന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യമായത്. ജീവനക്കാരും നിക്ഷേപരും തമ്മിൽ തർക്കം ഉണ്ടാകുന്നതിനിടയിൽ മറ്റൊരു പരിശോധനക്കായി എത്തിയ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ വിവരം എത്തി. അവർ രേഖകൾ പരിശോധിച്ചപ്പോഴാണ് മറ്റുള്ളവർക്കും പണം നഷ്ട്ടമായിട്ടുണ്ടെന്നറിയുന്നത്.

​യൂണിയൻ നേതാക്കൾ ഇടപെട്ടു

സമീപ വാസികളായ ഏതാനും പേരെ വിളിച്ചു വരുത്തി പാസ് ബുക്കും ഓഫീസ് രേഖകളും ചേർത്ത് പരിശോധിച്ചപ്പോൾ കൂടുതൽ തട്ടിപ്പ് ബോധ്യപ്പെട്ടു. സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ പേർ പരാതിയുമായി എത്തി. ഇതിനിടെ ഓഫീസ് പരിശോധനക്കായി നിയോഗിക്കപ്പെട്ടിരുന്ന ഹെഡ് ഓഫീസിലെ ജീവനക്കാരൻ ഏതാനും യൂണിയൻ നേതാക്കളുമായി പരാതിക്കാരുടെ വീടുകൾ സന്ദർശിച്ചു ഒത്തു തീർപ്പിന് ശ്രമിച്ചു. തങ്ങൾക്ക് പരാതിയില്ലെന്ന് ഇവർ എഴുതി വാങ്ങുകയും ചെയ്തു. എന്നാൽ ഇതിന് വഴങ്ങാതിരുന്നവർ വീണ്ടും പരാതിയുമായി ഇപ്പോൾ മുന്നോട്ട് പോയിരിക്കുകയാണ്.

​എല്ലാം താൽക്കാലിക ജീവനക്കാർ

ഇടത് പക്ഷ പഞ്ചായത് അംഗത്തിനും പണം നഷ്ടപ്പെട്ടിട്ടുണ്ട്.എന്നാൽ അന്വേഷണ പരിധിയിൽ വരുന്നവർ ഇതേ സംഘടന പ്രവർത്തകർ ആയതിനാൽ കടുത്ത നിലപാടിലേക്ക് ഇവരും നീങ്ങിയിട്ടില്ല. നിക്ഷേപ തുക നഷ്ടപ്പെട്ടവർ കഴിഞ്ഞ ദിവസം കിടങ്ങന്നൂരിൽ യോഗം ചേർന്ന് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ബ്രാഞ്ച്പോസ്റ്റ് ഓഫീസ് ആയ കിടങ്ങന്നൂരിൽ സ്ഥിരം ജീവനക്കാരില്ലാത്തതാണ് തട്ടിപ്പിന് കാരണമായതെന്ന് പറയുന്നു. അടുത്ത കാലത്തു് നിരവധി പേർ ഇവിടെ താത്ക്കാലിക ചുമതല വഹിച്ചിരുന്നു. ഇവരിൽ ആരുടെ കാലത്താണ് പണം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്.കൂടുതൽ കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് കണ്ടെത്താൻ കഴിയു.

​വിജിലൻസ് അന്വേഷണം


ബ്രാഞ്ച് ഓഫീസിൽ താത്ക്കാലിക ജീവനക്കാർ ആയിരുന്നെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നുംപരിശോധനക്ക് എത്തുന്നവർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നും ആരോപണമുണ്ട്. അടുത്തിടെ പന്തളം കുളനട പോസ്റ്റ് ഓഫീസിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് വകുപ്പ് തലത്തിലും പോലീസും അന്വേഷണങ്ങൾ നടത്തിയെങ്കിലും ഇനിയും നിരവധി പേരുടെ പണം തിരികെ ലഭിക്കാനുണ്ട്. പരാതികൾ കൂടിയതോടെ സംസ്ഥാന വിജിലൻസ് അന്വേഷണത്തിനായി പോസ്റ്റ് ഓഫിസിൽ എത്തി രേഖകൾ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്