പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഫയർ ഫോഴ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. പത്തനംതിട്ട ജില്ലാ ആസ്ഥാന നിലയം കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂം ആരംഭിച്ചു. പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാറിനാണ് കണ്‍ട്രോള്‍ റൂമിൻ്റെ ചുമതല. ഇതിനു പുറമേ ജില്ലയില്‍ ആറ് ഫയര്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഫയര്‍ ഓഫീസര്‍ കെ ഹരികുമാര്‍ അറിയിച്ചു.
അണുനശീകരണം, കൊവിഡ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് അഗ്‌നി-ജീവന്‍ രക്ഷാ വീക്ഷണത്തില്‍ ഓഡിറ്റ് നടത്തി വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കല്‍, ആരോഗ്യം-പോലീസ് വകുപ്പുകളുമായി ചേര്‍ന്നു പൊതുജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യ സഹായം, കൊവിഡ് ഇതര അടിയന്തര ആവശ്യങ്ങള്‍ക്ക് ആംബുലന്‍സ് സേവനം എന്നിവ ഉറപ്പാക്കുക, ജീവന്‍ രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നൽകുക തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് ദൈനംദിന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ഫയര്‍ ഫോഴ്‌സ് ചെയ്തു വരുന്നത്. കൊവിഡുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സിൻ്റെ സേവനവും ജില്ലയില്‍ ആരോഗ്യം, പോലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഉപയോഗിക്കുന്നുണ്ട്.
ജില്ലയില്‍ പരിശീലനം ലഭിച്ച 300 സന്നദ്ധ പ്രവര്‍ത്തകരാണ് ഫയര്‍ ഫോഴ്‌സിൻ്റെ കീഴില്‍ സേവന സന്നദ്ധരായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. പോലീസ് വകുപ്പിനോടൊപ്പം ചേര്‍ന്ന് പിക്കറ്റ് പോയിൻ്റുകളിലും പട്രോളിംഗ് ഡ്യൂട്ടികളിലും കൊവിഡ് വാക്‌സിനേഷന്‍ സെൻ്ററുകളിലും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനുപുറമെ അണുനശീകരണം, മരുന്നുകളുടെ വിതരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, അവശരായ ആളുകളെ ആശുപത്രിയില്‍ എത്തിക്കല്‍, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പോലീസ്, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സംഭാരം, ഫ്രഷ് ജ്യൂസ് ഉള്‍പ്പെടെ ശീതളപാനീയ വിതരണം എന്നിവയും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ചെയ്തു വരുന്നുണ്ട്. ഡിവിഷണല്‍ വാര്‍ഡന്‍ ഫിലിപ്പോസ് മത്തായിക്കാണ് ജില്ലയില്‍ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
അണുനശീകരണം, കൊവിഡ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് അഗ്‌നി-ജീവന്‍ രക്ഷാ വീക്ഷണത്തില്‍ ഓഡിറ്റ് നടത്തി വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കല്‍, ആരോഗ്യം-പോലീസ് വകുപ്പുകളുമായി ചേര്‍ന്നു പൊതുജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യ സഹായം, കൊവിഡ് ഇതര അടിയന്തര ആവശ്യങ്ങള്‍ക്ക് ആംബുലന്‍സ് സേവനം എന്നിവ ഉറപ്പാക്കുക, ജീവന്‍ രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നൽകുക തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് ദൈനംദിന രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ഫയര്‍ ഫോഴ്‌സ് ചെയ്തു വരുന്നത്. കൊവിഡുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സിൻ്റെ സേവനവും ജില്ലയില്‍ ആരോഗ്യം, പോലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഉപയോഗിക്കുന്നുണ്ട്.
ജില്ലയില്‍ പരിശീലനം ലഭിച്ച 300 സന്നദ്ധ പ്രവര്‍ത്തകരാണ് ഫയര്‍ ഫോഴ്‌സിൻ്റെ കീഴില്‍ സേവന സന്നദ്ധരായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. പോലീസ് വകുപ്പിനോടൊപ്പം ചേര്‍ന്ന് പിക്കറ്റ് പോയിൻ്റുകളിലും പട്രോളിംഗ് ഡ്യൂട്ടികളിലും കൊവിഡ് വാക്‌സിനേഷന്‍ സെൻ്ററുകളിലും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനുപുറമെ അണുനശീകരണം, മരുന്നുകളുടെ വിതരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, അവശരായ ആളുകളെ ആശുപത്രിയില്‍ എത്തിക്കല്‍, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പോലീസ്, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സംഭാരം, ഫ്രഷ് ജ്യൂസ് ഉള്‍പ്പെടെ ശീതളപാനീയ വിതരണം എന്നിവയും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ചെയ്തു വരുന്നുണ്ട്. ഡിവിഷണല്‍ വാര്‍ഡന്‍ ഫിലിപ്പോസ് മത്തായിക്കാണ് ജില്ലയില്‍ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ