പത്തനംതിട്ട: വനം വകുപ്പിൻ്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ ഫാം ഉടമ പി പി മത്തായി മരിച്ച സംഭവത്തിൽ കുറ്റാരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ്
ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ.രാജേഷ് കുമാർ, സെക്ഷൻ ഡെപ്യൂട്ടി ഓഫിസറായ എ.കെ പ്രദീപ് എന്നിവരെയാണ് വനം വകുപ്പ് സസ്പെൻഡ് ചെയ്തത്. അന്വേഷണ സമിതിയുടെ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് വനം വകുപ്പിൻ്റെ തീരുമാനം.
Also Read: ക്രിസോസ്റ്റം തിരുമേനിക്ക് ക്രൂര പീഡനം; ആരോപണം പിന്‍വലിച്ച് മുന്‍ ഡ്രൈവര്‍, മാപ്പപേക്ഷ കത്ത് !
ഇവരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച മത്തായിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നും ഇവർ പാലിച്ചിട്ടില്ല എന്ന് അന്വേഷണ സമിതിക്ക് വ്യക്തമായി. ഗുരുതരമായ ചട്ടലംഘനമാണ് ഇവർ നടത്തിയത് എന്നാണ് സമിതിയുടെ കണ്ടെത്തൽ. അതേ സമയം ജില്ലാ സി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലായിരുന്ന മത്തായി മരണപ്പെട്ടതോടെ ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്തത്തിൽ രേഖകളിൽ കൃത്രിമം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
Also Read: മത്തായിയുടെ ഭാര്യക്ക് ജോലിയും നഷ്ടപരിഹാരവും നൽകണം; ഫാം ഉടമയുടെ മരണത്തിൽ പ്രതിഷേധം ശക്തം
ഗുരുനാഥൻ മണ്ണിലുള്ള ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യേഗസ്ഥർ ചിറ്റാറിലെത്തി ജിഡി രേഖകൾ എടുത്ത് വടശ്ശേരിക്കര സ്റ്റേഷനിലെത്തി തിരുത്തിയ ശേഷം ചിറ്ററിലെത്തിച്ചതായാണ് പുറത്തു വരുന്ന വിവരം. രേഖകൾ തിരുത്തുവാൻ സഹായിച്ച ഇവരെ പ്രതി പട്ടികയിൽ ചേർക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. നിയമവിദഗ്ദരുമായി ആലോചിച്ച് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കുവാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.മത്തായിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളേജില ഡോക്ടർമാരിൽ നിന്നും വരും ദിവസങ്ങളിൽ അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിക്കും.