പത്തനംതിട്ട: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെന്ന വ്യാജേനേ വീട്ടിലെത്തി നിലവാരമില്ലാത്ത വ്യാജ എൽഇഡി ബൾബുകൾ നൽകി പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. സാധാരണ ഉച്ചസമയത്ത് പ്രായമായവരും സ്ത്രീകളും മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാർ എത്തുന്നത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി വ്യാജ തിരിച്ചറിയൽ കാർഡും കാണിക്കും.
തുടർന്ന് കെഎസ്ഇബിയുടെ ഫിലമെൻറ് രഹിത കേരളം പദ്ധതി പ്രകാരം എത്തിയതാണെന്നാണ് ഇവര്‍ പറയുന്നത്. തുടർന്ന് നിലവാരമില്ലാത്ത എൽ ഇ ഡി ബൾബുകൾ വീട്ടുകാർക്ക് മുൻപിൽ പ്രദർശിപ്പിച്ച് വാക്ചാതുര്യത്തിൽ അവരെ വീഴ്ത്തി വാങ്ങിപ്പിക്കുകയാണ് ചെയ്യുന്നത്. സംശയം തോന്നിയ ചിലര്‍ കെഎസ്ഇബിയില്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്.
പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അധികൃതരും പറയുന്നു. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വീടുകളിലെത്തി ബള്‍ബുകള്‍ വിതരണം ചെയ്യാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എല്‍ഇഡി ബള്‍ബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ മാത്രമായിരിക്കും ഈടാക്കുന്നതെന്നും ഉപഭോക്താക്കള്‍ വഞ്ചിതരാകാതെ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.
തുടർന്ന് കെഎസ്ഇബിയുടെ ഫിലമെൻറ് രഹിത കേരളം പദ്ധതി പ്രകാരം എത്തിയതാണെന്നാണ് ഇവര്‍ പറയുന്നത്. തുടർന്ന് നിലവാരമില്ലാത്ത എൽ ഇ ഡി ബൾബുകൾ വീട്ടുകാർക്ക് മുൻപിൽ പ്രദർശിപ്പിച്ച് വാക്ചാതുര്യത്തിൽ അവരെ വീഴ്ത്തി വാങ്ങിപ്പിക്കുകയാണ് ചെയ്യുന്നത്. സംശയം തോന്നിയ ചിലര്‍ കെഎസ്ഇബിയില്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്.
പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അധികൃതരും പറയുന്നു. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വീടുകളിലെത്തി ബള്‍ബുകള്‍ വിതരണം ചെയ്യാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എല്‍ഇഡി ബള്‍ബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ മാത്രമായിരിക്കും ഈടാക്കുന്നതെന്നും ഉപഭോക്താക്കള്‍ വഞ്ചിതരാകാതെ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.