പത്തനംതിട്ട: പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അമ്മയെ കാണണമെന്ന് പറഞ്ഞ് പോലീസ് ജീപ്പിനുള്ളിൽ വാവിട്ടു കരഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ അനിൽകുമാർ (26) ആണ് പത്തനംതിട്ട സ്റ്റേഷനിൽ നിന്നും പുറത്തിറക്കിയപ്പോൾ കരഞ്ഞത്. സ്റ്റേഷനിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ പോകവെയായിരുന്നു നാടകീയ രംഗങ്ങൾ. കാമുകിയുടെ മകളായ 16കാരിയെ ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ചു വന്ന കേസിലാണ് അനിൽകുമാർ അറസ്റ്റിലായത്.
Also Read : പ്രണയവിവാഹം; ഭർത്താവിന്റെ പീഡനം 'ഒത്തുതീർപ്പാക്കി' ബന്ധുക്കൾ; പൊലിഞ്ഞത് 21കാരിയുടെ ജീവൻ; തൃശൂരിലും വിസ്മയമാർ ആവർത്തിക്കപ്പെടുമ്പോൾ
വാടകവീട്ടിൽ കഴിഞ്ഞുവരികയായിരുന്ന കാമുകിയുടെ കുട്ടിയെയാണ് അനിൽകുമാർ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ അഞ്ചാം തീയതി പ്രതി പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വാടകവീട്ടിൽ കഴിഞ്ഞുവരവേ കുട്ടിയുടെ അമ്മയ്ക്കപ്പം കൂടിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
Also Read : കുശലം ചോദിച്ചെത്തി കയറിപ്പിടിച്ചു, യുവതി ബഹളം വെച്ചപ്പോൾ കൃഷ്ണകുമാർ വിട്ടു; പരാതി പിൻവലിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമവും പാളി
നാളുകളായുള്ള ലൈംഗിക പീഡനവും ഉപദ്രവവും പോലീസിനോട് കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിലാണ് അനിൽകുമാറിനെ പിടികൂടിയത്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം