ആപ്പ്ജില്ല

ബക്കറ്റിലെ നവജാത ശിശു ജീവിതത്തിലേക്ക്; ഉപേക്ഷിച്ചത് മരിച്ചെന്നു കരുതിയെന്ന് മാതാവ്, പിതൃത്വ തർക്കം കോടതിയിലേക്ക്

ചെങ്ങന്നൂരിൽ ബക്കറ്റിൽ കണ്ടെത്തിയ നവജാത ശിശു ജീവിതത്തിലേക്ക്. രണ്ടാഴ്ചയോളം ഇൻകുബേറ്ററിൽ കിടന്ന കുഞ്ഞ് അപകടനില തരണം ചെയ്തു. അതേസമയം കുഞ്ഞിനെ ഉപേക്ഷിച്ചത് മരിച്ചെന്നു കരുതിയെന്ന് മാതാവ്.

ഹൈലൈറ്റ്:

  • ബക്കറ്റിൽ കണ്ടെത്തിയ നവജാത ശിശു ജീവിതത്തിലേക്ക്.
  • മരിച്ചെന്ന ധാരണയിലാണ് ഉപേക്ഷിച്ചതെന്ന് മാതാവ്.
  • കുഞ്ഞിൻ്റെ പിതൃത്വ തർക്കം കോടതിയിലേക്ക് നീണ്ടേക്കും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Baby Found In Bucket
ബക്കറ്റിൽ കണ്ടെത്തിയ കുഞ്ഞുമായി പോലീസ്, പ്രതീകാത്മക ചിത്രം (Photo: Pixabay)
പത്തനംതിട്ട: നവജാത ശിശു മരിച്ചെന്ന ധാരണയിലാണ് ബക്കറ്റിൽ ഉപേക്ഷിച്ച് ആശുപത്രിയിലേക്ക് പോയതെന്ന് കോട്ടയിലെ മാതാവ്. കോഴഞ്ചേരി സർക്കാർ വനിതാ മന്ദിരത്തിൽ കഴിയുന്ന ഇവർ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചത്. കുട്ടി മരിച്ചെന്ന് കരുതുകയും അമിത രക്തസ്രാവം മൂലം തന്റെ ജീവൻ അപകടത്തിൽ ആകുകയും ചെയ്യുന്ന സാഹചര്യത്തിൽ താൻ ചെങ്ങന്നൂരിൽ ചികിത്സ തേടിയതായും ഇവർ പറയുന്നു. പോലീസിനും സമാനമായ മൊഴി നൽകിയിട്ടുണ്ട്. നവജാത ശിശുവിന്റെ പിതാവ് സ്വന്തം ഭർത്താവ് തന്നെയെന്നും ഇവർ പറയുന്നു. എന്നാൽ ഇത് നിഷേധിച്ച പിതാവ് മൂത്ത കുട്ടിയുടെ സംരക്ഷണ അവകാശം ഉന്നയിച്ചിട്ടുണ്ട്.
ഏപ്രിൽ നാലിനാണ് കോട്ടയിലെ വാടക വീട്ടിലെ ബാത്ത്‌റൂമിൽ ബക്കറ്റിൽ കിടന്ന കുഞ്ഞിനെ ചെങ്ങന്നൂർ പോലീസ് രക്ഷിച്ചത്. കുട്ടിയുടെ മാതാവും മൂത്ത കുട്ടിയും യുവതിയുടെ മാതാവും ചെങ്ങന്നൂർ അങ്ങാടിക്കലിലുള്ള ഉഷാ നഴ്‌സിങ് ഹോമിൽ ചികിത്സ തേടിയപ്പോഴാണ് കുഞ്ഞ് ബക്കറ്റിലുണ്ടെന്ന വിവരം അറിഞ്ഞത്. നഴ്‌സിങ് ഹോം ഉടമ ഡോ. ഉഷ വിവരം ചെങ്ങന്നൂർ പോലീസിനെ അറിയിക്കുകയും എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.


ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയ കുഞ്ഞിന്റെ നില അപകടരമായിരുന്നു. രണ്ടാഴ്ചയോളം ഇൻകുബേറ്ററിൽ കിടന്നതിന് ശേഷമാണ് കുഞ്ഞിന്റെ നില മെച്ചപ്പെട്ടത്. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നതിനാൽ മെഡിക്കൽ കോളേജിനോട് ചേർന്നുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മാസം തികയാതെ ജനിച്ചതിന്റെ പ്രശ്‌നങ്ങൾ കുഞ്ഞിനുണ്ട്.

തൊഴിലിന് എത്തി, രാപ്പകൽ പണം വെച്ചു റമ്മി കളി; ആറ് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കുട്ടിയുടെ മാതാവ്, മൂത്ത കുട്ടി, എന്നിവർക്കൊപ്പം യുവതിയുടെ മാതാവിനെയും ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് കീഴിലുള്ള കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ നിന്നാണ് പോലീസും ചൈൽഡ് വെൽഫയർ കമ്മറ്റിയും മൊഴി രേഖപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങുന്നതിന് മുൻപ് ഒരുമിച്ച് ഒരു ലോഡ്ജിൽ മുറിയെടുക്കുകയും ദിവസങ്ങളോളം അവിടെ താമസിക്കുകയും ചെയ്തിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

ജയറാമിനൊപ്പം അയ്യപ്പനെ കൺകുളി‍ർക്കെ കണ്ടു തൊഴുത് പാർവതി, ശബരിമല ദർശനം ഇതാദ്യം

പോലീസിലും ചൈൽഡ് വെൽഫയർ കമ്മറ്റിക്കും മുൻപാകെ ഹാജരായ പിതാവ് കുട്ടി തന്റേതല്ലെന്ന നിലപാട് ആവർത്തിക്കുകയാണ്. എന്നാൽ തെളിയിക്കേണ്ടത് പോലീസിന്റെയോ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെയോ ബാധ്യതയല്ലെന്ന് ജില്ലാ ചെയർമാൻ അഡ്വ. എൻ രാജീവ് പറഞ്ഞു. കോടതി നിർദേശിച്ചാൽ പിതൃത്വ പരിശോധന നടത്തും. നിലവിൽ മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ഉത്തരവാദിത്തം മാത്രമാണ് കമ്മറ്റിക്കുള്ളത്.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

വീട്ടിൽ വെച്ചു മാസം തികയാതെ പ്രസവിച്ചുവെന്നും കുട്ടി മരിച്ചുവെന്നുമായിരുന്നു യുവതി അങ്ങാടിക്കൽ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞത്. മൂത്ത കുട്ടിയുടെ മൊഴിയിൽനിന്നാണ് കുഞ്ഞ് ബാത്ത്‌റൂമിലെ ബക്കറ്റിലുണ്ടെന്ന് വ്യക്തമായതും പോലീസ് വന്ന് എടുത്ത് ആശുപത്രിയിലാക്കിയതും. ഇത് വലിയ വാർത്ത ആകുകയും സർക്കാർ ഇടപെടുകയും ചെയ്തിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയ പോലീസിനും അഭിനന്ദന പ്രവാഹം ആയിരുന്നു.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്