പത്തനംതിട്ട: തകർന്ന് വീണ വീട്ടിൽ നിന്നും കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പത്തനംതിട്ട ളാഹ കോളനിയിൽ വിജയന്റെ വീടാണ് ശനിയാഴ്ച വൈകുന്നേരം തകർന്ന് വീണത്. വിജയന്റെ ഭാര്യ രജനി (33), മക്കളായ ലക്ഷ്മി (11), കാർത്തിക (2 ), മാതാവ് രാജമ്മ (66) എന്നിവർ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം.
ശബ്ദം കേട്ടതോടെ കുട്ടികളുമായി മുതിർന്നവർ പുറത്തേക്ക് ഇറങ്ങി ഓടിയതാണ് രക്ഷയായത്. മേൽക്കൂരയ്ക്കൊപ്പം ഭിത്തിയും ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. കൃത്യസമയത്ത് തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചതിനാൽ ആർക്കും പരിക്കുകളില്ല. മേൽക്കൂര തകർന്ന് വീണത് മൂലം വീട്ടിലെ ഗൃഹോപകരണങ്ങൾ പൂർണമായും നശിച്ചു.
അപകടം ഉണ്ടാകുമ്പോൾ വിജയൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളിൽ കനത്ത മഴയാണ് മലയോര മേഖലകളിൽ ഉണ്ടായത്. ഇത് വീടിനും ഭിത്തിക്കും ബലക്ഷയം ഉണ്ടാകാനും കാരണമായി എന്നാണ് നിഗമനം. ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും സംഭവസ്ഥലം സന്ദർശിച്ചു.
Read Latest Local News and Malayalam News
ശബ്ദം കേട്ടതോടെ കുട്ടികളുമായി മുതിർന്നവർ പുറത്തേക്ക് ഇറങ്ങി ഓടിയതാണ് രക്ഷയായത്. മേൽക്കൂരയ്ക്കൊപ്പം ഭിത്തിയും ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. കൃത്യസമയത്ത് തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചതിനാൽ ആർക്കും പരിക്കുകളില്ല. മേൽക്കൂര തകർന്ന് വീണത് മൂലം വീട്ടിലെ ഗൃഹോപകരണങ്ങൾ പൂർണമായും നശിച്ചു.
അപകടം ഉണ്ടാകുമ്പോൾ വിജയൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളിൽ കനത്ത മഴയാണ് മലയോര മേഖലകളിൽ ഉണ്ടായത്. ഇത് വീടിനും ഭിത്തിക്കും ബലക്ഷയം ഉണ്ടാകാനും കാരണമായി എന്നാണ് നിഗമനം. ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും സംഭവസ്ഥലം സന്ദർശിച്ചു.
Read Latest Local News and Malayalam News