പത്തനംതിട്ട: എട്ടാം ക്ലാസിൽ പഠിക്കുന്ന മകളെ അതിക്രൂരമായി ലൈംഗിക പീഡനം നടത്തിയ കേസിൽ പിതാവിനെ പ്രിൻസിപ്പൽ പോക്സോ കോടതി 107 വർഷം കഠിന തടവിനും നാലു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും വിധിച്ചു. പിഴ ഒടുക്കാതിരുന്നാൽ അഞ്ചു വർഷം അധിക തടവും അനുഭവിക്കണമെന്ന് പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോണിന്റെ വിധിന്യായത്തിൽ പറയുന്നു. കുമ്പഴ സ്വദേശിയായ നാൽപത്തഞ്ചുകാരനാണ് കോടതി അപൂർവമായ ശിക്ഷ വിധിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പമാണ് താമസിച്ചിരുന്നത്. മാതാവ് നേരത്തെ പ്രതിയെ ഉപേക്ഷിച്ച് വീട് വിട്ടുപോയിരുന്നു. 2020 കാലയളവിൽ പെൺകുട്ടിയെ പിതാവ് അതിക്രൂരമായ ശാരീരിക, ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിടയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ്ങ് ബിറ്റ് കുത്തിയിറക്കുകയും ചെയ്തിരുന്നു.
Also Read: കാനന പാതയിലൂടെ അയ്യപ്പന്മാർക്ക് യാത്ര ചെയ്യാം, പ്രവേശനം രാവിലെ 7 മുതല്‍ 2.30 വരെ, സുരക്ഷയൊരുക്കി സർക്കാർ
നിലവിളിച്ചു കൊണ്ട് പെൺകുട്ടി അയൽ വീട്ടിൽ ഒരു രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് സ്കൂളിലെത്തി കരഞ്ഞു കൊണ്ടിരുന്ന കുട്ടിയോട് അധ്യാപികമാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേനെ പോലീസ് കേസെടുക്കുകയായിരുന്നു. പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി ഇന്ത്യൻ പീനൽ കോഡിലെ 376 ലെ വിവിധ ഉപ വകുപ്പുകൾ, പോക്സോ ആക്ട് 3, 4, 5, 6 എന്നിവയിലെ വിവിധ ഉപവകുപ്പുകൾ, 75 ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
Also Read: കഴിഞ്ഞവര്‍ഷം 9.92 കോടി, ഇത്തവണ വരുമാനം 52 കോടി; ശബരിമലയിൽ ആദ്യ പത്ത് ദിവസം തീർഥാടകപ്രവാഹം
വിവിധ വകുപ്പുകൾ പ്രകാരം 107 വർഷം കഠിനതടവിനു ശിക്ഷിച്ചുവെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന ഉത്തരവിൻ പ്രകാരം പ്രതിയ്ക്ക് 67 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴ തുക പെൺകുട്ടിക്ക് നഷ്ടപരിഹാര ഇനത്തിൽ നൽകുന്നതിനും പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. പോലീസ് ഇൻസ്പെക്ടർമാരായിരുന്ന എസ് ന്യൂ മാൻ, ജി സുനിൽ എന്നിവരാണ് അന്വേഷണം നടത്തിയത്
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
Also Read: കാനന പാതയിലൂടെ അയ്യപ്പന്മാർക്ക് യാത്ര ചെയ്യാം, പ്രവേശനം രാവിലെ 7 മുതല്‍ 2.30 വരെ, സുരക്ഷയൊരുക്കി സർക്കാർ
നിലവിളിച്ചു കൊണ്ട് പെൺകുട്ടി അയൽ വീട്ടിൽ ഒരു രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് സ്കൂളിലെത്തി കരഞ്ഞു കൊണ്ടിരുന്ന കുട്ടിയോട് അധ്യാപികമാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേനെ പോലീസ് കേസെടുക്കുകയായിരുന്നു. പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി ഇന്ത്യൻ പീനൽ കോഡിലെ 376 ലെ വിവിധ ഉപ വകുപ്പുകൾ, പോക്സോ ആക്ട് 3, 4, 5, 6 എന്നിവയിലെ വിവിധ ഉപവകുപ്പുകൾ, 75 ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
Also Read: കഴിഞ്ഞവര്‍ഷം 9.92 കോടി, ഇത്തവണ വരുമാനം 52 കോടി; ശബരിമലയിൽ ആദ്യ പത്ത് ദിവസം തീർഥാടകപ്രവാഹം
വിവിധ വകുപ്പുകൾ പ്രകാരം 107 വർഷം കഠിനതടവിനു ശിക്ഷിച്ചുവെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന ഉത്തരവിൻ പ്രകാരം പ്രതിയ്ക്ക് 67 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴ തുക പെൺകുട്ടിക്ക് നഷ്ടപരിഹാര ഇനത്തിൽ നൽകുന്നതിനും പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. പോലീസ് ഇൻസ്പെക്ടർമാരായിരുന്ന എസ് ന്യൂ മാൻ, ജി സുനിൽ എന്നിവരാണ് അന്വേഷണം നടത്തിയത്
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News