ആപ്പ്ജില്ല

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതി റിയ കീഴടങ്ങണമെന്ന് ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി

റിയയുടെ മാതാപിതാക്കൾ കീഴടങ്ങുകയും രണ്ടു സഹോദരിമാരെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്

Lipi 17 Sept 2020, 5:04 pm
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും മുഖ്യ സൂത്രധാരയുമായ റിയ ആൻ തോമസ് കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്.പോപ്പുലർ ഫിനാൻസ് ഉടമയായ റോയിയുടെ രണ്ടാമത്തെ മകളാണ് റിയ ആൻ തോമസ് മൂന്നാഴ്ചക്കുളളിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. റിയ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസ് സിബിഐയ്ക്ക് കൈമാറിയ സാഹചര്യത്തിൽ റിയയ്ക്ക് ജാമ്യം നൽകരുതെന്നും ഇവർക്ക് ജാമ്യം ലഭിച്ചാൽ അത് തുടരന്വേഷണത്തെ ബാധിക്കുമെന്നും വാദിഭാഗം വാദിച്ചു.
Samayam Malayalam popular finance
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പ്രതി കീഴടങ്ങണമെന്ന് ഹൈക്കോടതി


Also Read: 108 ആംബുലൻസിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ

ഈ വാദമുഖങ്ങൾ നിരീക്ഷിച്ച കോടതി പ്രതിഭാഗത്തിൻ്റെ വാദം അംഗീകരിച്ച് റിയ ആൻ തോമസിൻ്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. വാദിഭാഗത്തിനായി അഡ്വക്കേറ്റ് രാജേഷ് , അഡ്വക്കേറ്റ് മനോജ് എബ്രഹാം എന്നിവരാണ് ഹാജരായത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂവായിരം പരാതികളാണ് ലഭിച്ചിട്ടുള്ളത്. രണ്ടായിരം കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. പോലീസിന്‍റെ വിശദമായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്കു കൈമാറിയിരുന്നു.
238 ശാഖകളാണ് പോപ്പുലർ ഫിനാൻസിന് സംസ്ഥാനത്തിനകത്തും പുറത്തുമായുണ്ടായിരുന്നത്. ഇരുപതിനായിരത്തിലേറെ നിക്ഷേപകരാണ് ഉണ്ടായിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ
വൻതുക നിക്ഷേപിച്ചവരിൽ പലരും ഇപ്പോഴും പരാതിക്കാരായി എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Also Read: കരുതിയിരിക്കുക! കർട്ടൺ വ്യാപാരത്തിൻ്റെ മറവിൽ വീണ്ടും അക്രമം; വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടി

തട്ടിപ്പിനെ സംബന്ധിച്ചു ലഭിച്ച പരാതികളിൽ അന്വേഷണത്തിനു രൂപീകരിച്ച പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ തയാറാക്കിയ റിപ്പോർട്ട് ഡിജിപി മുഖേനയാണ് ഹൈക്കോടതിയിൽ നൽകിയിട്ടുള്ളത്. പ്രതികൾ പണം വിദേശരാജ്യങ്ങളിലെ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധുക്കൾ ഓസ്ട്രേലിയയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴ് വർഷം കൊണ്ട് നിക്ഷേപത്തിന്‍റെ ഇരട്ടി നൽകാമെന്ന് പറഞ്ഞാണ് പണം സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, ആദായനികുതി നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾ ചെയ്തിട്ടുള്ളത്.

Also Read: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഓരോ പരാതിക്കും പ്രത്യേകം എഫ്‌ഐആര്‍ വേണമെന്ന് കോടതി

പത്തനംതിട്ട സബ് കോടതിയിൽ പ്രതികൾ എട്ട് പാപ്പർ ഹർജികൾ നൽകിയിട്ടുണ്ട്. പോലീസിന്‍റെ വിശദമായ അന്വേഷണത്തിൽ സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലുമായി പോപ്പുലർ ഉടമകളുടെ പേരിലുണ്ടായിരുന്ന വസ്തുവകകളുടെ 22 ആധാരങ്ങൾ പിടിച്ചെടുത്തിരുന്നു. 123 കോടി രൂപയുടെ ആസ്തിയാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ 57 ഏക്കർ സ്ഥലവും ആന്ധ്രാപ്രദേശിൽ 12 ഏക്കർ സ്ഥലവും കണ്ടെടുത്തു. ആഡംബര വാഹനങ്ങൾ അടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ളതടക്കം 12 വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. പ്രത്യേകസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്