ആപ്പ്ജില്ല

അടൂർ ആര് ഭരിക്കും? കൂട്ടിയും കിഴിച്ചും മുന്നണികൾ, ഫലമറിയാൻ മണിക്കൂറുകൾ മാത്രം...

അടൂരിൽ വിജയപ്രതീക്ഷയുമായി ഇടത്- വലത്- എൻഡിഎ മുന്നണികൾ

Samayam Malayalam 15 Dec 2020, 5:18 pm
അടൂര്‍: വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ അടൂരിൽ ഇടത്, വലത്, എൻഡിഎ മുന്നണികൾ അവസാന റൗണ്ട് കണക്കുകൂട്ടലുകളിലാണ്. അടൂർ നഗരസഭ ഭരണം നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ എന്തു വില കൊടുത്തും തിരികെപിടിക്കുമെന്നാണ് യുഡിഎഫ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇരുകൂട്ടർക്കും വെല്ലുവിളിയുയർത്തി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നുറപ്പിച്ചിരിക്കുകയാണ് എൻഡിഎ.
Samayam Malayalam kerala local body election 2020 ldf udf and nda hopes huge victory in adoor municipality
അടൂർ ആര് ഭരിക്കും? കൂട്ടിയും കിഴിച്ചും മുന്നണികൾ, ഫലമറിയാൻ മണിക്കൂറുകൾ മാത്രം...



​സ്വതന്ത്രന്‍റെ പിന്തുണയോടെ എൽഡിഎഫ് അധികാരത്തിൽ

2015 ല്‍ സ്വതന്ത്രന്‍റെ പിന്തുണയിലാണ് അടൂർ നഗരസഭയിൽ എൽഡിഎഫ് അധികാരത്തിലെത്തിയത്. ഇതിനു ശേഷം പാര്‍ട്ടികള്‍ക്കുള്ളിലെ ധാരണപ്രകാരം എൽഡിഎഫിന് അധ്യക്ഷസ്ഥാനത്തേക്ക് മൂന്ന് പേരെ കൂടി കൊണ്ടുവരേണ്ടി വന്നു. അടൂരിൽ ഇത്തവണ 27060 വോട്ടര്‍മാരില്‍ 18514 പേരാണ് പോളിങ് ബൂത്തിലെത്തിയത്. അതായത് 68.42 ശതമാനം പേര്‍ വോട്ടു ചെയ്തു എന്നതാണ് സാരം. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു പോളിങ് ശതമാനം ഉയർന്നത് ഇടതു- വലതു മുന്നണികളുടെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. ഇടതു -വലതു മുന്നണികള്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിചാരിച്ചത്ര ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതിനാലാണ് ഏക സ്വതന്ത്രനു വൈസ് ചെയര്‍മാന്‍ സ്ഥാനം നൽകി എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്.

പുതിയ വോട്ടുകൾ ആരുടെ പെട്ടിയിൽ...

എന്നാൽ ഇത്തവണ തങ്ങളുടെ വോട്ടുകൾ എല്ലാം തന്നെ പെട്ടിയിലായിട്ടുണ്ടെന്നുള്ള വിശ്വാസമാണ് മുന്നണികൾ പ്രകടിപ്പിക്കുന്നത്. സ്ഥിരം സീറ്റിങ്ങ് സീറ്റുകളിൽ മാത്രമല്ല, പുതിയ ചില വാര്‍ഡുകളിലും അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷകളും മുന്നണികൾക്കുണ്ട്. കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗത്തിന്‍റെ പിന്തുണ എല്‍ഡിഎഫ് നേട്ടമായി കാണുന്നു. എന്നാൽ ജോസഫ് വിഭാഗത്തോടൊപ്പമാണ് പ്രവര്‍ത്തകരെന്നാണ് യുഡിഎഫിന്‍റെ വാദം. അതിനാൽ ജില്ലയിലെ കേരള കോണ്‍ഗ്രസുകളുടെ ശക്തി കൂടി ഈ തെരഞ്ഞെടുപ്പോടെ വിലയിരുത്തപ്പെടും.

​മുന്നണികളുടെ പ്രതീക്ഷ ഇങ്ങനെ

പുതുമുഖങ്ങള്‍ക്കും യുവജങ്ങള്‍ക്കും അവസരം നൽകിയ യുഡിഎഫ് ഇരുപത് സീറ്റുവരെ നേടുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നഗരഭരണത്തിനും സംസ്ഥാന സര്‍ക്കാരിനുമെതിരെയുള്ള ജനവിധിയായി തെരഞ്ഞെടുപ്പ് മാറുമെന്നും യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാൽ കുറഞ്ഞത് 19 സീറ്റോടെ എല്‍ഡിഎഫ് അടൂര്‍ നഗരസഭ ഭരണം നിലനിര്‍ത്തുമെന്ന് എൽഡിഎഫ് കണക്കു കൂട്ടുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം അടൂരില്‍ എല്‍ഡിഎഫ് നടത്തിയ നഗരഭരണത്തിനു ലഭിച്ച അംഗീകാരമായി തെരഞ്ഞെടുപ്പ് മാറുമെന്നും. സംസ്ഥാന സര്‍ക്കാരിന്‍റെ ജനക്ഷേമപദ്ധതികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരമായി വീണ്ടും വിജയരഥത്തിലേറുമെന്ന് ഇടതു പാളയവും കണക്കു കൂട്ടുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കുന്ന സമീപനം കൈക്കൊണ്ട ഇടതു-വലതു മുന്നണികൾക്കെതിരെയുള്ള മുന്നറിയപ്പ് എന്ന നിലയിൽ അടൂരിൽ താമര വിരിയുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്