പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണസമിതി അധികാരത്തിലെത്തി. സ്വതന്ത്രയുടെ പിന്തുണയോടെയാണ് ഇടതു ഭരണസമിതി നിലവില്‍ വന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ എൽഡിഎഫിലെ ടി സക്കീർ ഹുസൈനാണ് പത്തനംതിട്ട നഗരസഭാ ചെയർമാൻ. കോൺഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച ആമിന ഹൈദരാലിയെ വൈസ് ചെയര്‍പേഴ്സണാക്കാന്‍ എല്‍ഡിഎഫില്‍ ധാരണയായി. 2005 ലാണ് ഇടതു മുന്നണി അവസാനമായി നഗരസഭയിൽ അധികാരത്തിലെത്തിയത്.
പത്തനംതിട്ട നഗരസഭയില്‍ 32 വാർഡുകളാണുള്ളത്. 13 സീറ്റുകളിൽ വീതമാണ് എല്‍ഡിഎഫും യുഡിഎഫും വിജയിച്ചത്. മൂന്ന് സീറ്റുകൾ വീതം എസ്ഡിപിഐയും വിമതരും നേടി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം സീറ്റു പിടിച്ചതോടെ നഗരസഭയിൽ അനിശ്ചിതത്വമായി. വിമതരുടെ പിന്തുണയോടെ എൽഡിഎഫ് അധികാരം പിടിച്ചതോടെ ചിത്രം വ്യക്തം. എസ്ഡിപിഐയുടെ പിന്തുണയോടെ കോൺഗ്രസ് വിമതയായി മത്സരിച്ച ആമിനയുടെയും മറ്റൊരു സ്വതന്ത്ര കൗണ്‍സിലറുടെയും പിന്തുണ എല്‍ഡിഎഫിന് ലഭിച്ചതോടെയാണ് ഭരണം ലഭിച്ചത്. മൂന്ന് സീറ്റുകളുള്ള എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭരണം എല്‍ഡിഎഫ് ഉറപ്പിച്ചു. ഇരുമുന്നണികളും നേരത്തെ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്നു പരസ്യമായി പറഞ്ഞിരുന്നു.
അതേസമയം അടൂർ നഗരസഭ അധ്യക്ഷനായി എൽഡിഎഫിലെ ഡി സജിയെ തെരഞ്ഞെടുത്തു. 16 വോട്ടുകൾ നേടിയാണ് ഡി സജി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സ്വതന്ത്രരുടെ വോട്ടുകളും എൽഡിഎഫിന് കിട്ടി. യുഡിഎഫ് സ്ഥാനാർഥി ഡി ശശികുമാറിന് 11 വോട്ട് ലഭിച്ചു. അടൂർ നഗരസഭയിൽ എൽഡിഎഫിന് 14 അംഗങ്ങളാണുള്ളത്. യുഡിഎഫിന് 11 ഉം എൻഡിഎയ്ക്ക് ഒരംഗവുമുണ്ട്.
പന്തളം നഗരസഭയിൽ സുശീല സന്തോഷിനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. 33 അംഗ നഗരസഭയിൽ 18 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുശീല സന്തോഷ് അധ്യക്ഷ സ്ഥാനത്ത് എത്തിയത്. എൽഡിഎഫ് സ്ഥാനാർഥി ലസിത നായർക്ക് 9 വോട്ടും, യുഡിഎഫിലെ പന്തളം മഹേഷിന് 5 വോട്ടും ലഭിച്ചു. സ്വതന്ത്രനായ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ ബാലറ്റു പേപ്പർ വാങ്ങിയെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. എൽഡിഎഫിൽ നിന്നാണ് പന്തളം നഗരസഭ ബിജെപി പിടിച്ചെടുത്തത് .
തിരുവല്ല നഗരസഭയിൽ എസ്‌ഡിപിഐ അംഗത്തിൻ്റെ പിന്തുണ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചു. എസ്ഡിപിഐ അംഗം സബിത സലീമിൻ്റേതടക്കം രണ്ട് അംഗങ്ങളുടെ അധിക പിന്തുണയാണ് യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചത്. ഇതോടെ യുഡിഎഫിൻ്റെ ചെയർപേഴ്സൺ സ്ഥാനാർഥിയായ കോൺഗ്രസ് അംഗം ബിന്ദു ജയകുമാർ വിജയിച്ചു. അതേസമയം പത്തനംതിട്ട നഗരസഭ കൈവിട്ടു പോയതിനെ ചൊല്ലി ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കിടയിൽ ഗ്രൂപ്പുപോരും ശക്തമായി.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പത്തനംതിട്ട നഗരസഭയില്‍ 32 വാർഡുകളാണുള്ളത്. 13 സീറ്റുകളിൽ വീതമാണ് എല്‍ഡിഎഫും യുഡിഎഫും വിജയിച്ചത്. മൂന്ന് സീറ്റുകൾ വീതം എസ്ഡിപിഐയും വിമതരും നേടി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം സീറ്റു പിടിച്ചതോടെ നഗരസഭയിൽ അനിശ്ചിതത്വമായി. വിമതരുടെ പിന്തുണയോടെ എൽഡിഎഫ് അധികാരം പിടിച്ചതോടെ ചിത്രം വ്യക്തം. എസ്ഡിപിഐയുടെ പിന്തുണയോടെ കോൺഗ്രസ് വിമതയായി മത്സരിച്ച ആമിനയുടെയും മറ്റൊരു സ്വതന്ത്ര കൗണ്‍സിലറുടെയും പിന്തുണ എല്‍ഡിഎഫിന് ലഭിച്ചതോടെയാണ് ഭരണം ലഭിച്ചത്. മൂന്ന് സീറ്റുകളുള്ള എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭരണം എല്‍ഡിഎഫ് ഉറപ്പിച്ചു. ഇരുമുന്നണികളും നേരത്തെ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്നു പരസ്യമായി പറഞ്ഞിരുന്നു.
അതേസമയം അടൂർ നഗരസഭ അധ്യക്ഷനായി എൽഡിഎഫിലെ ഡി സജിയെ തെരഞ്ഞെടുത്തു. 16 വോട്ടുകൾ നേടിയാണ് ഡി സജി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സ്വതന്ത്രരുടെ വോട്ടുകളും എൽഡിഎഫിന് കിട്ടി. യുഡിഎഫ് സ്ഥാനാർഥി ഡി ശശികുമാറിന് 11 വോട്ട് ലഭിച്ചു. അടൂർ നഗരസഭയിൽ എൽഡിഎഫിന് 14 അംഗങ്ങളാണുള്ളത്. യുഡിഎഫിന് 11 ഉം എൻഡിഎയ്ക്ക് ഒരംഗവുമുണ്ട്.
പന്തളം നഗരസഭയിൽ സുശീല സന്തോഷിനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. 33 അംഗ നഗരസഭയിൽ 18 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുശീല സന്തോഷ് അധ്യക്ഷ സ്ഥാനത്ത് എത്തിയത്. എൽഡിഎഫ് സ്ഥാനാർഥി ലസിത നായർക്ക് 9 വോട്ടും, യുഡിഎഫിലെ പന്തളം മഹേഷിന് 5 വോട്ടും ലഭിച്ചു. സ്വതന്ത്രനായ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ ബാലറ്റു പേപ്പർ വാങ്ങിയെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. എൽഡിഎഫിൽ നിന്നാണ് പന്തളം നഗരസഭ ബിജെപി പിടിച്ചെടുത്തത് .
തിരുവല്ല നഗരസഭയിൽ എസ്‌ഡിപിഐ അംഗത്തിൻ്റെ പിന്തുണ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചു. എസ്ഡിപിഐ അംഗം സബിത സലീമിൻ്റേതടക്കം രണ്ട് അംഗങ്ങളുടെ അധിക പിന്തുണയാണ് യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചത്. ഇതോടെ യുഡിഎഫിൻ്റെ ചെയർപേഴ്സൺ സ്ഥാനാർഥിയായ കോൺഗ്രസ് അംഗം ബിന്ദു ജയകുമാർ വിജയിച്ചു. അതേസമയം പത്തനംതിട്ട നഗരസഭ കൈവിട്ടു പോയതിനെ ചൊല്ലി ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കിടയിൽ ഗ്രൂപ്പുപോരും ശക്തമായി.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ