മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ പാറ പൊട്ടിച്ച് നീക്കിയ ജനവാസ കേന്ദ്രത്തിലെ വെള്ളക്കെട്ടുകൾ ജനജീവിതത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്നുവെന്ന് പ്രദേശവാസികളുടെ പരാതി.
ആറേക്കറോളം വിസ്താരമുള്ള പതിനഞ്ചോളം കുളങ്ങളാണ് മല്ലപ്പള്ളി താലൂക്കിലായി മാത്രമുള്ളത് .
ഇതു കൂടാതെ ആനിക്കാട്, എഴുമറ്റൂർ, കോട്ടാങ്ങൽ, കല്ലൂപ്പാറ പഞ്ചായത്തുകളിലും വേറെയും കുളങ്ങളുണ്ട്.
പത്ത് മീറ്ററോളം താഴ്ചയുള്ള ജലാശയങ്ങളിൽ അപകടങ്ങളും പതിവായിരിക്കുകയാണ് അണക്കെട്ടിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നതുപോലെയാണ് പാറക്കുളങ്ങളിലെ സ്ഥിതി. വശങ്ങളിൽ എവിടെയെങ്കിലും തകർച്ചയുണ്ടായാൽ അടുത്തുള്ള പ്രദേശങ്ങൾ ഒലിച്ചുപോകുമെന്നാണ് പ്രദേശവാസികൾ ഭയപ്പെടുന്നത്.
Also Read: സ്വപ്ന സുരേഷിൻ്റെ കൊവിഡ് ഫലം നെഗറ്റീവ്, സന്ദീപ് നായർക്കും രോഗമില്ല
മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതും പ്രശ്നമാണ്. ഇത്തരത്തിൽ നിലവിലുള്ള എല്ലാ കുളങ്ങളും പരിശോധിക്കാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറാവുന്നില്ല എന്നും നാട്ടുകാർ പരാതി പ്പെടുന്നു.അതിനാൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.