പത്തനംതിട്ട: വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പ്രതിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ ഫെബ്രുവരി അവസാനം വരെ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിൽ, ഇലവുംതിട്ട അയത്തിൽ മംഗലശ്ശേരിൽ വീട്ടിൽ അരവിന്ദ് (37) ആണ് പിടിയിലായത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. മാതാപിതാക്കളില്ലാത്ത സമയം നോക്കി ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.
Read Latest Local News and Malayalam News
വൈദ്യപരിശോധനയും മറ്റ് നടപടികളും സ്വീകരിച്ച അന്വേഷണസംഘം, ഇലവുംതിട്ട പോലീസിന്റെ സഹായത്തോടെ പത്തനംതിട്ട ടൗണിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വനിതാ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ലീലാമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ കുട്ടിയുടെ മൊഴിപ്രകാരം വ്യാഴാഴ്ചയാണ് കേസെടുത്തത്. ടിപ്പർ ഡ്രൈവറായ പ്രതിക്ക് ഭാര്യയുമായി കുടുംബപ്രശ്നങ്ങൾ നിലവിലുണ്ട് എന്ന് പോലീസ് പറയുന്നു.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം,അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.