ആപ്പ്ജില്ല

കടമായി മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകിയില്ല; പെട്രോൾ ബോംബെറിഞ്ഞ് കട തകർത്ത പ്രതി പിടിയിൽ

പുഷ്പഗിരി റെയിൽവേ ക്രോസിന് സമീപത്ത് ജോജി വർഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കടക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 2019ലായിരുന്നു സംഭവം നടന്നത്

Lipi 26 Oct 2020, 3:58 pm
തിരുവല്ല: പെട്രോൾ ബോംബ് എറിഞ്ഞ് മൊബൈൽ കട തകർത്ത സംഭവത്തിലെ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിലായി. പുഷ്പഗിരി റയിൽവേ ക്രോസിനു സമീപം ജോജി വർഗീസ് എന്നയാളുടെ മൊബൈൽ കടയ്ക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിയായ കോട്ടത്തോട് പുതുവേലിൽ വീട്ടിൽ അലക്സാണ്ടർ ജോസ് (36) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. 2019 സെപ്റ്റംബർ മൂന്നാം തീയതി രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം.
Samayam Malayalam alexander thomas
അറസ്റ്റിലായ അലക്‌സാണ്ടർ തോമസ്


Also Read: ബന്ധുവായ യുവതിയെ പീഡിപ്പിച്ചതിന് സിപിഐഎം പ്രവർത്തകനെതിരെ കേസ്; പ്രതിയെ പാർട്ടി സംരക്ഷിക്കുകയാണെന്ന ആരോപണവുമായി പരാതിക്കാരി രംഗത്ത്

പ്രതിക്ക് കടമായി മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകിയില്ല എന്ന കാരണത്താലാണ് പെട്രോൾ ബോംബ് എറിഞ്ഞ് കട തകർത്തതെന്ന് പോലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി കോഴിക്കോട്, വയനാട് മേഖലകളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തിരുവല്ലയിലേക്ക് വരും വഴി ഇന്നലെ രാത്രി ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നുമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സി ഐ പിഎസ് വിനോദ്, എസ്ഐ എ അനീസ്, എ എസ് ഐ കെ എസ് അനിൽ, സി പി ഒ മാരായ എം എസ് മനോജ് കുമാർ , വി എസ് വിഷ്ണു ദേവ് , രജ്ഞിത് രമണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്