പത്തനംതിട്ട: മരപ്പട്ടിയെ കെണിവച്ച് പിടിച്ച് കറിവെച്ച 75 കാരൻ അറസ്റ്റിൽ. പത്തനംതിട്ട വള്ളിക്കോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചന്ദ്ര വിലാസത്തില്‍ ഡി ജയദേവനാണ് പിടിയിലായത്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം ജയദേവൻ മരപ്പട്ടിയെ പിടികൂടി കൊന്ന് കറിവെച്ചത്. തലയും തോലും മറ്റ് അവശിഷ്ടങ്ങളും കുഴിച്ചിടുകയും ചെയ്തു.
മരപ്പട്ടിയെ പിടികൂടിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ കുഴിച്ചിട്ട തലയും തോലും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തുകയും ജയദേവൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മരപ്പട്ടിയെ പിടികൂടാൻ ഉപയോഗിച്ച കെണിയും വീട്ടിൽ സൂക്ഷിച്ചിരുന്ന മാംസവും പിടിച്ചെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജയദേവനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുമ്മണ്ണൂര്‍ സൗത്ത് കുമരം പേരൂര്‍ ഫോറസ്റ്റ് സേ്റ്റഷന് ഡെപ്യൂട്ടി റേഞ്ചര്‍ ബി. സുന്ദരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കോന്നിയിലും കിഴക്കൻ വന മേഖലയിലും വന്യമൃഗ വേട്ട നടക്കാറുണ്ട്. പലപ്പോഴും പുറമെ നിന്നുള്ളവരാണ് മൃഗങ്ങളെ വേട്ടയാടുന്നത്.
Read Latest Local News and Malayalam News
വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം ജയദേവൻ മരപ്പട്ടിയെ പിടികൂടി കൊന്ന് കറിവെച്ചത്. തലയും തോലും മറ്റ് അവശിഷ്ടങ്ങളും കുഴിച്ചിടുകയും ചെയ്തു.
മരപ്പട്ടിയെ പിടികൂടിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ കുഴിച്ചിട്ട തലയും തോലും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തുകയും ജയദേവൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മരപ്പട്ടിയെ പിടികൂടാൻ ഉപയോഗിച്ച കെണിയും വീട്ടിൽ സൂക്ഷിച്ചിരുന്ന മാംസവും പിടിച്ചെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജയദേവനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുമ്മണ്ണൂര്‍ സൗത്ത് കുമരം പേരൂര്‍ ഫോറസ്റ്റ് സേ്റ്റഷന് ഡെപ്യൂട്ടി റേഞ്ചര്‍ ബി. സുന്ദരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കോന്നിയിലും കിഴക്കൻ വന മേഖലയിലും വന്യമൃഗ വേട്ട നടക്കാറുണ്ട്. പലപ്പോഴും പുറമെ നിന്നുള്ളവരാണ് മൃഗങ്ങളെ വേട്ടയാടുന്നത്.
Read Latest Local News and Malayalam News