ശബരിമല: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 18 പേർക്ക് പരിക്ക്. പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരം. 40 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര് വാഹനത്തിനടിയിലെന്നാണ് വിവരം. ആന്ധ്രാ പ്രദേശിൽ നിന്നും അയ്യപ്പ ഭക്തരുമായി വന്ന ബസാണ് രാവിലെ പത്തനംതിട്ട- പമ്പ റോഡിൽ ളാഹ വിളക്കു വഞ്ചിക്ക് സമീപം അപകടത്തില്‍പെട്ടത്. Also Read: പൊതുമരാമത്ത് വകുപ്പ് റോഡിലും പെയിന്റ് അടിച്ചോ? സംശയത്തോടെ യാത്രക്കാര്‍, വീഡി
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അപകടത്തിൽപെട്ട 18 പേരിൽ 12 തീർഥാടകരെ റാന്നി പെരുനാട് സർക്കാർ ആശുപത്രിയിലും മൂന്ന് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. ബസിന് അടിയിൽപെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം അഗ്നിശമനസേന നടത്തുകയാണ്. ബസിനടിയിൽ ആണെങ്കിലും നില ഗുരുതരമല്ല. പോലീസും നാട്ടുകാരും മോട്ടോർ വാഹന വകുപ്പ് ജീവനക്കാരും രക്ഷാ പ്രവർത്തനത്തിലുണ്ട്.
Also Read: സ്വിഫ്റ്റ് ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി, 15 പേര്‍ക്ക് പരിക്ക്, അപകടം രാത്രി 12.30 ന്
പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ ബി എം പ്രതാപ് ചന്ദ്രൻ, സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ടീം സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
Read Latest Local News and Malayalam News
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അപകടത്തിൽപെട്ട 18 പേരിൽ 12 തീർഥാടകരെ റാന്നി പെരുനാട് സർക്കാർ ആശുപത്രിയിലും മൂന്ന് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. ബസിന് അടിയിൽപെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം അഗ്നിശമനസേന നടത്തുകയാണ്. ബസിനടിയിൽ ആണെങ്കിലും നില ഗുരുതരമല്ല. പോലീസും നാട്ടുകാരും മോട്ടോർ വാഹന വകുപ്പ് ജീവനക്കാരും രക്ഷാ പ്രവർത്തനത്തിലുണ്ട്.
Also Read: സ്വിഫ്റ്റ് ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി, 15 പേര്‍ക്ക് പരിക്ക്, അപകടം രാത്രി 12.30 ന്
പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ ബി എം പ്രതാപ് ചന്ദ്രൻ, സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ടീം സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
Read Latest Local News and Malayalam News