തിരുവല്ല:മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത(89) കാലം ചെയ്തു. പുലർച്ചെ 2:38 ഓടെ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽത്സയിൽ കഴിയവെയാണ് അന്ത്യം.കബറടക്കം ചൊവ്വാഴ്ച തിരുവല്ലയിൽ നടക്കും.
2007ലാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിൻഗാമിയായി ജോസഫ് മാർത്തോമ്മാ ചുമതലയേറ്റത്. 13 വർഷം സഭയെ നയിച്ച ശേഷമാണ് അന്ത്യം. മൃതദേഹം രാവിലെ പൊതുദർശനത്തിനായി തിരുവല്ലയിലെ അലക്‌സാണ്ടർ മാർത്തോമ്മാ മെമ്മോറിയൽ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് മെത്രാപ്പോലീത്തയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മെത്രാപ്പോലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു.
2007ലാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിൻഗാമിയായി ജോസഫ് മാർത്തോമ്മാ ചുമതലയേറ്റത്. 13 വർഷം സഭയെ നയിച്ച ശേഷമാണ് അന്ത്യം. മൃതദേഹം രാവിലെ പൊതുദർശനത്തിനായി തിരുവല്ലയിലെ അലക്‌സാണ്ടർ മാർത്തോമ്മാ മെമ്മോറിയൽ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് മെത്രാപ്പോലീത്തയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മെത്രാപ്പോലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു.