ആപ്പ്ജില്ല

മത്തായിയുടെ മരണത്തിൽ മുൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജാമ്യം തേടിയതിന് പിന്നിൽ ഒത്തുകളിയെന്ന് ആരോപണം

അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയ കുടുംബം പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഒത്തുകളി നടത്തുന്നുവെന്നും ആരോപിച്ചു. ഹൈക്കോടതിയിൽ പോലീസ് ഇന്ന് റിപ്പോർട്ട സമർപ്പിക്കും

Lipi 21 Aug 2020, 9:51 am
പത്തനംതിട്ട: ചിറ്റാറി ലെ ഫാം ഉടമ പി പി മത്തായി വനം വകുപ്പിൻ്റെ കസ്റ്റഡിയിലിരിക്കെ ദുരുഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ചിറ്റാറി ലെ മുൻ ഡെപ്യുട്ടി റേഞ്ച് ഓഫീസറായിരുന്ന ആർ. രാജേഷ് കുമാർ ഹൈക്കോടതിയിൽ മൂൻകൂർ ജാമ്യാപേക്ഷ നൽകിയതിനു പിന്നിൽ പോലീസും വനം വകുപ്പും തമ്മിലുള്ള ഒത്തു കളിയാണെന്നുള്ള ആക്ഷേപം ശക്തമാകുന്നു. മത്തായിയുടെ കേസിൽ റാന്നി കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ ആർ രാജേഷ് കുമാർ നൽകിയത്.
Samayam Malayalam മരണമടഞ്ഞ മത്തായി
മരണമടഞ്ഞ മത്തായി


Also Read: കവിതയ്ക്കും മക്കൾക്കും ഓണസമ്മാനമായി ഡോ. എംഎസ് സുനിലിൻ്റെ സ്നേഹ ഭവനം

നടപടികൾ പരമാവധി വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് പോലീസിൻ്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും മത്തായിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നു. റാന്നി കോടതിയിൽ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നും ഗുരുതര വീഴ്ച വനപാലകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എന്നും വ്യക്തമാക്കുന്നു. മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകർക്കെതിരെ നരഹത്യ, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ അധിക വകുപ്പുകൾ ചേർത്തിട്ടുണ്ടെങ്കിലും പ്രതികളെ കുറിച്ച് ഒന്നും തന്നെ സൂചിപ്പിച്ചിട്ടില്ല.വനപാലകർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും വനപാലകരുടെ പേരുകൾ ചേർക്കുക എന്നാണ് പൊലീസ് ഭാഷ്യം.

Also Read: മത്തായിയുടെ മരണത്തിൽ സമരം വ്യാപിപ്പിക്കാൻ ഓർത്തഡോക്‌സ് സഭയും കോൺഗ്രസും; പോലീസ് റിപ്പോർട്ട് ഇന്ന്

ഡെപ്യൂട്ടി റേഞ്ച് ഓഫീസറായ ആർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് ജൂലൈ 28ന് ഏഴംഗ വനപാലകർ മത്തായിയ കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടർന്ന് രാജേഷ് കുമാറിനെ സ്ഥലം മാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പോലീസിൻ്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ടും മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജി ഇന്നാണ് പരിഗണിക്കുന്നത്.അന്വേഷണ സംഘം ഇന്ന് കോടതിയിൽ അന്വേഷണ പുരോഗതി അറിയിക്കും. അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് എന്തിൻ്റെ പേരിലാണ് കോടതിക്ക് മനസിലാകുന്നില്ല എന്ന് കോടതി ഹർജി ആദ്യം പരിഗണിക്കുമ്പോൾ പോലീസിനെ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ ഒന്നാം പ്രതിയാക്കാൻ സാധ്യതയുള്ള ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നൽകിയത് അന്വേഷണ സംഘത്തിൻ്റെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്