ആപ്പ്ജില്ല

വിറകുകൊള്ളികൊണ്ട് അടിച്ചു, മുതുകിന് ചവിട്ടി, ക്ഷേത്രത്തിലേക്ക് ഓടിക്കയറിയ വയോധികയെയും മകളെയും പിന്നാലെ ചെന്ന് മർദ്ദിച്ചു

വസ്തു തർക്കവുമായി ബന്ധപ്പെട്ട് വയോധികയേയും മകളേയും ക്രൂരമായി ഉപദ്രവിച്ച പ്രതി പിടിയിൽ. കൊടുമൺ സ്വദേശി ആഷിക്കാണ് അറസ്റ്റിലായത്. അങ്ങാടിക്കൽ മുരുപ്പ് കോളനിയിലെ പൊന്നമ്മ മകൾ തുഷാര എന്നിവർക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കൈയ്യിൽ കരുതിയ വിറക് കഷ്ടണം കൊണ്ട് അടിക്കുകയും മുതുകിന് ചവിട്ടുകയും ചെയ്യുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Lipi 16 Sept 2022, 4:44 pm

ഹൈലൈറ്റ്:

  • വയോധികയേയും മകളേയും ഉപദ്രവിച്ച പ്രതി പിടിയിൽ
  • കൊടുമൺ സ്വദേശി ആഷിക്കാണ് പിടിയിലായത്
  • വസ്തു തർക്കവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ashiq 2
ആഷിക്‌

പത്തനംതിട്ട(Pathanamthitta): വസ്തു തർക്കത്തെ തുടർന്ന് നിരന്തരമായി സ്ത്രീകളെ ഉപദ്രവിച്ച പ്രതി പോലീസ് പിടിയിലായി. വസ്തു സംബന്ധമായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിച്ച കൊടുമൺ അങ്ങാടിക്കൽ തെക്ക് മഞ്ഞപ്പുന്ന മുരുപ്പ് കോളനിയിൽ വിശ്വഭവനം വീട്ടിൽ ഷീജയുടെ മകൻ ഷിജു എന്ന് വിളിക്കുന്ന ആഷിക് (28)ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്( women assault case).
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. അങ്ങാടിക്കൽ തെക്ക് മഞ്ഞപ്പുന്ന മുരുപ്പ് കോളനിയിൽ വിശ്വഭവനം വീട്ടിൽ തുളസിയുടെ ഭാര്യ പൊന്നമ്മ (67)മകൾ തുഷാര എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതി കൈയ്യിൽ കരുതിയ വിറകു കഷ്ണം കൊണ്ട് അടിയ്ക്കുകയും, മുതുകിന് ചവിട്ടുകയും ചെയ്തു.

Read Latest Local News and Malayalam News

അക്രമം ഭയന്ന് ഇരുവരുംഓടി സമീപത്തുള്ള ക്ഷേത്രത്തിൽ ഓടിക്കയറി. അവിടെയെത്തിയ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇഷ്ടികയും കല്ലും വലിച്ചെറിഞ്ഞു. ഇഷ്ടിക കൊണ്ട് തുഷാരയുടെ നെറ്റിയിൽ മുറിവേറ്റു. ഇരുമ്പുകമ്പി കൊണ്ട് പൊന്നമ്മയുടെ തലയിൽ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അന്വേഷണത്തെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ പ്രവീൺ,എസ് ഐ മനീഷ് എസ്സിപിഒ സക്കറിയ, സിപിഓമാരായ പ്രദീപ്‌, കൃഷ്ണകുമാർ, ഷിജു, ഗീത എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്