ആപ്പ്ജില്ല

പത്മനാഭസ്വാമി ക്ഷേത്ര വിധി ഭരണകൂട നീക്കത്തിനെതിരെയുള്ള താക്കീത്: പന്തളം രാജകുടുംബം

പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻ്റ് പി ജി ശശികുമാരവർമ്മ. ഈ വിധിയിലൂടെ സർക്കാരിൻ്റെ നിലപാടിന് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Lipi 14 Jul 2020, 7:42 am
പന്തളം : മതേതരത്വത്തിൻ്റെ പേരിൽ ഹിന്ദു ക്ഷേത്രങ്ങളെ തകർക്കാനുള്ള ഭരണകൂടത്തിൻ്റെ നീക്കത്തിനെതിരായ വിധിയാണ് പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായതെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻ്റ് പി ജി ശശികുമാരവർമ്മ. മുൻ രാജകുടുംബാംഗങ്ങൾ ഇന്ത്യാ ഗവൺമെൻ്റുമായി ഒപ്പ് വെച്ച കവനെൻ്റുകൾക്ക് നിയമസാധുത ഉണ്ടെന്ന് കൂടിയാണ് സുപ്രീംകോടതി വിധിയിലൂടെ വെളിവായത്. ഹൈന്ദവ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പഴയത് പോലെ നിലനിൽക്കുമെന്നും വിധി ഓർമ്മിപ്പിക്കുന്നതായി ശശികുമാര വർമ്മ പറഞ്ഞു.
Samayam Malayalam പി ജി ശശികുമാരവർമ്മ


Also Read: പത്തനംതിട്ടയിൽ സമ്പർക്കത്തിലൂടെ രോഗം പടരുന്നു; പന്തളം ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍

'ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്കായിരിക്കണം എന്ന ദീർഘകാലമായ ആവശ്യത്തിനും കോടതി വിധിയിലൂടെ അംഗീകാരമായി. കഴിഞ്ഞ കുറെ നാളുകളായി ക്ഷേത്ര വിശ്വാസികളോട് ശത്രുതാ മനോഭാവം പുലർത്തുന്ന സർക്കാർ സമീപനത്തിന് ഈ വിധിയിലുടെ മാറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയ അതിപ്രസരം വർധിച്ചതോടെ ക്ഷേത്രങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിന് ഉണ്ടായ കോടതി വിധി സ്വാഗതാർഹമാണ്.'- അദ്ദേഹം പറഞ്ഞു

Also Read: ജനവാസമേഖലയിൽ 15 ഓളം കുളങ്ങൾ; അപകടങ്ങൾ കൂടുന്നു: നടപടി വേണമെന്ന് ആവശ്യം

ക്ഷേത്രാചാരങ്ങളിൽ അജ്ഞയുള്ളവരാണ് പലപ്പോഴും ഭരണ നേതൃത്വത്തിൽ എത്തുന്നത്. ഇക്കൂട്ടർ രാഷ്ട്രീയ ലാഭം മാത്രം നോക്കി ഭരണം നടത്തി ഭക്തജനങ്ങളെ വെല്ലുവിളിക്കുകയാണ്‌. ഇപ്പോഴത്തെ സുപ്രീംകോടതി വിധി കോടതിയിൽ നിലവിലുള്ള ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ട പല കേസുകൾക്കും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: യുവതി ഒളിച്ചോടിയത് മക്കളെ ഉപേക്ഷിച്ച്; ഒപ്പമുണ്ടായിരുന്ന യുവാവിന് ഭാര്യയും രണ്ടര വയസുള്ള മകനും; ഇരുവർക്കുമെതിരെ കേസ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്