ആപ്പ്ജില്ല

നേതാക്കൾ ക്ഷേത്രങ്ങളിൽ ഭജനമിരിക്കുന്നു, പോലീസ് സ്റ്റേഷൻ ഭരിക്കുന്നത് ആർഎസ്എസും കോൺഗ്രസും! നേതാക്കളെ 'എടുത്തിട്ട് കുടഞ്ഞ്' ജില്ല സമ്മേളനം!!

കെ റെയിൽ വിമർശനങ്ങൾക്ക് ബദൽ ഉണ്ടാകണം. ഇടത് സർക്കാരുണ്ടായിട്ടും പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. കോൺഗ്രസ്, ആർഎസ്എസ് നേതാക്കളുടെ ആജ്ഞാനുവർത്തികളാണ് പല സ്റ്റേഷനുകളുടെ ചുമതലക്കാർ എന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

Samayam Malayalam 29 Dec 2021, 10:10 am
പത്തനംതിട്ട: കെ റെയിലിനെ എതിർത്തും അനുകൂലിച്ചും പ്രതിനിധികൾ, നേതാക്കളുടെ ജീവിത ചര്യ മാറ്റത്തിനെതിരെയും അടൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം.സിൽവർ ലൈൻ റെയിൽ പദ്ധതി കടന്നു പോകുന്ന ഇരവിപേരൂർ, ആറന്മുള, മല്ലപ്പള്ളി ഏരിയകളിൽ നിന്നും എത്തിയ സമ്മേളന പ്രതിനിധികളിൽ ചിലരാണ് സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് എതിരെ വിമർശനവുമായി രംഗത്ത് വന്നത്.
Samayam Malayalam pathanamthitta cpm district conference updates
നേതാക്കൾ ക്ഷേത്രങ്ങളിൽ ഭജനമിരിക്കുന്നു, പോലീസ് സ്റ്റേഷൻ ഭരിക്കുന്നത് ആർഎസ്എസും കോൺഗ്രസും! നേതാക്കളെ 'എടുത്തിട്ട് കുടഞ്ഞ്' ജില്ല സമ്മേളനം!!


​നാട്ടിൽ ഇറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥ

നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ ആണെന്നും നേതൃത്വം ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും അംഗങ്ങങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സമ്മേളനത്തിൽ പ്രസംഗിച്ച ഇരവിപേരൂർ ഏരിയ സെക്രട്ടറി റെയിൽ പദ്ധതിയുടെ പ്രയോജനങ്ങളാണ് പറഞ്ഞത്. കെ റെയിലിൽ സംസ്ഥാന പ്രാദേശിക കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രചാരണങ്ങൾ ഫലം കാണുന്നതായാണ് മുൻ ഡിസിസി അധ്യക്ഷൻ കൂടിയായ ഫിലിപ്പോസ് തോമസ് പറഞ്ഞത്.

​പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല

കെ റെയിൽ വിമർശനങ്ങൾക്ക് ബദൽ ഉണ്ടാകണം. ഇടത് സർക്കാരുണ്ടായിട്ടും പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. കോൺഗ്രസ്, ആർഎസ്എസ് നേതാക്കളുടെ ആജ്ഞാനുവർത്തികളാണ് പല സ്റ്റേഷനുകളുടെ ചുമതലക്കാർ എന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. സമ്മേളനത്തിൽ ശബരിമല, കൊട്ടാരക്കര, അമ്പലപ്പുഴ ക്ഷേത്രങ്ങളിലെ പ്രസാദങ്ങൾ പ്രതിനിധികൾക്ക് വിതരണം ചെയ്‌തെങ്കിലും പ്രതിനിധികൾ ദേവസം ബോർഡ് പ്രസിഡന്റിനോട് ആ പ്രസാദം കാണിച്ചില്ല. സംസ്ഥാന സമതി അംഗം ശബരിമലയിൽ പോയി കുമ്പിട്ടു എന്ന വിമർശനം ചില പ്രതിനിധികൾ ഉയർത്തി.

​അർഹതപ്പെട്ടവരെ തഴയുന്നു

ആരുടേയും പേരെടുത്ത്‌ പറയാതെ നടത്തിയ പ്രസംഗംങ്ങളിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മുൻ ദേവസം ബോർഡ് പ്രസിഡന്റിനെയും ഉൾപ്പെടുത്തി. ദേവസ്വം ബോർഡുകളുടെ തലപ്പത്ത് പാർട്ടി നേതൃത്വത്തിൽ ഉള്ളവർ വേണ്ടെന്നും ഇവർ വാദിച്ചു. ജില്ലയിൽ നിന്നും അർഹതപ്പെട്ട പലർക്കും ബോർഡ് കോർപ്പറേഷൻ പദവികളിൽ എത്താൻ കഴിയുന്നില്ല. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചപ്പോഴും അർഹതപ്പെട്ട പ്രവർത്തകരെ തഴഞ്ഞതായും ആരോപണം ഉയർന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്