എറണാകുളം: ഇലന്തൂർ നരബലി കേസിലെ പ്രതികൾ ഹൈക്കോടതിയിൽ. 12 ദിവസം പോലീസ് കസ്റ്റഡിയില്‍വിട്ട കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകനായ ബിഎ ആളൂര്‍ മുഖേനയാണ് പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. നരബലിക്കേസിലെ പ്രതികളെ 12 ദിവസം കസ്റ്റഡിയില്‍ വിട്ടതില്‍ പ്രതിഭാഗം നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. Also Read: മന്ത്രി വീണ ജോർജിനെതിരെ കേസ്, കള്ളക്കേസെടുക്കാൻ ഗൂഢാലോചന
പ്രതികളുടെ കുറ്റസമ്മത മൊഴി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുതെന്നും ഇതിനായി ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് പ്രതികളെ വിവിധിയടങ്ങളില്‍ കൊണ്ടുപോയി പ്രദര്‍ശനം നടത്തുകയാണെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. പ്രതികള്‍ നല്കുന്ന കുറ്റസമ്മത മൊഴികളെല്ലാം മാധ്യമങ്ങളില്‍ അതേപടി വാർത്തകളായി വരുന്നുണ്ട്.
Also Read: 12 അടി നീളവും 10 കിലോ തൂക്കവുമുള്ള കൂറ്റൻ രാജവെമ്പാല മരത്തിൽ; പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ
കുറ്റസമ്മത മൊഴികള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ഡിജിപിയോട് നിര്‍ദേശിക്കണമെന്നും പ്രതികള്‍ക്ക് അവരുടെ അഭിഭാഷകരെ കാണാൻ അനുവാദം നൽകണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം മുഖ്യപ്രതി ഷാഫിയെ രാമങ്കരിയില്‍ എത്തിച്ചും ഭഗവല്‍സിങ്, ലൈല എന്നിവരെ ഇലന്തൂർ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം, മുഖ്യപ്രതി ഷാഫി കൊച്ചിയിലേക്കു കൊണ്ടുവന്നതായുള്ള വിവരത്തെ തുടർന്നു പ്രതിയുടെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്റ്റംബർ അവസാന ആഴ്ചയിലുമാണു കൊലപാതം നടത്തിയത്. രണ്ടു തവണയും ഇരകളുടെ മാംസം കൊച്ചിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഷേണായീസ് തിയറ്ററിനു സമീപം ഷാഫി വാടകയ്ക്ക് എടുത്തു നടത്തുന്ന ഹോട്ടലിലെ പാത്രങ്ങൾ, കത്തി, മരത്തടി, സ്പൂണുകൾ എന്നിവ പരിശോധിച്ചത്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
പ്രതികളുടെ കുറ്റസമ്മത മൊഴി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുതെന്നും ഇതിനായി ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് പ്രതികളെ വിവിധിയടങ്ങളില്‍ കൊണ്ടുപോയി പ്രദര്‍ശനം നടത്തുകയാണെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. പ്രതികള്‍ നല്കുന്ന കുറ്റസമ്മത മൊഴികളെല്ലാം മാധ്യമങ്ങളില്‍ അതേപടി വാർത്തകളായി വരുന്നുണ്ട്.
Also Read: 12 അടി നീളവും 10 കിലോ തൂക്കവുമുള്ള കൂറ്റൻ രാജവെമ്പാല മരത്തിൽ; പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ
കുറ്റസമ്മത മൊഴികള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ഡിജിപിയോട് നിര്‍ദേശിക്കണമെന്നും പ്രതികള്‍ക്ക് അവരുടെ അഭിഭാഷകരെ കാണാൻ അനുവാദം നൽകണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം മുഖ്യപ്രതി ഷാഫിയെ രാമങ്കരിയില്‍ എത്തിച്ചും ഭഗവല്‍സിങ്, ലൈല എന്നിവരെ ഇലന്തൂർ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം, മുഖ്യപ്രതി ഷാഫി കൊച്ചിയിലേക്കു കൊണ്ടുവന്നതായുള്ള വിവരത്തെ തുടർന്നു പ്രതിയുടെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്റ്റംബർ അവസാന ആഴ്ചയിലുമാണു കൊലപാതം നടത്തിയത്. രണ്ടു തവണയും ഇരകളുടെ മാംസം കൊച്ചിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഷേണായീസ് തിയറ്ററിനു സമീപം ഷാഫി വാടകയ്ക്ക് എടുത്തു നടത്തുന്ന ഹോട്ടലിലെ പാത്രങ്ങൾ, കത്തി, മരത്തടി, സ്പൂണുകൾ എന്നിവ പരിശോധിച്ചത്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News