ആപ്പ്ജില്ല

പത്മത്തെ ഷാഫി വിളിച്ചത് സിനിമയിൽ അഭിനയിക്കാൻ, നിരന്തരം ബന്ധം, ഫോൺ കോൾ തുണച്ചു, പിന്നീട് ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ

Pathanamthitta Human Sacrifice Case: കഴുത്ത് അറുക്കുകയായിരുന്നു ആദ്യം ചെയ്തത്. തുടർന്ന് ജനനേന്ദ്രിയത്തില്‍ കത്തി കയറ്റിയിറക്കി രക്തം പുറത്തേക്ക് ഒഴുക്കി. രക്തം ശേഖരിച്ച് വീടിന്റെ പലഭാഗത്തും തെളിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ശേഷം രണ്ടര ലക്ഷം രൂപ പ്രതിഫലമായി സ്വീകരിച്ചാണ് ഷാഫി മടങ്ങിയത്.

Samayam Malayalam 11 Oct 2022, 3:19 pm
പത്തനംതിട്ട: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽനിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവം. ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടി കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് മലയാളികളെയാണ് ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ധനം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നത്. പിന്നീട് കഷണങ്ങളായി നുറുക്കുകയായിരുന്നു. ഇലന്തൂരിൽ താമസിക്കുന്ന ഭഗവന്ത്, ലൈല എന്നിവർക്ക് വേണ്ടിയാണ് കൊല നടന്നത്.
Samayam Malayalam pathanamthitta elanthoor human scrifice this ishow shafi trapped bhagaval singh and his wife laila
പത്മത്തെ ഷാഫി വിളിച്ചത് സിനിമയിൽ അഭിനയിക്കാൻ, നിരന്തരം ബന്ധം, ഫോൺ കോൾ തുണച്ചു, പിന്നീട് ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ


​സൂത്രധാരൻ ഷാഫി

ഇലന്തൂരിലെ നരബലിക്കു പിന്നിലെ സൂത്രധാരന്‍ ഷാഫി എന്ന റഷീദ് ആണെന്ന് പ്രാഥമിക നിഗമനം. ശ്രീദേവി എന്ന പേരില്‍ ഷാഫി ഫെയ്‌സ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി. പിന്നീട് ഭഗവൽ സിംഗും ഭാര്യ ലൈലയുമായഇ ബന്ധമുണ്ടാക്കുകയായിരുന്നു. ഭഗവല്‍ സിങ്ങുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. ഭഗവല്‍ സിങ്ങുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. താൻ ഇതിന്റെ ഫലം അനുഭവിക്കുന്നയാളാണാണെന്നും ശ്രീദേവി എന്ന ഫേല്ബുക്ക് പ്രൊഫൈലുണ്ടാക്കി ദമ്പതികളെ ഷാഫി പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

​ശ്രീദേവി എന്ന വ്യാജ അക്കൗണ്ട്

ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്റെ നമ്പര്‍ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈല്‍ നമ്പര്‍ ഷാഫി കൈമാറി. ഭഗവല്‍ സിങ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. ഭഗവല്‍ സിംഗിന്റെ കുടുംബവുമായി പരിചയപ്പെടുകയും നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കുടുംബത്തിന് ഐശ്വര്യം ഉണ്ടാകാന്‍ എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഇതിനേക്കാളഅ‍ കൂടുതൽ സമ്പത്തും ഐശ്വര്യവും ഉണ്ടാക്കാൻ നരബലി നൽകിയാൽ മതിയെന്ന് ഷാഫി പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം ബലി കൊടുത്തപ്പോൾ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായില്ല. ഒരു ബലി കൂടി നൽകണം എന്ന് പറഞ്ഞായിരുന്നു രണ്ടാമത്തെ കൊലപാതകവും.

​ജനനേന്ദ്രിയത്തില്‍ കത്തി കയറ്റിയിറക്കി

കാലടിയില്‍നിന്ന് റോസ്‌ലിനെ കൊണ്ടുപോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു. ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന റോസ്ലിൻ ബ്ലൂ ഫിലിമിൽ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച റോസ്‌ലിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയെ കൊണ്ട് നരബലി ചെയ്യിക്കുകയായിരുന്നു. കഴുത്ത് അറുക്കുകയായിരുന്നു ആദ്യം ചെയ്തത്. തുടർന്ന് ജനനേന്ദ്രിയത്തില്‍ കത്തി കയറ്റിയിറക്കി രക്തം പുറത്തേക്ക് ഒഴുക്കി. രക്തം ശേഖരിച്ച് വീടിന്റെ പലഭാഗത്തും തെളിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ശേഷം രണ്ടര ലക്ഷം രൂപ പ്രതിഫലമായി സ്വീകരിച്ചാണ് ഷാഫി മടങ്ങിയത്.

​യുവതികൾ എത്തിയത് ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ

റോസ്‌ലിനെ നരബലി നല്‍കി ഒരുമാസത്തിനു ശേഷം പ്രതീക്ഷിച്ച ഗുണമൊന്നും ലഭിച്ചില്ല. ഒരു ബലി കൂടെ നൽകണമെന്ന് പിന്നീട് ഷാഫി ആവശ്യപ്പെടുകയായിരുന്നു. കുടുംബത്തിലെ ഒരു ശാപം കാരണമാണ് ഫലം ലഭിക്കാഞ്ഞതെന്നായിരുന്നു ദമ്പതിളെ ഷാഫി വിശ്വസിപ്പിച്ചിരുന്നത്. രണ്ടാമത്തെ യുവതിയെ തപ്പി നടന്ന ഷാഫിക്ക് പത്മയെ കിട്ടുകയായിരുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു പത്മയ്ക്കും ഷാഫി വാഗ്ദാനം ചെയ്തത്. റോല്സിലെ ചെയ്തത് പോലെ തന്നെ പത്മയെയും തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്തെല്ലാം ഭഗവൽ സിംഗ് സംഭവം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്