Please enable javascript.Chengannur - Pamba Railway: ശബരി പാതയിൽ സ്ഥിരം ട്രെയിൻ? സീസണിൽ വന്ദേ ഭാരതും പരിഗണനയിൽ - pathanamthitta latest news wait to know whether train will run through chengannur pamba railway - Samayam Malayalam

Chengannur - Pamba Railway: ശബരി പാതയിൽ സ്ഥിരം ട്രെയിൻ? സീസണിൽ വന്ദേ ഭാരതും പരിഗണനയിൽ

Edited byമേരി മാര്‍ഗ്രറ്റ് | Lipi 22 Oct 2023, 2:50 pm
Subscribe

ചെങ്ങന്നൂർ - പമ്പ ശബരി പാത വഴി സ്ഥിരമായി യാത്രാ ട്രെയിൻ ഓടുമോ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ആദ്യം സമർപ്പിച്ച പദ്ധതിയിൽ മാറ്റം വന്നാൽ ശബരിമല തീർഥാടന കാലത്ത് മാത്രമാകും ശബരി പാതയിൽ ചൂളം വിളി ഉണ്ടാവുക എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ശബരിമല സീസൺ അല്ലാത്തപ്പോൾ പാത അടച്ചിടും. പമ്പാ തീരത്തുകൂടി സ്ഥിരമായി ട്രെയിൻ സർവീസ് നടത്താനും ഇടക്ക് സ്റ്റേഷനുകളും നിർദേശിച്ചിരുന്നു.

ഹൈലൈറ്റ്:

  • പുതുക്കിയ പദ്ധതി പ്രകാരം ചെങ്ങന്നൂർ സ്റ്റേഷന് ഒരു കിലോ മീറ്റർ ദൂരെ നിന്നാണ് പാത ആരംഭിക്കുന്നത്
  • ഏകദേശം 177.80 ഹെക്ടർ ഭൂമി പദ്ധതിക്ക് ആവശ്യമായി വരും
  • പദ്ധതിക്കായുള്ള മണ്ണ് പരിശോധന ചെങ്ങന്നൂർ മുതൽ റാന്നി വരെ എത്തിയിട്ടുണ്ട്
പത്തനംതിട്ട: നിർദിഷ്ട ചെങ്ങന്നൂർ - പമ്പ ശബരി പാത വഴി സ്ഥിരമായി യാത്രാ ട്രെയിൻ ഓടുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം. ആദ്യം സമർപ്പിച്ച പദ്ധതിയിൽ മാറ്റം വന്നാൽ ശബരിമല തീർഥാടന കാലത്ത് മാത്രമാകും പാതയിൽ ചൂളം വിളി ഉണ്ടാവുക എന്നാണ് ഇപ്പോൾ പറയുന്നത്. സീസൺ അല്ലാത്തപ്പോൾ പാത അടച്ചിടും. പമ്പാ തീരത്തുകൂടി ആദ്യം പ്രഖ്യാപിച്ച പദ്ധതി അനുസരിച്ച് സ്ഥിരമായി ട്രെയിൻ സർവീസ് നടത്താനും ഇടക്ക് സ്റ്റേഷനുകളും നിർദേശിച്ചിരുന്നു.

Also Read: Robusta Coffee: തണലത്ത് വളരുന്ന റോബസ്റ്റ കാപ്പി; നല്ല കാലമെത്തി; പ്രചാരം നല്‍കാന്‍ കോഫി ബോര്‍ഡ്

ചെങ്ങന്നൂർ ആരംഭിച്ച് ആറാട്ടുപുഴ, ആറന്മുള, കോഴഞ്ചേരി, അയിരൂർ, വയലത്തല വഴി പെരുനാട് എത്തി പമ്പയിലേക്ക് പോകുന്നതായിരുന്നു ഇത്. കാര്യമായി സ്ഥലം എടുക്കാതെ ആകാശ പാതയായി പമ്പയുടെ തീരത്തുകൂടി പോകുമ്പോൾ പ്രകൃതി സൗഹൃദം ആകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ, പുതുക്കിയ പദ്ധതി പ്രകാരം ചെങ്ങന്നൂർ സ്റ്റേഷന് ഒരു കിലോ മീറ്റർ ദൂരെ നിന്നാണ് പാത ആരംഭിക്കുന്നത്. ഹാർച്ചറി മുക്കിൽ എത്തി ആറന്മുള, മല്ലപ്പുഴശേരി, കോഴഞ്ചേരി, ചെറുകോൽ തുടങ്ങി ജനവാസകേന്ദ്രങ്ങളിലൂടെ ആയിരിക്കും ട്രെയിൻ ഓടുക. അങ്ങനെ വരുമ്പോൾ ചെങ്ങന്നൂർ നഗരസഭ, മല്ലപ്പുഴശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോൽ, വടശേരിക്കര, റാന്നി, കീക്കൊഴൂർ, സീതത്തോട്, അത്തിക്കയം, പെരുനാട് വില്ലേജുകളിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരും. പൂനെ ആസ്ഥാനമായ കമ്പനിയാണ് ഡിപിആർ തയ്യാറാക്കുന്നത്. ഇവർ പഠനം നടത്തി വരുന്നുണ്ട്. ഏകദേശം 177.80 ഹെക്ടർ ഭൂമി പദ്ധതിക്ക് ആവശ്യമായി വരും.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ആകെ 60 കിലോമീറ്റർ ദൂരം കണക്കാക്കുന്നത്തിൽ 32 കിമീ തൂണുകളിലും തുരങ്കങ്ങളും വഴി ആയിരിക്കുമെന്നും ബാക്കി 28 കിലോമീറ്റർ സാധാരണ പാത ആയിരിക്കുമെന്നും പറയുന്നു.
പദ്ധതിയുടെ വിശദമായ റിപ്പോർട്ട് പൂർത്തിയാകുമ്പോൾ മാത്രമേ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ ജനപ്രതിനിധികളുടെ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് കളക്ടർമാർക്ക് പദ്ധതി അധികൃതർ കത്ത് നൽകിയിട്ടുണ്ട്. പദ്ധതിക്കായുള്ള മണ്ണ് പരിശോധന ചെങ്ങന്നൂർ മുതൽ റാന്നി വരെ എത്തിയിട്ടുണ്ട്. പെരുനാട്ടിൽ നിന്ന് മുന്നോട്ട് പോകണമെങ്കിൽ വനം വകുപ്പിന്‍റെ അനുമതി വേണ്ടി വരും.

Also Read:
Fifty- Fifty Lottery Winner: സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ചു, സംശയം തോന്നി ഒന്നുകൂടി ഫലം നോക്കി; അടിച്ചുമോനെ ഒരു കോടി

ഇത് ലഭിച്ചാൽ ഈ വനമേഖലയിൽ പമ്പ വരെയുള്ള മണ്ണ് പരിശോധന നടത്തും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശബരി പാതക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിനാൽ തന്നെ കാലതാമസം കൂടാതെ തുടർ നടപടികളിലേക്ക് കടക്കും. വേഴാമ്പൽ പദ്ധതിയിലൂടെ ഗീവറുഗീസ് കോർ എപ്പിസ്‌കോപ്പ ആവിഷ്കരിച്ച പദ്ധതിക്ക് മാറ്റങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ അതിവേഗമാണ് പ്രവർത്തനങ്ങൾ നീങ്ങുന്നത്. സീസണിൽ വന്ദേ ഭാരത് ഓടിക്കാനും ബാക്കി സമയം സാധാരണ സർവീസ് നടത്തുന്ന കാര്യവും റെയില്‍വേ പരിഗണിക്കുന്നുണ്ട്.

Read Latest Local News and
Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ